പാലക്കാട്: വീടിന് മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള മെഡിക്കല്‍ ഷോപ്പ് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. ഒറ്റപ്പാലം കണ്ണിയംപുറം മണിശ്ശേരി തൃക്കങ്ങോട് ചാത്തന്‍പറമ്പ് കല്ലിങ്ങല്‍തൊടി ചാമിയുടെ മകന് സതീഷി(46)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ നാളിന്റെ തലേന്ന് രാത്രി ഒറ്റപ്പാലം കണ്ണിയംപുറത്തുള്ള അശ്വതി മെഡിക്കല്‍ ഷോപ്പിലാണ് മോഷണം നടന്നത്.
മെഡിക്കല്‍ ഷോപ്പ് ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകടന്ന പ്രതി ഒന്നര ലക്ഷത്തോളം രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ആധാര്‍ കാര്‍ഡും മോഷ്ടിച്ചു കടന്നുകളഞ്ഞു. ഷോപ്പിലെ സിസിടിവിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേകുറിച്ച് അറിയാതെ മോഷണത്തിന് ശേഷം ആര്‍ഭാടമായി ജീവിച്ചുവരികയായിരുന്ന പ്രതി അന്വേഷണം തന്റെ നേരെ തിരിഞ്ഞെന്ന് മനസിലാക്കിയതോടെ മുങ്ങി.
Also Read: വിവാഹ വാഗ്ദാനം നൽകിയതിന് ശേഷം പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു, സംഭവം ആറാട്ടുപുഴയിൽ
ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായി ഇടപെടലിലൂടെ പ്രതിയെ ഒറ്റപ്പാലത്തെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യില്‍ നിന്ന് മോഷണ മുതലുകളില് ചിലത് കണ്ടെടുത്തു. പ്രതി സമാനമായ മറ്റു കളവുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ എസ്. അനീഷ്, പ്രൊബേഷനറി എസ്ഐ യാസര്‍, എഎസ്ഐ ബിനോയ് കുര്യാക്കോസ്, എസ്സിപിഒ സിഎസ് സാജിദ്, സിപിഒമാരായ ജ്യോതിഷ്, സുരേന്ദ്രന്, സുഭാഷ്, സുനില്‍ വണ്ടാഴി, വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ