ആപ്പ്ജില്ല

കൊല്ലം സ്വദേശിനിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: തെളിവെടുപ്പ് നടത്തി, മണ്‍വെട്ടിയും ആഭരണങ്ങളും കണ്ടെടുത്തു

യുവതിയെ മാര്‍ച്ച് 20 മുതല്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാല്ക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന സംഗീത അധ്യാപകന്‍ കോഴിക്കോട് സ്വദേശിയായ യുവാവ് വലയിലായത്.

Samayam Malayalam 5 May 2020, 8:56 pm
പാലക്കാട്: കൊല്ലം സ്വദേശിനിയായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് പ്രതിയുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി. യുവതിയുടെ ആഭരണങ്ങളും മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയതിനുശേഷം കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി പറഞ്ഞതുപ്രകാരം സമീപത്തെ കാടുകയറിയ വയലില്‍ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
Samayam Malayalam Palakkad Map


Also Read: കണ്ണകി ദര്‍ശനത്തിന് ഇക്കുറി ഭക്തരെത്തില്ല; മംഗളാദേവി ചിത്ര പൗര്‍ണ്ണമി ഉല്‍സവം നടത്താനകില്ലെന്ന് കേരളവും തമിഴ്‌നാടും

കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള (42)യാണ് പാലക്കാട്ട് കൊലചെയ്യപ്പെട്ടത്. യുവതിയെ മാര്‍ച്ച് 20 മുതല്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാല്ക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന സംഗീത അധ്യാപകന്‍ കോഴിക്കോട് സ്വദേശിയായ യുവാവ് വലയിലായത്. ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചതോടെ കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത് (32)നെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതിയുമായി പാലക്കാട്ടെത്തിയ സംഘം കഴിഞ്ഞ 29നാണ് പ്രശാന്ത് പാലക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന മണലി ശ്രീറാം നഗറിലെ വീടിന് സമീപത്തെ വയലില്‍ കുഴിച്ചിട്ടിരുന്ന ജഡം പുറത്തെടുത്തത്.

Also Read: ശ്രീധന്യാ സുരേഷ് ഐഎഎസ്; പരാദീനതകളോട് പടവെട്ടി നേടിയ വിജയത്തിന്‍റെ പേര്, ആരെയും അമ്പരിപ്പിക്കും ഈ ഐഎഎസുകാരിയുടെ ഭൂതകാലം

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശാന്തിന്റെ സാന്നിധ്യത്തില്‍ പോലീസ് സംഘം തെളിവെടുപ്പിന് എത്തിയത്. സുചിത്രയുടെ മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച മണ്‍വെട്ടി, സുചിത്രയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. ആഭരണങ്ങള്‍ വീടിനു മുന്‍വശത്തെ മതില്‍ വിടവില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലും, മണ്‍വെട്ടി ശ്രീറാം കോളനിയിലെ അങ്കണവാടിക്ക് പിന്നിലെ പൊന്തക്കാട്ടിലുമാണ് ഉപേക്ഷിച്ചിരുന്നത്. മൃതദേഹം കത്തിക്കാനായി പെട്രോള്‍ വാങ്ങിയെന്ന് കരുതുന്ന കാന്‍ രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്തുനിന്നും കണ്ടെത്തി.

അതേസമയം മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി ലഭിച്ചില്ല. കത്തി കണ്ടെത്താനായി മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ ഉപയോഗിച്ച് പോലീസ് വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകുന്നേരം ആറുമണിയോടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്. കത്തി കണ്ടെടുക്കാനായി പ്രതിയുമായി വീണ്ടും അന്വേഷണ സംഘം എത്തുമെന്നാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്