ആപ്പ്ജില്ല

പ്രഖ്യാപിച്ചത് മൂന്നുവര്‍ഷം, പിന്നിട്ടത് ആറുവര്‍ഷം...എന്നിട്ടും പൂര്‍ത്തിയാകാതെ പോത്തുണ്ടി കുടിവെള്ള പദ്ധതി

ചിറ്റില്ലഞ്ചേരി കോട്ടേക്കുളം ഭാഗങ്ങളിലും, മേലാര്‍കോട് കല്ലമ്പാട് ഭാഗങ്ങളിലും ഇനിയും വിതരണ ശൃംഖല സ്ഥാപിക്കുകയോ മറ്റ് പണികൾ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം നൽകാനാണ് പുതിയ പദ്ധതി ആരംഭിച്ചത്

Lipi 5 Sept 2020, 3:44 pm
പാലക്കാട്: പ്രഖ്യാപനങ്ങള്‍ക്ക് വിലവേണമെങ്കില്‍ അതില്‍ കുറച്ചെങ്കിലുമൊക്കെ നടത്തി കാണിക്കാനുള്ള മിടുക്കും പറയുന്നവര്‍ക്ക് വേണം. പ്രത്യേകിച്ചും സാധാരണക്കാരായ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിലൊക്കെ പ്രഖ്യാപനം നടത്തി കൈയ്യടി വാങ്ങുമ്പോള്‍. മൂന്നു ഗ്രാമപഞ്ചായത്തുകളുടെ ദാഹം തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. 2014ല്‍ അന്നത്തെ ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രഖ്യാപിച്ചത് രണ്ടുഘട്ടമായി മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു.
Samayam Malayalam pothundi drinking water project
കടമ്പിടിയില്‍ നിര്‍മ്മാണം നടന്നുവരുന്ന ജലസംഭരണി


Also Read: വധശ്രമക്കേസിലെ പ്രതികളെ പിടികൂടിയ എസ്ഐക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം;3 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പറഞ്ഞത് മൂന്നുവര്‍ഷമാണെങ്കിലും ഇപ്പോള്‍ വര്‍ഷം ആറായി. അതായത് പ്രഖ്യാപിച്ചതിന്റെ ഇരട്ടികാലം കടന്നുപോയി. പക്ഷേ ഇപ്പോഴും പദ്ധതി പാതിവഴിയിലാണ്.നെന്മാറ, മേലാര്‍കോട്, അയിലൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്കാണ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം നടത്തേണ്ടത്. പോത്തുണ്ടിയില്‍ ശുദ്ധീകരണ ശാലയും, നെന്മാറ വരെ പുതിയ ജലവിതരണ കുഴലുകളും സ്ഥാപിക്കാനായിട്ടുണ്ട്. മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ ജലവിതരണത്തിനായി കടമ്പിടി ഭരതമലയില്‍ ജലസംഭരണിയുടെ നിര്‍മ്മാണം നടന്നുവരുന്നു.

Also Read: ചിറ്റൂരിൽ സിപിഎം-ജനതാദള്‍ സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്

എന്നാല്‍ പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കേണ്ട ഭാഗങ്ങളില്‍ ജലവിതരണ കുഴലുകള്‍ ഇനിയും സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല. ചിറ്റില്ലഞ്ചേരി കോട്ടേക്കുളം ഭാഗങ്ങളിലും, മേലാര്‍കോട് കല്ലമ്പാട് ഭാഗങ്ങളിലും വിതരണ ശൃംഖല സ്ഥാപിച്ചിട്ടില്ല. ഇതിനിടെ ചിറ്റിലഞ്ചേരി തൃപ്പാളൂര്‍ പാത നവീകരണത്തിന് മുമ്പായി സ്ഥാപിക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശവും പാലിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഈ ഭാഗത്ത് കുഴലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി എപ്പോള്‍ പദ്ധതിയില്‍ നിന്നും വെള്ളം കിട്ടുമെന്നറിയാതെ പ്രതീക്ഷ നശിച്ചിരിക്കയാണ് നാട്ടുകാര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്