ആപ്പ്ജില്ല

കൊവിഡ് ആശുപത്രിയിലെ ശോചനീയാവസ്ഥ പരസ്യമാക്കി, പിന്നാലെ ഭീഷണി... ഉടന്‍ രാഷ്ട്രീയവും തിരുത്തി, താമര വിരിയിയ്ക്കാനുറച്ച് ഈ മുസ്ലിം ദമ്പതികള്‍

സ്വന്തം പാര്‍ട്ടിയായ സിപിഐ മാത്രമല്ല, മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎം പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബിജെപിയില്‍ അഭയം തേടുകയായിരുന്നു.

Samayam Malayalam 29 Nov 2020, 11:02 pm
പാലക്കാട്: കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയുണ്ടായ ദുരനുഭവങ്ങളാണ് ഈ ദമ്പതികളുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും വഴിത്തിരിവായത്. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് കൊടുവള്ളി വീട്ടില്‍ ജംഷാദും ഭാര്യ ലൈല വീരമംഗലത്തുമാണ് ബിജെപിയ്ക്കുവേണ്ടി തദ്ദേശത്തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങിയത്. പരമ്പരാഗതമായി സിപിഐ പ്രവര്‍ത്തകനാണ് ജംഷാദ്. പതിനേഴാം വാര്‍ഡായ കുന്നത്തുള്ളിയില്‍ ജംഷാദും ഏഴാം വാര്‍ഡായ ചുങ്കത്ത് ലൈലയും താമര ചിഹ്നത്തില്‍ വോട്ട് തേടുന്നു.
Samayam Malayalam prime minister modi is hero for these two muslim couple contesting kerala local body polls on bjp tickets
കൊവിഡ് ആശുപത്രിയിലെ ശോചനീയാവസ്ഥ പരസ്യമാക്കി, പിന്നാലെ ഭീഷണി... ഉടന്‍ രാഷ്ട്രീയവും തിരുത്തി, താമര വിരിയിയ്ക്കാനുറച്ച് ഈ മുസ്ലിം ദമ്പതികള്‍



​കൊവിഡ് ആശുപത്രിയിലെ ശോചനീയാവസ്ഥ

കൊവിഡ് ബാധിച്ച് മാങ്ങോട് മെഡിക്കല്‍ കോളേജിലെ സിഎഫ്എല്‍ടിസിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് നൗഷാദ് പാര്‍ട്ടിയുമായി പിണങ്ങിയത്. ആശുപത്രിയിലെ ശുചിമുറിയിലെ ശോചനീയാവസ്ഥ ഫേ‌സ്ബുക്കില്‍ ലൈവ് ചെയ്തതായിരുന്നു പ്രശ്‌നം. ഇതിനെതിരേ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരില്‍നിന്ന് ഭീഷണി നേരിട്ടെന്നാണ് നൗഷാദ് പറയുന്നത്. ശുചി മുറി വൃത്തിയാക്കണമെന്ന നല്ല ഉദ്ദേശത്തോടെയാണ് ലൈവ് നല്‍കിയതെങ്കിലും പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി സംശയിക്കപ്പെട്ടു.

​സിപിഎം-സിപിഐ ഭീഷണി

സ്വന്തം പാര്‍ട്ടിയായ സിപിഐ മാത്രമല്ല, മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎം പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബിജെപിയില്‍ അഭയം തേടുകയായിരുന്നു. നൗഷാദിനും ഭാര്യയ്ക്കും സീറ്റ് നല്‍കിയാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ ഇവര്‍ സിപിഐ പ്രവര്‍ത്തകരല്ലെന്നും അത്തരത്തില്‍ ഒരു ഫേസ്ബുക്ക് ലൈവ് തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. പബ്ലിസിറ്റിയ്ക്കുവേണ്ടിയുള്ള നാടകങ്ങളാണ് ഇതെന്നാണ് സിപിഐയുടെ ആരോപണം.

​​മോദി ആരാധകന്‍

രണ്ടുപതിറ്റാണ്ടോളം സിപിഐയുടെകൂടെ നടന്ന ജംഷാദ് ഇപ്പോള്‍ നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ്. രാജ്യസുരക്ഷയിലുള്ള കരുതലാണ് മോദിയെ പ്രിയങ്കരനാക്കിയത്. മുത്തലാഖ് നിരോധനം പോലുള്ള നിയമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയെന്ന് ഭാര്യ ലൈലയും പറയുന്നു. കേന്ദ്ര സര്‍ക്കാര്‍കൊണ്ടുവരുന്ന നിയമങ്ങള്‍ നടപ്പാക്കാന്‍ ഇടതു, വലതു സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്നും മാറ്റമുണ്ടാവാന്‍ ബിജെപി അധികാരത്തിലെത്തണമെന്നുമാണ് ഈ ദമ്പതികളുടെ വിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്