ആപ്പ്ജില്ല

പാലക്കാട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും, 'വി ഫോര്‍' ഇടതിനൊപ്പം തന്നെ...

കോണ്‍ഗ്രസ് നരവധി വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചുവരണമമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ടിപി ഷാജി പറഞ്ഞു. അതില്‍ നേതാക്കളും അല്ലാത്തവരുമുണ്ട്. നിര്‍ണായക ഘട്ടത്തില്‍ വി ഫോര്‍ പട്ടാമ്പിയെ സഹായിച്ചത് ഇടതുപക്ഷമാണ്.

Samayam Malayalam 28 Jan 2021, 8:54 am
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുപക്ഷത്തിനെത്ത് വി ഫോര്‍ പട്ടാമ്പി. തദ്ദേശത്തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ്മയാണ് വി ഫോര്‍ പട്ടാമ്പി. വീറും വാശിയും നിറഞ്ഞ തദ്ദേശപ്പോരാട്ടത്തില്‍ യുഡിഎഫിന് പട്ടാമ്പി നഗരസഭയുടെ ഭരണം നഷ്ടമായതോടെയാണ് വി ഫോര്‍ പട്ടാമ്പി ശ്രദ്ധ നേടിയത്. കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്ന കെപിസിസി നിര്‍വാഹക സമിതിയംഗം ടി പി ഷാജിയുടെ നേതൃത്വത്തില്‍ ആറുപേരാണ് കൂട്ടായ്മയുണ്ടാക്കിയത്.
Samayam Malayalam kerala assembly election 2021 v for pattambi to support ldf in assembly polls
പാലക്കാട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും, 'വി ഫോര്‍' ഇടതിനൊപ്പം തന്നെ...


കോണ്‍ഗ്രസിന്‍റെ വിവേചന പരമായ നിലപാട്

നഗരസഭയിലെ 28 സീറ്റില്‍ 19 സീറ്റിലും വിജയിച്ച് അധികാരത്തിലിരുന്ന യുഡിഎഫിന് വന്‍ തിരിച്ചടിയായി. വിമതരായി മത്സരിച്ച ആറുപേരും വിജയിച്ചു. ഇതിനുപുറമെ മൂന്നു സീറ്റില്‍ മാത്രമുണ്ടായിരുന്ന ഇടതുപക്ഷം 11 സീറ്റുകളും വിജയിച്ചു. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയില്‍ ഇടതുപക്ഷം നഗരസഭ ഭരണം തുടങ്ങി. മുന്‍ എംഎല്‍എയും കെപിസിസി വൈസ്പ്രസിഡന്‍റുമായ സിപി മുഹമ്മദിന്‍റെയും ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍റെയും വിവേചനപരമായ നിലപാടുകളെത്തുടര്‍ന്നാണ് വി ഫോര്‍ പട്ടാമ്പി രൂപപ്പെട്ടുവന്നതെന്നും സാഹചര്യങ്ങളില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ടിപി ഷാജി പറഞ്ഞു.

​ഇനി ഇടതിനൊപ്പം...

കോണ്‍ഗ്രസ് നരവധി വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചുവരണമമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ടിപി ഷാജി പറഞ്ഞു. അതില്‍ നേതാക്കളും അല്ലാത്തവരുമുണ്ട്. നിര്‍ണായക ഘട്ടത്തില്‍ വി ഫോര്‍ പട്ടാമ്പിയെ സഹായിച്ചത് ഇടതുപക്ഷമാണ്. 25 വര്‍ഷത്തോളം കോണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിച്ചെന്നും ഇനി ഇടതിനൊപ്പം തുടരാനാണ് തീരുമാനം. മാടമ്പി സ്വഭാവക്കാരായ നേതാക്കളുടെ കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നത് ജനങ്ങളോടുള്ള വഞ്ചനയാവുമെന്നും ടിപി ഷാജി പറഞ്ഞു.

​എല്‍ഡിഎഫിന് പ്രതീക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോടൊപ്പം തുടരുമെന്നും മികച്ച വിജയം ഉറപ്പാക്കാനാവുമെന്നും നേതാക്കള്‍ പറഞ്ഞു. 2001-ല്‍ ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയിലെ കെ ഇ ഇസ്മായിലിനെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ച സിപി മുഹമ്മദ് തുടര്‍ച്ചയായി മൂന്നുതവണ നിയമസഭയിലെത്തിയിരുന്നു. 2016-ാണ് മുഹമ്മദ് മുഹിസിനിലൂടെ സിപിഐ പട്ടാമ്പി തിരിച്ചുപിടിച്ചത്. ഇഎംഎസ്സും കെ ഇ ഇസ്മയിലുമെല്ലാം പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്തേണ്ടത് ഇടതുപക്ഷത്തിനും അനിവാര്യമാണ്. നഗരത്തില്‍ ഏറെ സ്വാധീനമുള്ള വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ പ്രതീക്ഷയോടെയാണ് ഇടതുപക്ഷം കാണുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്