പാലക്കാട് (Palakkad): പാലക്കാട് പോലീസുകാർ മരിച്ചത് പാടത്ത് പന്നിക്കുവെച്ച കെണിയിൽ നിന്നു ഷോക്കേറ്റ്. സംഭവത്തിൽ നാട്ടുകാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് പോലീസുകാരുടെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേർന്ന വയലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇതിനു പിന്നാലെ നാട്ടുകാരുടെയടക്കം മൊഴി പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് പോലീസിനു നിർണായക വിവരം ലഭിച്ചത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കുടുക്കാനായി പാടത്ത് വൈദ്യുതിക്കെണി ഒരുക്കിയിരുന്നു. രാവിലെ ഇത് മാറ്റാനായി എത്തിയപ്പോൾ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ കെണി നീക്കി ഇരുവരെയും മറ്റ് സ്ഥലത്തേക്ക് മാറ്റിയിടുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലായവർ മൊഴി നൽകിയത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് അശോകനും മോഹൻദാസും വീട്ടിൽ നിന്ന് തിരിച്ചത്. മീൻ പിടിക്കാൻ പോയതാണെന്നായിരുന്നു സുഹൃത്തുക്കളുടെ മൊഴി. ഇരുവരുടെയും മരണം ഷോക്കേറ്റാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന നിഗമനത്തിലേക്ക് പോലീസിന് എത്താനായിരുന്നില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടിവീഴുകയോ, വൈദ്യുതി വേലി ഇല്ലാത്തതോ ആണ് പോലീസിനെ കുഴപ്പിച്ചത്.
തുടർന്നാണ് നാട്ടുകാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. രണ്ട് പേരുടേയും ദേഹത്ത് പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Palakkad News, Palakkad Policemen Death, Palakkad Police Officers Death
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേർന്ന വയലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇതിനു പിന്നാലെ നാട്ടുകാരുടെയടക്കം മൊഴി പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് പോലീസിനു നിർണായക വിവരം ലഭിച്ചത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കുടുക്കാനായി പാടത്ത് വൈദ്യുതിക്കെണി ഒരുക്കിയിരുന്നു. രാവിലെ ഇത് മാറ്റാനായി എത്തിയപ്പോൾ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ കെണി നീക്കി ഇരുവരെയും മറ്റ് സ്ഥലത്തേക്ക് മാറ്റിയിടുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലായവർ മൊഴി നൽകിയത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് അശോകനും മോഹൻദാസും വീട്ടിൽ നിന്ന് തിരിച്ചത്. മീൻ പിടിക്കാൻ പോയതാണെന്നായിരുന്നു സുഹൃത്തുക്കളുടെ മൊഴി. ഇരുവരുടെയും മരണം ഷോക്കേറ്റാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന നിഗമനത്തിലേക്ക് പോലീസിന് എത്താനായിരുന്നില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടിവീഴുകയോ, വൈദ്യുതി വേലി ഇല്ലാത്തതോ ആണ് പോലീസിനെ കുഴപ്പിച്ചത്.
തുടർന്നാണ് നാട്ടുകാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. രണ്ട് പേരുടേയും ദേഹത്ത് പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Palakkad News, Palakkad Policemen Death, Palakkad Police Officers Death