ആപ്പ്ജില്ല

റെയില്‍വെ ട്രാക്കിലിറങ്ങിയാൽ പിടിവീഴും; നടപടി കടുപ്പിച്ച് റെയിൽവേ, ആറ് മാസം വരെ തടവ്

പരിശോധനയില്‍ മെയ് ഒമ്പതിന് ഷൊര്‍ണൂരില്‍ ട്രാക്കിലൂടെ പോകുകയായിരുന്ന ഏഴ് അതിഥി തൊഴിലാളികളെ കണ്ടെത്തി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ ആരോഗ്യ വകുപ്പിന് കൈമാറി.

Samayam Malayalam 16 May 2020, 9:43 am
പാലക്കാട്: റെയില്‍വേ ട്രാക്കിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാൻ കർശന നടപടികളുമായി റെയിൽവേ സംരക്ഷണ സേന രംഗത്ത്. ഔറംഗാബാദിനു സമീപം കഴിഞ്ഞദിവസം 16 അതിഥി തൊഴിലാളികള്‍ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് റെയില്‍വേ നടപടി കടുപ്പിക്കുന്നത്. റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 147 പ്രകാരം ട്രാക്ക് ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളിലേക്ക് അനധികൃതമായി കടക്കുന്നത് ആറുമാസം തടവോ 1000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍ അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലോ റെയില്‍വേ ഗേറ്റിലോ വിവരങ്ങള്‍ അറിയിക്കണമെന്ന് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു.
Samayam Malayalam Lockdown violation


Also Read: അതിർത്തിയിലുടെ മനുഷ്യക്കടത്ത്; കണ്ണൂരില്‍ കെ സുധാകരനെയും അനുയായികളെയും രാഷ്ട്രീയ ക്വാറന്‍റീനിലാക്കാൻ സിപിഎം!

നിലവില്‍ യാത്രാ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ലെങ്കിലും ഗുഡ്‌സ്, പാര്‍സല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. പാലക്കാട് ഡിവിഷനില്‍ മാത്രം 25 ഗുഡ്‌സ് ട്രെയിനുകളാണ് ദിനംപ്രതി ഓടുന്നത്. പാഴ്‌സല്‍ ട്രെയിനുകള്‍ തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിലും ഓടുന്നുണ്ട്. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ പാഴ്‌സല്‍ സ്‌പെഷല്‍ 19 വരെ ഷൊര്‍ണൂരിലേക്ക് നീട്ടിയിട്ടുണ്ട്. ഇതിനുപുറമേ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി ശ്രാമിക് സ്‌പെഷല്‍ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ് നടത്തുന്നുണ്ട്. ഡിവിഷനു കീഴില്‍ ഇതുവരെ 23 ശ്രാമിക് സ്‌പെഷല്‍ ട്രെയിനുകളാണ് ഓപ്പറേറ്റ് ചെയ്തത്.

ട്രാക്കിലൂടെ നടന്നു പോകുന്നവരെ പിടികൂടാൻ പാലക്കാട് ഡിവിഷനിലെ വിവിധ സ്‌റ്റേഷനുകളില്‍ ആര്‍പഎഫ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ മെയ് ഒമ്പതിന് ഷൊര്‍ണൂരില്‍ ട്രാക്കിലൂടെ പോകുകയായിരുന്ന ഏഴ് അതിഥി തൊഴിലാളികളെ കണ്ടെത്തി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ ആരോഗ്യ വകുപ്പിന് കൈമാറി. തിരുനാവായ-തിരൂര്‍ സെക്ഷനില്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കുകയായിരുന്ന അതിഥി തൊഴിലാളികളെ വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കീമാന്‍ കാണുകയും ആര്‍.പി.എഫിനെ വിവരം അറിയിക്കുകയും ചെയ്തു.

Also Read: കുന്നമംഗലത്തിനു സമീപം വര്‍ക്ക്‌ഷോപ്പില്‍ അഗ്നിബാധ; നിരവധി കാറുകള്‍ നശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

ഇതിന്‍റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സെക്ഷനില്‍ നടത്തിയ ട്രാക്ക് പട്രോളിങില്‍ തൊഴിലാളികള്‍ യാത്ര ചെയ്യുന്നത് കണ്ടെത്തി. കുറ്റിപ്പുറം ചെമ്പിക്കലില്‍ താമസിക്കുകയായിരുന്ന ബീഹാര്‍ സ്വദേശികളെയാണ് കണ്ടെത്തിയത്. തിരൂരില്‍നിന്നും ബീഹാറിലേക്ക് വെള്ളിയാഴ്ച സ്‌പെഷല്‍ ട്രെയിന്‍ ഉണ്ടെന്ന വ്യാജസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടതെന്ന് വ്യക്തമായി. ട്രാക്കിലൂടെ സഞ്ചരിക്കരുതെന്നും ട്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് കുറ്റിപ്പുറം പോലീസിനെ ബന്ധപ്പെടണമെന്നും പറഞ്ഞ് സംഘത്തെ ആര്‍.പി.എഫ്. തിരിച്ചയച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്