കാത്തിരിപ്പ് വിഫലം; ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി, വീഡിയോ കാണാം
കുളിയ്ക്കാന്‍ ഇറങ്ങിയതിന് ശേഷമാണ് പുഴയിലെ ഒഴുക്കും ജലനിരപ്പും ഉയര്‍ന്നത്. കുളിയ്ക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍ മറിഞ്ഞുവീഴുകയും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. രാത്രി 7.30 വരെ തിരച്ചില്‍ത്തുടര്‍ന്നെങ്കിലും വെളിച്ചക്കുറവുമൂലം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Samayam Malayalam 25 Jun 2021, 12:16 pm
ഹൈലൈറ്റ്:
- ഒറ്റപ്പാലം കണ്ണിയംപുറത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
- കണ്ണിയംപുറം മൂക്കിന്‍ചോലപ്പറമ്പില്‍ അനൂപ് (30)ആണ് മരിച്ചത്.
- വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അനൂപ് ഒഴുക്കില്‍പ്പെട്ടത്.
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണിയംപുറം മൂക്കിന്‍ചോലപ്പറമ്പില്‍ അനൂപ് (30)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അനൂപ് ഒഴുക്കില്‍പ്പെട്ടത്. ജോലികഴിഞ്ഞുവന്ന് സുഹൃത്തുക്കളോടൊപ്പം വാണിയംകുളം ചോറൂട്ടൂര്‍ തട്ടാന്‍പറമ്പ് കടവില്‍ കുളിയ്ക്കാനിറങ്ങിയതായിരുന്നു. Also Read: തൃശൂരിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, തട്ടിയത് 96 ലക്ഷം, സംഭവം ഇങ്ങനെ...
കുളിയ്ക്കാന്‍ ഇറങ്ങിയതിന് ശേഷമാണ് പുഴയിലെ ഒഴുക്കും ജലനിരപ്പും ഉയര്‍ന്നത്. കുളിയ്ക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍ മറിഞ്ഞുവീഴുകയും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. രാത്രി 7.30 വരെ തിരച്ചില്‍ത്തുടര്‍ന്നെങ്കിലും വെളിച്ചക്കുറവുമൂലം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Also Read: ഹർഷാരവങ്ങളില്ലാതെ ചമ്പക്കുളം മൂലം ജലോത്സവം; ആചാര ചടങ്ങുകളിൽ മാത്രം ഒതുക്കി
തട്ടാന്‍പറമ്പ് കോളനിയിലെ അനൂപിന്റെ സുഹൃത്തുക്കള്‍ രാത്രി വൈകിയും പുഴയോരത്ത് പ്രതീക്ഷയോടെ കാത്തുനിന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തുനfന്ന് അനധികൃതമായി മണലെടുത്തതുകൊണ്ടുള്ള വലിയ കുഴികളുണ്ടെന്നും അതില്‍ അകപ്പെട്ടതാണ് മരണകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
രാവിലെ എട്ടുമണിയോടെ കടവിന്റെ പരിസരത്തുനിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപിന് നീന്തല്‍ വശമുണ്ടായിരുന്നെന്നും അപകടവും മരണവും അപ്രതീക്ഷിതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കുളിയ്ക്കാന്‍ ഇറങ്ങിയതിന് ശേഷമാണ് പുഴയിലെ ഒഴുക്കും ജലനിരപ്പും ഉയര്‍ന്നത്. കുളിയ്ക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍ മറിഞ്ഞുവീഴുകയും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. രാത്രി 7.30 വരെ തിരച്ചില്‍ത്തുടര്‍ന്നെങ്കിലും വെളിച്ചക്കുറവുമൂലം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Also Read: ഹർഷാരവങ്ങളില്ലാതെ ചമ്പക്കുളം മൂലം ജലോത്സവം; ആചാര ചടങ്ങുകളിൽ മാത്രം ഒതുക്കി
തട്ടാന്‍പറമ്പ് കോളനിയിലെ അനൂപിന്റെ സുഹൃത്തുക്കള്‍ രാത്രി വൈകിയും പുഴയോരത്ത് പ്രതീക്ഷയോടെ കാത്തുനിന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തുനfന്ന് അനധികൃതമായി മണലെടുത്തതുകൊണ്ടുള്ള വലിയ കുഴികളുണ്ടെന്നും അതില്‍ അകപ്പെട്ടതാണ് മരണകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
രാവിലെ എട്ടുമണിയോടെ കടവിന്റെ പരിസരത്തുനിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപിന് നീന്തല്‍ വശമുണ്ടായിരുന്നെന്നും അപകടവും മരണവും അപ്രതീക്ഷിതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ