ആപ്പ്ജില്ല

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തത് തന്ത്രപരമായി, അറസ്റ്റ് മുണ്ടക്കയത്ത് നിന്ന്!

കാറിലെത്തിയ സംഘം കഴിഞ്ഞ 15 ന് രാവിലെ 8.45 ന് ദേശീയപാതയ്ക്ക് സമീപം മമ്പറത്തുവെച്ചാണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഭാര്യയെ ജോലിസ്ഥലത്ത് എത്തിക്കുന്നതിനായി സഞ്ജിത്ത് ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

Samayam Malayalam 23 Nov 2021, 9:13 am
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ടയം മുണ്ടക്കയത്തുനിന്നാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാലാണ് പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാത്തത്.
Samayam Malayalam palakkad rss mans murder popular front activist arrested
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തത് തന്ത്രപരമായി, അറസ്റ്റ് മുണ്ടക്കയത്ത് നിന്ന്!


​അറസ്റ്റ് 7 ദിവസത്തിന് ശേഷം

സംഭവം നടന്ന് ഏഴുദിവസം പിന്നിട്ടതിനു പിറകേയാണ് കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിത്വമുള്ള വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇയാളും സുഹൃത്തുമാണ് ഒളിവില്‍ കഴിയുന്നതിനായി മുണ്ടക്കയത്ത് എത്തിയത്. അവിടെ ബേക്കറിയില്‍ ജോലി ചെയ്യുന്ന ആളുടെ സഹായത്തോടെ അവിടത്തെ ജീവനക്കാര്‍ക്കുള്ള മുറിയില്‍ കഴിയാനായിരുന്നു പദ്ധതി. എന്നാല്‍ പോലീസ് നിരീക്ഷണത്തിലൂടെ സ്ഥലംതിരിച്ചറിഞ്ഞ് കോട്ടയം പോലീസിന്റെ സഹായത്തോടെ മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കൃത്യത്തിൽ 5 പേർ

കാറിലെത്തിയ സംഘം കഴിഞ്ഞ 15 ന് രാവിലെ 8.45 ന് ദേശീയപാതയ്ക്ക് സമീപം മമ്പറത്തുവെച്ചാണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഭാര്യയെ ജോലിസ്ഥലത്ത് എത്തിക്കുന്നതിനായി സഞ്ജിത്ത് ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജിത്തിനെ തടഞ്ഞുവെച്ച് വെട്ടി. ഭാര്യയെ ഒരാള്‍ പിടിച്ചുമാറ്റി. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയായ സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മൊഴി നല്‍കി നല്‍കിയിരുന്നു.

​കാർ കണ്ടെത്താനായില്ല

സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവശേഷം പ്രതികള്‍ കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. സംഭവം നടന്നതിന് പിറ്റേന്ന് രാവിലെ ദേശീയപാതയോരത്തുനിന്നും നാല് വടിവാളുകള്‍ കണ്ടെടുത്തിരുന്നു. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോ എന്നകാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍്ക്കായി കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. മറ്റുപ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്