പാലക്കാട്: രാഷ്ട്രീയ അട്ടിമറിയ്ക്ക് വഴിയൊരുക്കി പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ മത്സരത്തിനൊരുങ്ങുന്നു. ഗ്രൂപ്പുതര്‍ക്കങ്ങളില്‍ ഗോപിനാഥ് നിലവിലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 10 വര്‍ഷത്തോളമായി ഗോപിനാഥ് ഷാഫി പറമ്പിലുമായി തുടരുന്ന വൈരമാണ് മറിച്ചു ചിന്തിയ്ക്കാന്‍ കാരണമായത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് എ വി ഗോപിനാഥിനെ മാറ്റുമ്പോഴുണ്ടായിരുന്ന പ്രധാന വാഗ്ദാനം പാലക്കാട് നിയമസഭാ സീറ്റ് നല്‍കാമെന്നായിരുന്നു. പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് എ വി ഗോപിനാഥ് 2011 ല്‍ പ്രചരണം തുടങ്ങിയ ശേഷമാണ് കെഎസ്യുക്കാരനായിരുന്ന ഷാഫി പറമ്പിലിന് സീറ്റ് നല്‍കിയിരുന്നത്. അന്നുമുതല്‍ ഇരുവരും തുടങ്ങിയ പിണക്കം പരിഹരിക്കപ്പെട്ടില്ല. കാല് നൂറ്റാണ്ടുകാലം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി ഗോപിനാഥ് മത്സരിക്കാനൊരുങ്ങുന്നത് നേതൃത്വത്തിലെ ചിലരുമായി ചര്‍ച്ച നടത്തിയിരുന്നു. എ വി ഗോപിനാഥ് മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. ഇന്നു നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. സിപിഐഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഗോപിനാഥിനും എതിര്‍പ്പില്ല.
1952 ല്‍ രൂപീകരിച്ച പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ വേരോട്ടമുണ്ട്. 2001 ല്‍ കെ ശങ്കരനാരായണന് വിജയിച്ച കോണ്‍ഗ്രസ് സീറ്റ് 2006 ല്‍ കെ കെ ദിവാകരനിലൂടെയാണ് സിപിഐഎം തിരിച്ചുപിടിച്ചത്. 2011 മുതല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പിലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വാധീനമാണ് ഷാഫി പറമ്പിലിനെ മണ്ഡലത്തില്‍ പ്രിയങ്കരനാക്കുന്നത്. എന്നാല്‍ സ്വന്തം പാളയത്തില്‍ നിന്ന് പട തുടങ്ങിയാല്‍ മറികടക്കുക വെല്ലുവിളിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ശക്തനായ നേതാക്കളിലൊരാളായ എന്‍ എന്‍ കൃഷ്ണദാസിനെ മത്സരിപ്പിച്ചിട്ടും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ബിജെപിയുടെ മുന്നേറ്റവും ഇടതിന് അങ്കത്തിനുള്ള ആത്മവിശ്വാസം കുറച്ചിരുന്നു. ഇതിനിടെയാണ് എ വി ഗോപിനാഥിൻ്റെ വരവ്. ആലത്തൂരില്‍ നിന്ന് നേരത്തേ എ വി ഗോപിനാഥ് നിയമസഭയിലെത്തിയിട്ടുണ്ട്. 1979 മുതല്‍ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 25 വര്‍ഷം പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഗോപിനാഥ് മത്സരിച്ചിരുന്നു. അതേസമയം ഗോപിനാഥിലൂടെ പാലക്കാട് തിരിച്ചുപിടിയ്ക്കാനുള്ള അവസരം മുതലാക്കാനാണ് സിപിഎം ശ്രമം.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
1952 ല്‍ രൂപീകരിച്ച പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ വേരോട്ടമുണ്ട്. 2001 ല്‍ കെ ശങ്കരനാരായണന് വിജയിച്ച കോണ്‍ഗ്രസ് സീറ്റ് 2006 ല്‍ കെ കെ ദിവാകരനിലൂടെയാണ് സിപിഐഎം തിരിച്ചുപിടിച്ചത്. 2011 മുതല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പിലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വാധീനമാണ് ഷാഫി പറമ്പിലിനെ മണ്ഡലത്തില്‍ പ്രിയങ്കരനാക്കുന്നത്. എന്നാല്‍ സ്വന്തം പാളയത്തില്‍ നിന്ന് പട തുടങ്ങിയാല്‍ മറികടക്കുക വെല്ലുവിളിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ശക്തനായ നേതാക്കളിലൊരാളായ എന്‍ എന്‍ കൃഷ്ണദാസിനെ മത്സരിപ്പിച്ചിട്ടും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ബിജെപിയുടെ മുന്നേറ്റവും ഇടതിന് അങ്കത്തിനുള്ള ആത്മവിശ്വാസം കുറച്ചിരുന്നു. ഇതിനിടെയാണ് എ വി ഗോപിനാഥിൻ്റെ വരവ്. ആലത്തൂരില്‍ നിന്ന് നേരത്തേ എ വി ഗോപിനാഥ് നിയമസഭയിലെത്തിയിട്ടുണ്ട്. 1979 മുതല്‍ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 25 വര്‍ഷം പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഗോപിനാഥ് മത്സരിച്ചിരുന്നു. അതേസമയം ഗോപിനാഥിലൂടെ പാലക്കാട് തിരിച്ചുപിടിയ്ക്കാനുള്ള അവസരം മുതലാക്കാനാണ് സിപിഎം ശ്രമം.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ