പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിൽ ആയ സഹോദരങ്ങൾ സജീവ ഡിവൈഎഫ്ഐ -സിപിഎം പ്രവർത്തകർ. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ് ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. അജീഷ് ഡിവൈഎഫ്ഐ പാറക്കളം യൂണിറ്റ് , ചിന്ത വായനശാല എന്നിവയുടെ പ്രധാന ഭാരവാഹിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമാണ്. സഹോദരൻ അജയ് ഘോഷും ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുമെന്നാണ് സൂചന. സ്കൂളിൽ നടന്ന കൗൺസിലിങ്ങിന് ഇടയിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച സമയത്ത് കോടതിവളപ്പിൽ വെച്ച് വിലങ്ങ് അഴിച്ചപ്പോൾ അജയ് ഘോഷ് പോലീസിനെ വെട്ടിച്ച് മതിൽ ചാടി കടന്ന് സമീപത്തെ ട്രാൻസ്‌ഫോർമറിൽ കയറി പിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകി. തുടർന്ന് ജില്ലാ ആശുപത്രിയിൽ മൂന്നു മണിക്കൂറോളം നീരീക്ഷണത്തിൽ വെച്ച ശേഷം റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുമെന്നാണ് സൂചന. സ്കൂളിൽ നടന്ന കൗൺസിലിങ്ങിന് ഇടയിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച സമയത്ത് കോടതിവളപ്പിൽ വെച്ച് വിലങ്ങ് അഴിച്ചപ്പോൾ അജയ് ഘോഷ് പോലീസിനെ വെട്ടിച്ച് മതിൽ ചാടി കടന്ന് സമീപത്തെ ട്രാൻസ്‌ഫോർമറിൽ കയറി പിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകി. തുടർന്ന് ജില്ലാ ആശുപത്രിയിൽ മൂന്നു മണിക്കൂറോളം നീരീക്ഷണത്തിൽ വെച്ച ശേഷം റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം