പാലക്കാട്: ജീവനെപ്പേടിച്ച് നാട്ടുകാര്‍ ഒരു രാത്രിമുഴുവന്‍ പ്രതിഷേധിച്ചാണ് മണ്ണാര്‍ക്കാട് മൈലാംപാടം പൊതുവപ്പാടത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണി സ്ഥാപിച്ചത്. മൂന്നുദിവസത്തിനുള്ളില്‍ പുലി കൂട്ടിലായി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കെണിയില്‍നിന്ന് പട്ടിയുടെ കരച്ചില്‍കേട്ടത്. റബര്‍തോപ്പിനോട് ചേര്‍ന്നാണ് കെണി സ്ഥാപിച്ചിരുന്നത്.
പൊതുവപ്പാടത്ത് പുലിയുടെ ശല്യം വര്‍ഷത്തോളമായി തുടരുന്നു. നിരവധി ആടുകളും വളര്‍ത്തുനായ്ക്കളും പശുക്കളും പുലിയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഒരാഴ്ചയ്ക്കിടെ നാല് ആടുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കാല്‍പ്പാദങ്ങളോ മറ്റോ കാണാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയാണെന്നത് സ്ഥിരീകരിച്ചില്ല. നാട്ടുകാരെ വിശ്വാസത്തിലെടുത്തതുമില്ല. ഇതിനിടെ ടാപ്പിങ് തൊഴിലാളി പുലര്‍ച്ചെ പുലിയെ നേരിട്ടുകണ്ടെന്നു പറഞ്ഞെങ്കിലും വനം വകുപ്പ് സമ്മതിച്ചില്ല.
ഇത്രയേറെ ജനങ്ങള്‍വസിയ്ക്കുന്ന മേഖലകളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാവില്ലെന്നായുന്നു നിഗമനം. പുലിയെ കണ്ടെന്നു നാട്ടുകാര്‍ കൂടുതല്‍പ്പേര്‍ പറഞ്ഞെങ്കിലും വനം വകുപ്പ് മടിച്ചു. ഒടുവില്‍ ക്യാമറ സ്ഥാപിയ്ക്കാനായി വനം വകുപ്പിന്റെ തീരുമാനം. വേണ്ടെന്ന് നാട്ടുകാര്‍ ശഠിച്ചു. കെണിയൊരുക്കി പുലിയെ പിടികൂടണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. രാത്രിയും പ്രതിഷേധം നീണ്ടു. ഡിഎഫ്ഒ എത്തണമെന്നാവശ്യപ്പെട്ട് വനം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
തുടര്‍ന്നാണ് സബ്കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കെണിസ്ഥാപിയ്ക്കാന്‍ തീരുമാനമായത്. ഒടുവില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ആര്‍ആര്‍ടി ടീം കെണിയുമായെത്തി. പുലി കുടുങ്ങിയതില്‍ ആശ്വാസമായെങ്കിലും ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് മണ്ണാര്‍ക്കാട് പൊതുവപ്പാടത്തുകാര്‍. കുമരംപുത്തൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലുള്‍പ്പെടുന്ന പൊതുവപ്പാടം, കണ്ടമംഗലം, മേക്കളപ്പാറ എന്നിവിടങ്ങളിലായിരുന്നു ജനങ്ങള്‍ പുലിയെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നത്.
എട്ടുമാസം മുമ്പ് പിടികൂടി കാട്ടില്‍ വിട്ട പുലി തിരിച്ചെത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ അന്ന് പുലിയെ തുറന്നുവിട്ടത് പറമ്പിക്കുളത്തായിരുന്നെന്നും ഇത് മറ്റൊരു പുലിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ പുലിയെ പറമ്പിക്കുളത്തിലേക്ക് കൊണ്ടുപോയി. ഒന്നിലേറെ പുലികളുണ്ടെന്നും കെണി കൊണ്ടുപോവരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.