ആപ്പ്ജില്ല

കാളി അട്ടപ്പാടിയുടെ ശബ്ദമായി അന്താരാഷ്ട്രവേദിയിൽ, സംസാരിക്കുക ഇരുള ഭാഷയിൽ; ഇംഗ്ലീഷിലേക്കും സ്‌പാനിഷിലേക്കും മൊഴി മാറ്റാൻ ദ്വിഭാഷികൾ തയ്യാർ

സമ്പാർക്കോട് ഊരിലെ കാളി മരുതനാണ് 'പാൻ' വെബിനാറിൽ സംസാരിക്കുന്നത്. രണ്ട് അന്തരാഷ്ട്ര ഭാഷകളിലേക്ക് കാളിയുടെ സംസാരം പരിഭാഷപ്പെടുത്തും.

Lipi 28 Oct 2020, 1:10 pm
പാലക്കാട്: അന്താരാഷ്ട്ര വെബിനാറിൽ ഇരുള ഭാഷ ഉയർന്നു കേൾക്കാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്. ഷോളയൂർ പഞ്ചായത്തിലെ താഴെ സമ്പാർക്കോട് ഊരിലെ കാളി മരുതനാണ് അന്താരാഷ്ട്ര തലത്തിൽ അട്ടപ്പാടിയുടെ ശബ്ദമാവുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിനാണ് വെബിനാർ. വെബിനാറിൽ ഇരുള ഗോത്ര ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. ഇത് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇവർ വെബിനാറിൽ പങ്കെടുക്കുന്നത്.
Samayam Malayalam kali
കാളി


Also Read: പത്താം വയസ്സില്‍ തുടങ്ങിയ കമ്പം; പക്ഷികളുടെ പിന്നാലെ പോവുന്ന പോലീസുകാരന്‍

പട്ടികവർഗ്ഗ വകുപ്പിനു കീഴിൽ 2 വർഷങ്ങളായി പാരമ്പര്യ കൃഷികളെ പ്രോത്സാഹിപ്പിക്കാനും അട്ടപ്പാടിയിലെ ഊരുകളിൽ കാണപ്പെടുന്ന പോഷകാഹാരക്കുറവിന് പരിഹാരമാകാനും വേണ്ടി തുടക്കമിട്ട പദ്ധതിയിലെ പ്രധാന കർഷകയാണ് കാളി മുത്തശ്ശി. വന്യമൃഗശല്ല്യം കാരണം 30 വർഷം കൃഷി ചെയ്യാതെ കാടു കേറി കിടന്ന സമ്പാർക്കോട് ഊരിലെ ഏക്കറു കണക്കിന് ഭൂമിയിൽ തുവര, ചീര, കരനെല്ല്, ചാമ, കടുക്, റാഗി, പാണ്ടി, വരഗ്, കുതിരവാലി തുടങ്ങി പോഷകാംശമടങ്ങിയ വിവിധ വിളയിനങ്ങൾ പാകിയെടുത്തത് കാളി മുത്തശ്ശിയുടെയും മകൻ ചന്ദ്രന്റെയും നേതൃത്വത്തിലുള്ള കർഷകസംഘത്തിന്റെ അധ്വാനഫലമായാണ്.

ഈ കഠിനാധ്വാനവും പാരമ്പര്യ കൃഷികളെക്കുറിച്ചുള്ള അഗാധമായ അറിവുമാണ് ഇവരെ വെബിനാറിലേക്ക് തെരഞ്ഞെടുക്കുവാൻ കാരണമായത്. പദ്ധതിയുടെ നിർവ്വഹണ സംഘത്തിന്റെ കോർഡിനേറ്റർ ഭരതൻ പി അശോക് ആണ് വെബിനാറിൽ ഇവരെ ദ്വിഭാഷിയായി സഹായിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് (പാൻ) എന്ന അന്താരാഷ്ട്ര സംഘടനയാണ് അന്തർദേശീയ വെബിനാർ സംഘടിപ്പിക്കുന്നത്‌. 'പാൻ' എന്ന ആഗോള സംഘടനയിൽ അംഗമായിട്ടുള്ള തണൽ എന്ന സന്നദ്ധ സംഘടന വഴിയാണ് കാളിയ്ക്ക് അവസരം ലഭിച്ചത്. പട്ടികവർഗ്ഗ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് തണൽ ഇവരെ അന്താരാഷ്ട്ര വെബിനാറിലേക്ക് തിരഞ്ഞെടുത്തത്.

Also Read: ഈ വീട് നിര്‍മിക്കാന്‍ കല്ലും മണ്ണും വേണ്ട.... കാണാം മുഹമ്മദ്‌ ഷാഫിയുടെ കരവിരുത്‌

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്