അന്വേഷണത്തില്‍ വീഴ്ചവരുത്തിയവരെ ശിക്ഷിക്കണമെന്ന് വാളയാറിലെ അമ്മ, പിന്തുണയുമായി അടക്ക രാജുവും കുടുംബവും
വാളയാർ കേസിലെ ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ സംതൃപ്തിയില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണമെന്നും അമ്മ ആവശ്യപ്പെട്ടു.
Lipi 13 Jan 2021, 11:43 pm
ഹൈലൈറ്റ്:
- വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ.
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ സംതൃപ്തിയില്ലെന്നും അമ്മ.
- വാളയാർ കുടുംബത്തിനു പിന്തണയുമായി അടക്ക രാജു.
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയാകുകയും ദുരുഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസ് ആദ്യം അന്വേഷിച്ച എസ്ഐ ചാക്കോക്കെതിരെ മാത്രമല്ല ഡിവൈഎസ്പി സോജനെതിരെയും നടപടി വേണം. ചാക്കോ മാറിയതിന് ശേഷമാണ് ഡിവൈഎസ്പി സോജന്‍ അന്വേഷണം ആരംഭിച്ചത്. സോജൻ്റെ പേര് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണ സംതൃപ്തരല്ലെന്നും കുടുംബം പറഞ്ഞു.
പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി സിസ്റ്റര്‍ അഭയ കേസില്‍ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും വാളയാറിലെത്തി. മൂത്തകുട്ടി മരിച്ചതിൻ്റെ നാലാം ഓര്‍മദിനത്തില്‍ അമ്മ നടത്തിയ ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനാണ് രാജുവും കുടുംബവുമെത്തിയത്. സത്യം ജയിക്കുമെന്നും എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ പോരാടണമെന്നും രാജു അമ്മയോട് പറഞ്ഞു.
അതേസമയം കുടുംബം പറഞ്ഞ ആവശ്യങ്ങളിലെല്ലാം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടും സമരം തുടരുന്നതില്‍ സമരസമിതിയിലും ഭിന്നതയുയര്‍ന്നു. കേസില്‍ പുനര്‍ വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാരും തീരുമാനമെടുത്തു. തുടര്‍ന്നും സജീവ സമരം തുടരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമുയരുമെന്നാണ് അഭിപ്രായം.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി സിസ്റ്റര്‍ അഭയ കേസില്‍ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും വാളയാറിലെത്തി. മൂത്തകുട്ടി മരിച്ചതിൻ്റെ നാലാം ഓര്‍മദിനത്തില്‍ അമ്മ നടത്തിയ ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനാണ് രാജുവും കുടുംബവുമെത്തിയത്. സത്യം ജയിക്കുമെന്നും എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ പോരാടണമെന്നും രാജു അമ്മയോട് പറഞ്ഞു.
അതേസമയം കുടുംബം പറഞ്ഞ ആവശ്യങ്ങളിലെല്ലാം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടും സമരം തുടരുന്നതില്‍ സമരസമിതിയിലും ഭിന്നതയുയര്‍ന്നു. കേസില്‍ പുനര്‍ വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാരും തീരുമാനമെടുത്തു. തുടര്‍ന്നും സജീവ സമരം തുടരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമുയരുമെന്നാണ് അഭിപ്രായം.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ