പാലക്കാട്: ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യാന്വേഷണത്തിൽ പാലക്കാട് നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. കോഴിക്കോട് സ്വദേശിയാണ് നടത്തിപ്പുകാരൻ. ഒരു സിം ബോക്സും (റൗട്ടർ ) പത്തോളം സിം കാർഡുകളും മേൽവിലാസം എഴുതിയ നോട്ടുബുക്കും കണ്ടെടുത്തതായാണ് വിവരം. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്.
പാലക്കാട് നഗരത്തിലെ മേട്ടുപ്പാളയം സ്ട്രീറ്റിൽ എം എ ടവറിലെ ഒന്നാം നിലയിലുള്ള 105-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന കീർത്തി ആയുർവേദിക്സ് എന്ന സ്ഥാപനത്തിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു രാത്രി പരിശോധന നടത്തിയത്.
കോഴിക്കോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് സ്ഥാപനത്തിൻ്റെ ഉടമയെന്ന് പോലീസ് പറയുന്നു. ആയുർവേദ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കുഴൽമന്ദം കുളവൻ മുക്ക് സ്വദേശി ഹുസൈനെ സ്ഥാപനത്തെിലെത്തിച്ച് ഇന്റലിജന്റ്സ് ബ്യൂറോയും ടൗൺ നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. മണ്ണാർക്കാട് സ്വദേശി ഷഫീക് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മൊയ്തീൻകോയ ആയുർവേദ മരുന്ന് കച്ചവടത്തിനെന്ന പേരിലാണ് മുറിയെടുത്തത്. വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന രീതിയാണ് ഇവിടെ നടന്നിരുന്നതെന്നാണ് സൂചന.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് നഗരത്തിലെ മേട്ടുപ്പാളയം സ്ട്രീറ്റിൽ എം എ ടവറിലെ ഒന്നാം നിലയിലുള്ള 105-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന കീർത്തി ആയുർവേദിക്സ് എന്ന സ്ഥാപനത്തിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു രാത്രി പരിശോധന നടത്തിയത്.
കോഴിക്കോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് സ്ഥാപനത്തിൻ്റെ ഉടമയെന്ന് പോലീസ് പറയുന്നു. ആയുർവേദ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കുഴൽമന്ദം കുളവൻ മുക്ക് സ്വദേശി ഹുസൈനെ സ്ഥാപനത്തെിലെത്തിച്ച് ഇന്റലിജന്റ്സ് ബ്യൂറോയും ടൗൺ നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. മണ്ണാർക്കാട് സ്വദേശി ഷഫീക് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മൊയ്തീൻകോയ ആയുർവേദ മരുന്ന് കച്ചവടത്തിനെന്ന പേരിലാണ് മുറിയെടുത്തത്. വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന രീതിയാണ് ഇവിടെ നടന്നിരുന്നതെന്നാണ് സൂചന.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ