പാലക്കാട്: കോങ്ങാടിൻ്റെ സ്വകാര്യ അഹങ്കാരമായിരുന്ന ഗജവീരന്‍ കോങ്ങാട് കുട്ടിശങ്കരന്‍ ചരിഞ്ഞു. പാദരോഗം മൂലം ചികിത്സയിലായിരുന്ന കുട്ടിശങ്കരന് 53 വയസായിരുന്നു പ്രായം. നാടന്‍ ആനകളില്‍ ഏറ്റവും കൂടുതല്‍ ഉയരം കുട്ടിശങ്കരനാണെന്ന് ആനപ്രേമികള്‍ പറയാറുണ്ട്. ലക്ഷണമൊത്ത 18 നഖങ്ങളും വീണെടുത്ത കൊമ്പുകളും കുട്ടിശങ്കരൻ്റെ പ്രത്യേകതയാണ്. 301 സെന്റീമീറ്റര്‍ ഉയരവും 426 സെ.മീ. ശരീരനീളവുമുള്ള ഈ ഗജവീരനെ മറ്റ് നാടന്‍ ആനകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത് നിലത്തിഴയുന്ന തുമ്പിക്കൈയും നീളം കൂടിയ വാലുമാണ്. 191 സെ. മീറ്ററാണ് വാലിൻ്റെ നീളം.
Also Read: മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടായില്ല; അത് നിര്‍ത്തി കിടന്നുറങ്ങി!! മറ്റൊന്നിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് പിടിയിലായി
ലക്ഷണം കൊണ്ടും സ്വഭാവ ഗുണം കൊണ്ടും ഏറെ പ്രിയങ്കരനാണ് കുട്ടിശങ്കരൻ. കഴിഞ്ഞ മാര്‍ച്ച് വരെ ഉത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. ഏപ്രിലില്‍ മദപ്പാട് വന്നു. മെയ് അവസാനം മദപ്പാട് മാറി തുടര്‍ന്നുള്ള പരിശോധനയില്‍ കാലിലെ രോഗം മൂര്‍ച്ഛിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയിലായിരുന്നു. സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടായിരുന്നു. ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടിലെ ആനപ്രേമി കൂട്ടായ്മ കുട്ടിശങ്കരൻ്റെ പരിപാലനത്തിന് മുന്‍നിരയിലുണ്ടായിരുന്നു.
Also Read: പട്ടാമ്പിയില്‍ ബലിപെരുന്നാളിന് ഇളവുവേണമെന്ന് നഗരസഭാ ചെയര്‍മാന്‍; ആവശ്യം വിവാദമായി, പിന്നാലെ ക്വാറന്റൈനില്‍
വിദഗ്ധ സംഘം നിര്‍ദേശിച്ച പ്രകാരം ആനയെ പരിപാലിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഭക്ഷണ ക്രമം, മരുന്ന് നല്‍കല്‍ എന്നിവ നിയന്ത്രിച്ചിരുന്നത് ഈ കമ്മിറ്റി ആയിരുന്നു. തൃശൂരില്‍ നിന്നു വെറ്ററിനറി ഡോക്ടര്‍ ശ്യാം വേണുഗോപാല്‍ നയിച്ച വിദഗ്ധ സംഘമാണ് ചികിത്സിച്ചിരുന്നത്. നിലമ്പൂര്‍ കാടുകളില്‍ നിന്ന് നാട്ടിലെത്തിയ കുട്ടിശങ്കരനെ മൂന്നാം വയസിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കു മുന്നില്‍ നടയ്ക്കിരുത്തിയത്. തുടര്‍ന്ന് തിരുമാന്ധാംകുന്ന് ദേവസ്വത്തിനു കീഴിലായിരുന്നു കുട്ടിശങ്കരന്.
Also Read: മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടായില്ല; അത് നിര്‍ത്തി കിടന്നുറങ്ങി!! മറ്റൊന്നിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് പിടിയിലായി
ലക്ഷണം കൊണ്ടും സ്വഭാവ ഗുണം കൊണ്ടും ഏറെ പ്രിയങ്കരനാണ് കുട്ടിശങ്കരൻ. കഴിഞ്ഞ മാര്‍ച്ച് വരെ ഉത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. ഏപ്രിലില്‍ മദപ്പാട് വന്നു. മെയ് അവസാനം മദപ്പാട് മാറി തുടര്‍ന്നുള്ള പരിശോധനയില്‍ കാലിലെ രോഗം മൂര്‍ച്ഛിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയിലായിരുന്നു. സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടായിരുന്നു. ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടിലെ ആനപ്രേമി കൂട്ടായ്മ കുട്ടിശങ്കരൻ്റെ പരിപാലനത്തിന് മുന്‍നിരയിലുണ്ടായിരുന്നു.
Also Read: പട്ടാമ്പിയില്‍ ബലിപെരുന്നാളിന് ഇളവുവേണമെന്ന് നഗരസഭാ ചെയര്‍മാന്‍; ആവശ്യം വിവാദമായി, പിന്നാലെ ക്വാറന്റൈനില്‍
വിദഗ്ധ സംഘം നിര്‍ദേശിച്ച പ്രകാരം ആനയെ പരിപാലിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഭക്ഷണ ക്രമം, മരുന്ന് നല്‍കല്‍ എന്നിവ നിയന്ത്രിച്ചിരുന്നത് ഈ കമ്മിറ്റി ആയിരുന്നു. തൃശൂരില്‍ നിന്നു വെറ്ററിനറി ഡോക്ടര്‍ ശ്യാം വേണുഗോപാല്‍ നയിച്ച വിദഗ്ധ സംഘമാണ് ചികിത്സിച്ചിരുന്നത്. നിലമ്പൂര്‍ കാടുകളില്‍ നിന്ന് നാട്ടിലെത്തിയ കുട്ടിശങ്കരനെ മൂന്നാം വയസിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കു മുന്നില്‍ നടയ്ക്കിരുത്തിയത്. തുടര്‍ന്ന് തിരുമാന്ധാംകുന്ന് ദേവസ്വത്തിനു കീഴിലായിരുന്നു കുട്ടിശങ്കരന്.