ആപ്പ്ജില്ല

വീട്ടില്‍ പെയിന്‍റിങ് ജോലിക്ക് എത്തിയത് ഗുണ്ടയും കൂട്ടാളികളും, അഞ്ചര പവന്‍ അടിച്ചെടുത്ത് മുങ്ങി, പിന്നീട് സംഭവിച്ചത്

പള്ളിപ്പുറം മഹാത്മാഗാന്ധി നഗറില്‍ ദാസന്‍റെ വീട്ടില്‍ നിന്നാണ് പ്രതികള്‍ അഞ്ചരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. പെയിന്‍റിങ് ജോലിക്കെത്തിയ പ്രതികള്‍ വീട്ടുകാര്‍ മാറിയ തക്കം നോക്കി മുറിക്കകത്തെ മേശയില്‍ ബാഗിലാക്കി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച നടത്തുകയായിരുന്നു.

| Edited by Samayam Desk | Lipi 16 Oct 2020, 9:57 pm
പാലക്കാട്: പെയിന്‍റിംഗ് ജോലിക്കെത്തിയ വീട്ടില്‍ നിന്നും അഞ്ചരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അടിച്ചെടുത്ത് മുങ്ങിയ ഗുണ്ടയും കൂട്ടാളിയും പിടിയിലായി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശികളായ ഷിജില്‍ (29), പ്രഭുകുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ഷിജിലിന് നേരത്തെ പാലക്കാട് സൗത്ത്, നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളിലായി പോലീസുകാരനെ ആക്രമിച്ചത് ഉള്‍പ്പെടെ ഏഴോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പാ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഷിജില്‍.
Samayam Malayalam Goonda gang arrested for theft case
അറസ്റ്റിലായ പ്രതികള്‍


Also Read: കൊവിഡ് കാലത്ത് അതിജീവിക്കാനാകാതെ ബ്യൂട്ടിപാര്‍ലര്‍ മേഖല; ജോലി നഷ്ടമായവരും, സ്ഥാപനം അടച്ചുപൂട്ടിയവരും നിരവധി

ഈമാസം 15 നാണ് സംഭവം. പള്ളിപ്പുറം മഹാത്മാഗാന്ധി നഗറില്‍ ദാസന്‍റെ വീട്ടില്‍ നിന്നാണ് പ്രതികള്‍ അഞ്ചരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. പെയിന്‍റിങ് ജോലിക്കെത്തിയ പ്രതികള്‍ വീട്ടുകാര്‍ മാറിയ തക്കം നോക്കി മുറിക്കകത്തെ മേശയില്‍ ബാഗിലാക്കി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച നടത്തുകയായിരുന്നു. പെയിന്‍റിങ് ജോലിക്കാര്‍ പോയ ശേഷമാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസില്‍ വിവരമറിയിച്ചു.

Also Read: വാങ്ങിവെച്ച മദ്യത്തെ ചൊല്ലി തർക്കം; ചേരാനല്ലൂരിൽ മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

പെയിന്‍റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പായത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണ മുതലുകള്‍ ഷിജിലിന്‍റെ വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. പ്രതികളെ കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗത്ത് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ മുനീര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, ജി.എസ്.ഐ കെ.പി. നാരായണന്‍കുട്ടി, എഎസ്ഐ മാരായ സിഎ. കൃഷ്ണദാസ്, ശിവപ്രകാശ്, എസ്സിപിഒമാരായ കെബി രമേഷ്, എം. സുനില്‍, സിപിഒ. വിആര്‍ രവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്