പാലക്കാട്: തെരഞ്ഞെടുപ്പ് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റു തിരികെ ജോലിയിൽ പ്രവേശിച്ച അധ്യാപികയെ കാണാൻ വിദ്യാഭ്യാസ മന്ത്രി എത്തി. അമ്പലപ്പറ കടമ്പൂരിലുള്ള സ്കൂളിലെ അധ്യാപികയായ എൻ വിദ്യാലക്ഷ്മിയെ ആണ് മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി സന്ദശിച്ചത്. ശമ്പളത്തോടെയുള്ള അവധി അടക്കമുള്ള കാര്യങ്ങൾ കഴിയുംവിധം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. Also Read: ഒറ്റപ്പാലത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ചികിത്സകൾക്കൊടുവിൽ വീൽചെയറിൽ ജോലിക്കെത്തുന്ന വിദ്യാലക്ഷ്മിയെ കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിലെത്തിയാണ് മന്ത്രി കണ്ടത്. പ്രൊബേഷൻ പൂർത്തീകരിക്കാനും ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കുന്ന കാര്യത്തിലും എന്ത് ചെയ്യാൻ പറ്റുമെന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം അനുവദിക്കുന്നില്ലെങ്കിൽ നിയമത്തെ മറികടന്നുകൊണ്ട് എന്തു ചെയ്യാൻ കഴിയുമെന്നതും പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായം അധ്യാപികയ്ക്ക് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്ന് ധനസഹായം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്നും പറഞ്ഞു.
Also Read: പാലക്കാട് വീണ്ടും 'പി ടി 7' ഇറങ്ങി, ഇത്തവണ ഒറ്റയ്ക്കല്ല, ഒപ്പം രണ്ട് കുട്ടിയാനകളും, ധോണിയിലെ ജനങ്ങൾ ആശങ്കയിൽ
തൃശൂർ എരുമപ്പെട്ടി ഹെൽത്ത് കമ്മ്യൂണിറ്റി സെന്ററിൽ ജോലി ചെയ്യുന്ന ഭർത്താവിനെ തൻ്റെ സ്കൂളിനു സമീപത്തേക്ക് സ്ഥലം മാറ്റിയാൽ സ്കൂളിലെത്താൻ ഉപയോഗിക്കുന്ന കാറിന്റെ ഭീമമായ ചെലവ് ഒഴിവാക്കാനാകുമെന്നു വിദ്യാലക്ഷ്മി മന്ത്രിയെ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പിന് പ്രത്യേക അപേക്ഷ നൽകുമെന്നു മന്ത്രി അറിയിച്ചു. വിദ്യാർഥികളോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. 2021 ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് ജോലിക്കിടെ അഗളി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റെയർകേസിൽനിന്നു വീണു വിദ്യാലക്ഷ്മിക്ക് പരിക്കേറ്റത്. അരക്ക് താഴേക്ക് ശേഷി നഷ്ടപ്പെട്ട വിദ്യാലക്ഷ്മി 2022 ഡിസംബർ ഒന്നിനാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാലക്ഷ്മി പ്രതികരിച്ചു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ചികിത്സകൾക്കൊടുവിൽ വീൽചെയറിൽ ജോലിക്കെത്തുന്ന വിദ്യാലക്ഷ്മിയെ കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിലെത്തിയാണ് മന്ത്രി കണ്ടത്. പ്രൊബേഷൻ പൂർത്തീകരിക്കാനും ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കുന്ന കാര്യത്തിലും എന്ത് ചെയ്യാൻ പറ്റുമെന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം അനുവദിക്കുന്നില്ലെങ്കിൽ നിയമത്തെ മറികടന്നുകൊണ്ട് എന്തു ചെയ്യാൻ കഴിയുമെന്നതും പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായം അധ്യാപികയ്ക്ക് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്ന് ധനസഹായം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്നും പറഞ്ഞു.
Also Read: പാലക്കാട് വീണ്ടും 'പി ടി 7' ഇറങ്ങി, ഇത്തവണ ഒറ്റയ്ക്കല്ല, ഒപ്പം രണ്ട് കുട്ടിയാനകളും, ധോണിയിലെ ജനങ്ങൾ ആശങ്കയിൽ
തൃശൂർ എരുമപ്പെട്ടി ഹെൽത്ത് കമ്മ്യൂണിറ്റി സെന്ററിൽ ജോലി ചെയ്യുന്ന ഭർത്താവിനെ തൻ്റെ സ്കൂളിനു സമീപത്തേക്ക് സ്ഥലം മാറ്റിയാൽ സ്കൂളിലെത്താൻ ഉപയോഗിക്കുന്ന കാറിന്റെ ഭീമമായ ചെലവ് ഒഴിവാക്കാനാകുമെന്നു വിദ്യാലക്ഷ്മി മന്ത്രിയെ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പിന് പ്രത്യേക അപേക്ഷ നൽകുമെന്നു മന്ത്രി അറിയിച്ചു. വിദ്യാർഥികളോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. 2021 ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് ജോലിക്കിടെ അഗളി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റെയർകേസിൽനിന്നു വീണു വിദ്യാലക്ഷ്മിക്ക് പരിക്കേറ്റത്. അരക്ക് താഴേക്ക് ശേഷി നഷ്ടപ്പെട്ട വിദ്യാലക്ഷ്മി 2022 ഡിസംബർ ഒന്നിനാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാലക്ഷ്മി പ്രതികരിച്ചു.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News