പാലക്കാട്(Palakkad): ഹവിദാർമാരായ പോലീസ് ഉദ്യഗസ്ഥരെ ക്യാമ്പിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷോക്കേറ്റ് മരിച്ച പോലീസുകാരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും വയലില്‍ എത്തിച്ച് തള്ളിയത് അരകിലോമീറ്ററോളം ദൂരം പിന്നിട്ടാണെന്ന് കണ്ടെത്തൽ. കേസില്‍ അറസ്റ്റിലായ സുരേഷിനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുട്ടിക്കുളങ്ങര കെ.എ.പി. ക്യാമ്പിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് പിടിയിലായ സുരേഷിന്റെ വീടു നില്ക്കുന്ന പറമ്പുള്ളത്. പുതുമഴ പെയ്തതിനാല്‍ ജലജീവികളെ പിടിക്കാനാണ് പോലീസുകാരായ അശോക് കുമാറും മോഹന്‍ദാസും രാത്രി പോയതെന്നാണ് പോലീസ് പറയുന്നത്. ക്യാമ്പിന്റെ മതില് ചാടികടന്ന് സുരേഷിന്റെ പറമ്പിലൂടെ വയലിന്റെ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ വൈദ്യുത കെണിയിലേക്ക് വീണതായാണ് നിഗമനം. ഇരുവരുടെയും കൈകളുടെ തോളിലാണ് ഷോക്കേറ്റിട്ടുള്ളത്. ഇത് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിലേക്ക് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. കാട്ടുപന്നിക്ക് കെണിയൊരുക്കിയാല്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് കെണി നോക്കാന്‍ രാത്രിയില്‍ ചെന്നത്. അപ്പോഴാണ് രണ്ടുപേരെ കെണിയില്‍ മരിച്ച നിലയില്‍ കാണുന്നത്. വിഭ്രാന്തിയിലായ സുരേഷ് ഉടനടി വീട്ടില്‍ നിന്നും വലിച്ച വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് മൃതദേഹങ്ങള്‍ വയലിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സുരേഷ് ഇവിടെ താമസിക്കുന്നത്. സംഭവം സുരേഷ് വീട്ടുകാരോട് പറഞ്ഞിരുന്നോ എന്നതില്‍ വ്യക്തത വരാനുണ്ട്. മൃതദേഹങ്ങള്‍ മാറ്റാന്‍ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നതു അന്വേഷിച്ച് വരികയാണെന്ന് ഹേമാംബിക നഗര്‍ ഇന്‍സ്പെക്ടര്‍ എ.സി. വിപിന്‍ പറഞ്ഞു.
മീൻ പിടിക്കാൻ മതിൽ ചാടിയിറങ്ങിയത് സുരേഷിൻ്റെ വൈദ്യുതിക്കെണിയിലേക്ക്, പിടഞ്ഞു മരിച്ച പോലീസുകാരെ മാറ്റിയിട്ടതും ഇയാൾ; ഇരട്ട മരണത്തിൽ അറസ്റ്റ്
വീട്ടില്‍ നിന്നുതന്നെയാണ് സുരേഷ് വൈദ്യുത കെണിയിലേക്ക് കണക്ഷന് നല്‍കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. രണ്ടുപേര്‍ കെണിയില്‍ കുടുങ്ങിയിട്ടും വീടിന്റെ ഫ്യൂസ് പോകാതിരുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്. ഇതേപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ വൈദ്യുതി മോഷണം നടത്തിയല്ല കെണിയൊരുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ നിന്നും വൈദ്യുത കെണിയിലേക്ക് കണക്ഷന് നല്കാന് വലിച്ചതെന്ന് കരുതുന്ന വയര്‍ വീടിനോട് ചേര്‍ന്നുള്ള നിലവില്‍ വിറകുപുരയായി ഉപയോഗിക്കുന്ന പഴയതൊഴുത്തില്‍ നിന്നും തെളിവെടുപ്പില്‍ കണ്ടെത്തി.
മൃതദേഹം വയലിലൂടെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരുചക്രമുള്ള തള്ളുവണ്ടിയും വീടിന് സമീപത്തെ മാവില്‍ ചാരി നിര്‍ത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ ഇതില്‍ നിന്നും തെളിവ് ശേഖരിച്ചു. ക്യാമ്പിനകത്തുള്ള നീന്തല്‍കുളത്തില്‍ നിന്നും വൈദ്യുത കെണി ഒരുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിചുരുളുകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവ ശേഷം സുരേഷ് കമ്പിചുരുളുകള്‍ ക്യാമ്പിനകത്തെ കുളത്തിലേക്ക് നിക്ഷേപിച്ചതായാണ് പറയുന്നത്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും പോലീസുകാര്‍ കൊണ്ടുപോയിരുന്ന ടോര്‍ച്ചും കിറ്റും കുടയും സംഭവദിവസം തന്നെ കണ്ടെടുത്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Topic: Policemen Death, Muttikulangara Police Camp, Palakkad News
മീൻ പിടിക്കാൻ മതിൽ ചാടിയിറങ്ങിയത് സുരേഷിൻ്റെ വൈദ്യുതിക്കെണിയിലേക്ക്, പിടഞ്ഞു മരിച്ച പോലീസുകാരെ മാറ്റിയിട്ടതും ഇയാൾ; ഇരട്ട മരണത്തിൽ അറസ്റ്റ്
വീട്ടില്‍ നിന്നുതന്നെയാണ് സുരേഷ് വൈദ്യുത കെണിയിലേക്ക് കണക്ഷന് നല്‍കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. രണ്ടുപേര്‍ കെണിയില്‍ കുടുങ്ങിയിട്ടും വീടിന്റെ ഫ്യൂസ് പോകാതിരുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്. ഇതേപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ വൈദ്യുതി മോഷണം നടത്തിയല്ല കെണിയൊരുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ നിന്നും വൈദ്യുത കെണിയിലേക്ക് കണക്ഷന് നല്കാന് വലിച്ചതെന്ന് കരുതുന്ന വയര്‍ വീടിനോട് ചേര്‍ന്നുള്ള നിലവില്‍ വിറകുപുരയായി ഉപയോഗിക്കുന്ന പഴയതൊഴുത്തില്‍ നിന്നും തെളിവെടുപ്പില്‍ കണ്ടെത്തി.
മൃതദേഹം വയലിലൂടെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരുചക്രമുള്ള തള്ളുവണ്ടിയും വീടിന് സമീപത്തെ മാവില്‍ ചാരി നിര്‍ത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ ഇതില്‍ നിന്നും തെളിവ് ശേഖരിച്ചു. ക്യാമ്പിനകത്തുള്ള നീന്തല്‍കുളത്തില്‍ നിന്നും വൈദ്യുത കെണി ഒരുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിചുരുളുകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവ ശേഷം സുരേഷ് കമ്പിചുരുളുകള്‍ ക്യാമ്പിനകത്തെ കുളത്തിലേക്ക് നിക്ഷേപിച്ചതായാണ് പറയുന്നത്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും പോലീസുകാര്‍ കൊണ്ടുപോയിരുന്ന ടോര്‍ച്ചും കിറ്റും കുടയും സംഭവദിവസം തന്നെ കണ്ടെടുത്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Topic: Policemen Death, Muttikulangara Police Camp, Palakkad News