ആപ്പ്ജില്ല

വായയില്‍ മുറിവേറ്റിട്ടും ആന പ്രകോപനത്തിന് മുതിര്‍ന്നില്ല; പൈനാപ്പിള്‍ നല്‍കിയത് നാട്ടുകാരണോ എന്നും സംശയം, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ദുരൂഹത

ഒരാഴ്ചയോളം പഴക്കംവന്ന മുറിവില്‍ പുഴുക്കളും ഈച്ചശല്യവുമുണ്ടായതിനെ തുടര്‍ന്നാവാം വേദന സഹിക്കവയ്യാതെ പുഴയില്‍ ഇറങ്ങി നിന്നതെന്നാണ് വിവരം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Lipi 3 Jun 2020, 6:04 pm
പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് വായ തകര്‍ന്നതാണ് കാട്ടാനയെ മരണത്തിലേക്ക് നയിച്ചതിന് കാരണമായതെന്നാണ് വിവരം.
Samayam Malayalam Wild elephant death in palakkad


Also Read: പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്ത ഉത്ര കേസ്! പൂച്ച വഴിത്തിരിവായ കരീലക്കുളങ്ങരയിലെ യുവതിയുടെ കൊലപാതകം!പോലീസിനെ തുണച്ച അപ്രതീക്ഷിത തുമ്പുകൾ

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ 15 വയസ് തോന്നിക്കുന്ന ഗര്‍ഭിണിയായ കാട്ടാനയാണ് മെയ് 27ന് ചരിഞ്ഞത്. പൈനാപ്പിളിനുളളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. വേദന മൂലം ഭക്ഷണമോ വെള്ളമോ ദിവസങ്ങളോളം കഴിക്കാനാകാതെയാണ് ആന ജനവാസ കേന്ദ്രത്തിലെ വെളളിയാര്‍ പുഴയില്‍ എത്തിയത്.

അവശനിലയില്‍ കണ്ട ആനക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനംവകുപ്പ് കൊണ്ടുവന്നപ്പോഴേക്കും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഒരു മാസം ഗര്‍ഭിണിയായ ആന ചരിഞ്ഞു.
നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കിലൂടെ ആന ചരിഞ്ഞ വിവരം പങ്ക് വെച്ചതോടെ സംഭവം വിവാദമായി. മീന്‍പിടിക്കാന്‍ വെച്ച തോട്ട കൊണ്ട് വായിലേറ്റ വലിയ മുറിവാണ് ആനയുടെ മരണത്തിന് കാരണമെന്നായിരുന്നു വനംവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായി.

Also Read: പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്ത ഉത്ര കേസ്! പൂച്ച വഴിത്തിരിവായ കരീലക്കുളങ്ങരയിലെ യുവതിയുടെ കൊലപാതകം!പോലീസിനെ തുണച്ച അപ്രതീക്ഷിത തുമ്പുകൾ

കൂടാതെ ശ്വാസകോശത്തില്‍ വെളളം കയറിയത് മരണകാരണവുമായി. അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി പൈനാപ്പിളില്‍ പടക്കം നിറച്ച് കൃഷിയിടത്തില്‍ വെക്കാറുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച സൂചന. നാട്ടുകാരില്‍ ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനക്ക് നല്‍കിയതായും അന്വേഷിക്കുന്നുണ്ട്. വായയില്‍ മുറിവേറ്റിട്ടും ആന പ്രകോപനത്തിന് മുതിരാതെയാണ് നിലകൊണ്ടത്. ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

ഒരാഴ്ചയോളം പഴക്കംവന്ന മുറിവില്‍ പുഴുക്കളും ഈച്ചശല്യവുമുണ്ടായതിനെ തുടര്‍ന്നാവാം വേദന സഹിക്കവയ്യാതെ പുഴയില്‍ ഇറങ്ങി നിന്നതെന്നാണ് വിവരം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 25നാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാ്ട്ടാനയെ അവശനിലയില്‍ കാണപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്