പാലക്കാട് (Palakkad): പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരുടെ
ഭാഗത്തുനിന്നും ചികിത്സാപ്പിഴവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഉൾപ്പെടെ മൂന്നു ഡോക്ടർമാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പ് ചേർന്ന മെഡിക്കൽ ബോർഡിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. ഗര്‍ഭപാത്രം നീക്കിയോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, രക്തസ്രാവം നിലച്ചുവെന്ന് ഡോക്ടര്‍ കള്ളം പറഞ്ഞു; ഐശ്വര്യയുടെ കുടുംബം രംഗത്ത്
ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി സ്വദേശി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (23), ആണ്‍കുഞ്ഞുമാണ് ഈ വർഷം ജൂലൈ രണ്ട്, നാല് തീയതികളിലായി യാക്കര തങ്കം ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജൂണ്‍ 29 നാണ് പ്രസവ വേദനയെ തുടര്‍ന്ന് ഐശ്വര്യയെ ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി പ്രസവമുറിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. സംഭവത്തിനു പിന്നാലെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു.
അത് ചെയ്യണമെന്ന് ഒരു ഡോക്ടറും ആഗ്രഹിക്കാറില്ല; ഗര്‍ഭപാത്രം നീക്കിയത് ഓണ്‍ ടേബിള്‍ ഡിസിഷന്‍, മുന്‍കൂട്ടി അറിയിക്കാന്‍ പറ്റില്ല; ഐശ്വര്യയുടെ മരണത്തിൽ ആശുപത്രി അധികൃതര്‍
സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഒമ്പതുമാസത്തിനിടെ ഐശ്വര്യയെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരും പ്രസവസമയത്ത് ഉണ്ടായില്ലെന്നും അതുവരെ ഒരിക്കല്‍ പോലും പരിശോധിച്ചിട്ടില്ലാത്ത ഡോക്ടറാണ് ഡെലിവറി എടുത്തതെന്നും ഭർത്താവ് രഞ്ജിത്ത് പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്തത് ബന്ധുക്കളെ അറിയിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ബന്ധുക്കളുടെ അനുമതിയോടെയാണ് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പണിക്കര്‍ കളം സ്വദേശി മോഹനന്-ഓമന ദമ്പതികളുടെ മകളാണ് ഐശ്വര്യ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സോഫ്റ്റ്വെയര് കമ്പനിയിലെ എഞ്ചിനീയര്‍മാരാണ് മരിച്ച ഐശ്വര്യയും ഭർത്താവ് രഞ്ജിത്തും.
Read Latest Local News and Malayalam News
ഭാഗത്തുനിന്നും ചികിത്സാപ്പിഴവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഉൾപ്പെടെ മൂന്നു ഡോക്ടർമാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പ് ചേർന്ന മെഡിക്കൽ ബോർഡിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്.
ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി സ്വദേശി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (23), ആണ്‍കുഞ്ഞുമാണ് ഈ വർഷം ജൂലൈ രണ്ട്, നാല് തീയതികളിലായി യാക്കര തങ്കം ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജൂണ്‍ 29 നാണ് പ്രസവ വേദനയെ തുടര്‍ന്ന് ഐശ്വര്യയെ ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി പ്രസവമുറിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. സംഭവത്തിനു പിന്നാലെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു.
അത് ചെയ്യണമെന്ന് ഒരു ഡോക്ടറും ആഗ്രഹിക്കാറില്ല; ഗര്‍ഭപാത്രം നീക്കിയത് ഓണ്‍ ടേബിള്‍ ഡിസിഷന്‍, മുന്‍കൂട്ടി അറിയിക്കാന്‍ പറ്റില്ല; ഐശ്വര്യയുടെ മരണത്തിൽ ആശുപത്രി അധികൃതര്‍
സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഒമ്പതുമാസത്തിനിടെ ഐശ്വര്യയെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരും പ്രസവസമയത്ത് ഉണ്ടായില്ലെന്നും അതുവരെ ഒരിക്കല്‍ പോലും പരിശോധിച്ചിട്ടില്ലാത്ത ഡോക്ടറാണ് ഡെലിവറി എടുത്തതെന്നും ഭർത്താവ് രഞ്ജിത്ത് പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്തത് ബന്ധുക്കളെ അറിയിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ബന്ധുക്കളുടെ അനുമതിയോടെയാണ് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പണിക്കര്‍ കളം സ്വദേശി മോഹനന്-ഓമന ദമ്പതികളുടെ മകളാണ് ഐശ്വര്യ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സോഫ്റ്റ്വെയര് കമ്പനിയിലെ എഞ്ചിനീയര്‍മാരാണ് മരിച്ച ഐശ്വര്യയും ഭർത്താവ് രഞ്ജിത്തും.
Read Latest Local News and Malayalam News