ആപ്പ്ജില്ല

കൈക്കൂലി ഇല്ലാതെ പറ്റില്ല! വിജിലൻസ് പിടിച്ചെടുത്തത് 10 ലക്ഷം രൂപ, സസ്പെൻഷനിലായത് 14 എക്സൈസ് ഉദ്യോഗസ്ഥർ

ചിറ്റൂർ മേഖലയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസുകളിൽ നൽകാനുള്ള പണമാണ് ദേശീയപാത കാടാങ്കോട് ഭാഗത്തുവെച്ച് പിടികൂടിയതെന്നാണ് നിഗമനം. പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തിരുന്നു

Edited byNilin Mathews | Lipi 25 May 2022, 12:34 pm

ഹൈലൈറ്റ്:

  • ഉദ്യോഗസ്ഥര്‍ പാഠം പടിക്കുന്നില്ലെന്നാണ് പുതിയ സംഭവും വ്യക്തമാക്കുന്നത്
  • നേരത്തെയും എക്‌സൈസിൽ കൂട്ടനടപടി എടുത്തിരുന്നു
  • കാടാങ്കോട് ഭാഗത്തുവെച്ചാണ് പണം വിജിലന്‍സ് പിടികൂടിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam palakkad bribe
കൈക്കൂലി വാങ്ങിയഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി (പ്രതീകാത്മക ചിത്രം)
പാലക്കാട്(Palakkad): വിജിലന്‍സ് പരിശോധനയില്‍ 10,23,600 രൂപ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസില്‍ കൂട്ടനടപടി. പാലക്കാട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ 14 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ ജോയിന്‍റ് എക്‌സൈസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തത്. നേരത്തെ വടക്കഞ്ചേരിക്കടുത്ത് കള്ളില്‍ സ്പിരിറ്റ് ചേര്‍ക്കുന്ന ഗോഡൗണ്‍ കണ്ടെത്തിയപ്പോഴും ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കൂട്ടനടപടിയെടുത്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ പാഠം പടിക്കുന്നില്ലെന്നാണ് പുതിയ സംഭവും വ്യക്തമാക്കുന്നത്.
കള്ളുഷാപ്പുകളുടെ പെര്‍മിറ്റും, കള്ളുകൊണ്ടുപോകുന്നതിനുള്ള അന്തര്‍ജില്ലാ കള്ളുകടത്ത് പെര്‍മിറ്റുകളും പുതുക്കുന്നതിന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 16ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തില്‍ പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഓഫീസ് അറ്റന്‍ഡൻ്റിന്‍റെ കൈയില്‍ നിന്നും 2,24,000 രൂപയും, കരാറുകാരന്റെ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 7,99,600 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട റേഞ്ചുകളിലെ കരാറുകാരനാണ് വാഹനത്തില്‍ എത്തിയതെന്നാണ് പറയുന്നത്.

"വരുന്നത് മുഖ്യമന്ത്രി, പിന്മാറിയേ പറ്റൂവെന്ന് മഴ പോലും കരുതി"; വാനോളം പുകഴ്ത്തി എ വി ഗോപിനാഥ്! സിപിഎമ്മിലേക്ക്?

ദേശീയപാത കാടാങ്കോട് ഭാഗത്തുവെച്ചാണ് പണം വിജിലന്‍സ് പിടികൂടിയത്. ചിറ്റൂര്‍ മേഖലയിലെ എക്‌സൈസ് ഓഫീസുകളില്‍ വിതരണത്തിന് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് ഇന്റലിജന്‍സ് ഓഫീസ്, ചിറ്റൂര്‍ സര്‍ക്കിള്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസ് എന്നിങ്ങനെ പേരെഴുതി കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തതോടെയാണ് എക്‌സൈസ് വകുപ്പുതല അന്വേഷണത്തിന് ഒരുങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍: പാലക്കാട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എം. നാസര്‍, ഇഇആന്‍ഡ് എഎന്‍എസ്എസ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സജീവ്, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, ചിറ്റൂര്‍ ഇആര്‍ഒ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.രമേഷ്, പാലക്കാട് എഇഐ, ഇഐ ആന്‍ഡ് ഐബി സെന്തില്‍കുമാര്‍, പാലക്കാട് ഡിവിഷന്‍ ഓഫീസിലെ അറ്റന്‍ഡന്‍ഡ് നൂറുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ എ.എസ്. പ്രവീണ്‍കുമാര്‍,സ്‌പെഷ്യല്‍ ഡ്യൂട്ടി സിഇഒ സൂരജ്, എഇഐ(ജി) പി.സന്തോഷ് കുമാര്‍, പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍(ജി) മന്‍സൂര്‍ അലി, ചിറ്റൂര്‍ ഇസിഒ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനായകന്‍, ചിറ്റൂര്‍ ഇആര്‍ഒ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികുമാര്‍,പാലക്കാട് ഇഐ ആന്‍ഡ് ഐബി പ്രിവന്റീവ് ഓഫീസര്‍ പി.ഷാജി, ചിറ്റൂര്‍ റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ ശ്യാംജിത്ത്.

Topic: Kerala Excise Department, Palakkad, Palakkad Vigilance Raid
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്