ആപ്പ്ജില്ല

എ വി ഗോപിനാഥുമായി തര്‍ക്കം; പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് രാധാ മുരളി രാജി വെച്ചു. കോൺഗ്രസ് വിട്ട എവി ഗോപിനാഥുമായുള്ള തർക്കത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന. കോൺഗ്രസുമായുള്ള സഹകരണത്തിലെ തർക്കമാണ് പ്രസിഡന്റിന്റെ രാജിക്കിടയാക്കിയത്. പ്രസിഡന്റ് സ്ഥാനത്ത് താൻ വിചാരിച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചില്ലെന്ന് രാധാ മുരളി പറഞ്ഞു. ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തെത്തുടർന്ന് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടിരുന്നു.

ഹൈലൈറ്റ്:

  • പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് രാധാ മുരളി രാജി വെച്ചു
  • എവി ഗോപിനാഥനുമായുള്ള തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന
  • വിചാരിച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് രാധാ മുരളി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവെച്ചു. കോൺഗ്രസ് വിട്ട എവി ഗോപിനാഥുമായുള്ള തർക്കത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ തീരുമാനമാണ് രാജിയെന്ന് ഇവർ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടൊപ്പം വാർഡ് മെമ്പർ സ്ഥാനവും ഒഴിഞ്ഞു.

കോൺഗ്രസുമായുള്ള സഹകരണത്തിലെ തർക്കമാണ് പ്രസിഡന്റിന്റെ രാജിക്കിടയാക്കിയത്. പ്രസിഡന്റ് സ്ഥാനത്ത് താൻ വിചാരിച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചില്ലെന്ന് രാധാ മുരളി പറഞ്ഞു. രാഷ്ട്രീയമാറ്റമില്ല, ഇനിയും കോൺഗ്രസുകാരിയായി തന്നെ മുന്നോട്ട് പോകുമെന്നും രാധാ മുരളി പ്രതികരിച്ചു. ഗോപിനാഥുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നത് പ്രത്യക്ഷത്തിൽ സമ്മതിക്കാൻ ഇവർ തയ്യാറായിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ് രാജി എന്നും തനിക്ക് ആരോടും പരിഭവമില്ലെന്നും രാധാ മുരളി പ്രതികരിച്ചു.

ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തെത്തുടർന്ന് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച രാധാ മുരളി, എ വി ഗോപിനാഥ് പാർട്ടി വിട്ടതിന് ശേഷം അദ്ദേഹത്തിനൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. എന്നാൽ, പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് എ വി ഗോപിനാഥുമായി ഇവർക്ക് അഭിപ്രായ വ്യാത്യാസമുണ്ടായിരുന്നതായാണ് സൂചന.

Read Latest Local News and Malayalam News

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പരിമിതികളിൽ തളരില്ല, അകക്കണ്ണിൻ്റെ ശക്തിയിൽ കൊട്ടിക്കയറി രശ്മി




യുവാവിനെ മർദ്ദിച്ചെന്ന പരാതി - ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

ആര്യങ്കാവ് റെയ്ഞ്ചിന് കീഴിൽ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. ജിൽസനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വനം വകുപ്പിന്റെ വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവംബർ 18ന് ആര്യങ്കാവ് സ്വദേശിയായ സന്ദീപ് ജോലിക്കാരോടൊപ്പം ഓട്ടോറിക്ഷയിൽ പോകവെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വാഹനം തടഞ്ഞ് പരിശോധന നടത്തി. ഇതിനിടെ വാക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വിഷയം സന്ദർഭോചിതമായി കൈകാര്യം ചെയ്യുന്നതിനും കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടയാതായി അന്വേഷണത്തിൽ കണ്ടെത്തി. സന്ദീപിനെ കസ്റ്റഡിയിൽ എടുത്തതും അമിത ബലപ്രയോഗം നടത്തി കൈയും കാലും കെട്ടിയതിന് ശേഷം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരിക്കേൽപ്പിച്ചതായും സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗുരുതര മനുഷ്യാവകാശ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സസ്പെൻഷൻ ഉത്തരവായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്