ആപ്പ്ജില്ല

പാലക്കാടിന്‍റെ ഉള്‍വനങ്ങളും മലയിടുക്കുകളും വാറ്റുകേന്ദ്രങ്ങളാകുന്നു; മൂന്ന് ദിവസംകൊണ്ട് നശിപ്പിച്ചത് നൂറ് കണക്കിന് ലിറ്റര്‍ വാഷ്!

അഗളി ചൂട്ടറ ഊരില്‍ നിന്നും ആറു കിലോമീറ്റര്‍ മാറിയുള്ള ഉള്‍വനത്തില്‍ നിന്നും ബാരലിലും, പ്ലാസ്റ്റിക് ബക്കറ്റ്, കുടങ്ങള്‍ എന്നിവയിലുമായി സൂക്ഷിച്ച 412 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. അഗളിയില്‍ വന്‍തോതില്‍ വാറ്റുചാരായ നിര്‍മ്മാണവും, വില്പനയും നടക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ്-എക്‌സൈസ് സംയുക്ത റെയ്ഡ് ആരംഭിച്ചത്.

| Edited by Samayam Desk | Lipi 6 Jun 2020, 1:52 pm
പാലക്കാട്: മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയില്‍ പോലീസും എക്‌സൈസും സംയുക്തമായി ചാരായ വേട്ട തുടരുന്നു. കഴിഞ്ഞ മൂന്നുദിവസത്തോളമായി നടക്കുന്ന സംയുക്ത നീക്കത്തില്‍ ഉള്‍വനങ്ങളിലും മലയിടുക്കുകളിലുമുള്ള വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ലിറ്റര്‍ വാഷ് നശിപ്പിച്ചു. ചാരായം പിടികൂടി കേസെടുക്കുന്നുണ്ട്. അഗളി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അഗളി എക്‌സൈസ് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്.
Samayam Malayalam Illegal liquor seized in Palakkad


Also Read: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു; മാവൂർ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍

അഗളി ചൂട്ടറ ഊരില്‍ നിന്നും ആറു കിലോമീറ്റര്‍ മാറിയുള്ള ഉള്‍വനത്തില്‍ നിന്നും ബാരലിലും, പ്ലാസ്റ്റിക് ബക്കറ്റ്, കുടങ്ങള്‍ എന്നിവയിലുമായി സൂക്ഷിച്ച 412 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. അഗളിയില്‍ വന്‍തോതില്‍ വാറ്റുചാരായ നിര്‍മ്മാണവും, വില്പനയും നടക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ്-എക്‌സൈസ് സംയുക്ത റെയ്ഡ് ആരംഭിച്ചത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി താവളം കുറവന്‍ കണ്ടി ഭാഗത്തു നടത്തിയ റെയ്ഡില്‍ കുളിമുറിയില്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതിനിടെ ഒരാളെ പിടികൂടി. അഗളി കുറുവന്‍കണ്ടി ദേശത്തു ശെല്‍വന്‍(52) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. ഇയാള്‍ താമസിക്കുന്ന വീടും പരിസരവും പരിശോധിച്ചതില്‍ കുളിമുറിയില്‍ നിന്നും ഡ്രമ്മില്‍ സൂക്ഷിച്ച 25 ലിറ്റര്‍ വാഷും, ചാരായം വാറ്റാനായി തയ്യാറാക്കിയ കുക്കറും, മറ്റു ഉപകരണങ്ങളും കണ്ടെടുത്തു.

Also Read: യുവതിയോട് അപമര്യാദയായി പെരുമാറി; കണ്ണൂരില്‍ സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി

ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ടു ഇയാള്‍ കുളിമുറിയില്‍ 100 ലിറ്ററോളം വാഷും, അഞ്ചുലിറ്ററോളം ചാരായവും ഒഴിച്ചു കളഞ്ഞതായി എക്‌സൈസ് അറിയിച്ചു. താവളം ഭാഗത്തു ഇയാള്‍ വലിയ തോതില്‍ ചാരായവില്‍പ്പന നടത്തി വന്നിരുന്നു. ഇത് ഒരാഴ്ചയായി എക്‌സൈസ് ഐ.ബി.യുടെ നിരീക്ഷണത്തില്‍ ആയിരുന്നു. കോവിഡ് 19 പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിയെ തത്സമയം അറസ്റ്റ് ചെയ്തില്ല.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ സി. സെന്തില്‍ കുമാര്‍, ആര്‍. റിനോഷ്, യൂനുസ്, സജിത്ത്, രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്, രജീഷ്, വിജയകുമാര്‍, മൂസാപ്പ, സജീവ്, സുരേഷ്, ലക്ഷ്മണന്‍, അഗളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. രതീഷ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, സുനില്‍കുമാര്‍, റഹിംമുത്തു, ഷമീര്‍, ദിലീപ്, അഹമ്മദ് കബീര്‍ എന്നിവരാണ് പങ്കെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്