ആപ്പ്ജില്ല

ഭാരതപ്പുഴയുടെ നടുവിൽ വാറ്റ് കേന്ദ്രം; 700 ലിറ്റർ വാഷ് കണ്ടെത്തി, അന്വേഷണം ആരംഭിച്ച് എക്സൈസ്

ഭാരതപ്പുഴയുടെ മധ്യഭാഗത്തായി പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം എക്സൈസ് കണ്ടെത്തി തകർത്തു. ഭരതപ്പുഴയുടെ കുറുകെയുള്ള തടയണയുടെ സമീപത്താണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്

Edited byജിബിൻ ജോർജ് | Samayam Malayalam 30 Apr 2023, 10:12 am

ഹൈലൈറ്റ്:

  • വാറ്റ് കേന്ദ്രം എക്സൈസ് കണ്ടെത്തി തകർത്തു.
  • ഭാരതപ്പുഴയുടെ മധ്യഭാഗത്തായി പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രമാണ് തകർത്തത്.
  • വാറ്റ് കേന്ദ്രം തകർക്കുകയും 700 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലക്കാട്: ഭാരതപ്പുഴയുടെ മധ്യഭാഗത്തായി പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ കുറുകെയുള്ള തടയണയുടെ സമീപത്തെ കേന്ദ്രമാണ് എക്സൈസ് സംഘം തകർത്തത്.
'ഷാപ്പിൽ മോഷണം, കുടിച്ച ശേഷം മൂന്ന് ലിറ്റർ കള്ള് പാഴ്സൽ'; മോഷണ സംഘത്തിലെ പതിനേഴുകാരൻ പിടിയിൽ
ഏതാണ്ട് ഭാരതപ്പുഴയുടെ മധ്യഭാഗത്തായാണ് രഹസ്യ വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഭാരതപ്പുഴയുടെ നടുവിലായി വാറ്റു കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്ന് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.

സ്ഥലത്തെത്തിയ സംഘം വാറ്റ് കേന്ദ്രം തകർക്കുകയും 700 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. വാറ്റ് കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 700 ലിറ്റർ വാഷിന്റെ ഉടമസ്ഥരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

വാറ്റു കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലത്തും സമീപ പ്രദേശങ്ങളിലെയും ഉത്സവങ്ങൾക്ക് ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നതായും ഇവിടെ നിന്നാണ് ചാരായം എത്തിച്ചിരുന്നതെന്നും എക്സൈസ് കണ്ടെത്തി.

നൂറ്റാണ്ടിനു ശേഷം യഞ്ജശാല ഒരുങ്ങി, കൈതപ്രം സോമയാഗത്തിന് തിരിതെളിഞ്ഞു, പൈതൃക പുണ്യം തേടി സുരേഷ് ഗോപിയും
ഒറ്റപ്പാലം എക്സൈസ് റേഞ്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ പി സന്തോഷ് കുമാറിന്റെയും പ്രിവന്റീവ് ഓഫീസർ കെ ബഷീർ കുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘത്തിൽ സിഇഒ ആനന്ദ്, ജിജോയ്, നടേശകുമാർ, ശ്രീജിത്ത്, വനിതാ സിഇഒ സുചിത്ര എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇവർ അടങ്ങിയ സംഘമാണ് സ്ഥലത്തെത്തി വാറ്റുകേന്ദ്രം നശിപ്പിച്ചത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്