പാലക്കാട്: ഞങ്ങൾക്ക് കൊവിഡ് പരിശോധന വേണ്ടെന്നും ഡോക്ടറും സംഘവും തിരികെ പോകണമെന്നും വാശി പിടിച്ച ഊരു നിവാസികളെ പാട്ടു പാടി നൃത്തം ചെയ്ത് അനുനയിപ്പിച്ച് പരിശോധന നടത്തി വ്യത്യസ്തരാവുകയാണ് അട്ടപ്പാടി അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ. അട്ടപ്പാടി കതിരംപതി ഊരിലാണ് കൊവിഡ് പരിശോധനയോട് മുഖം തിരിച്ച ഊരുകാരെ ഡോക്ടറും സംഘവും പാട്ടും നൃത്തവും ചെയ്ത് കയ്യിലെടുത്തു ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്. Also Read: കൂലേരി രതീഷിൻ്റെ ദുരൂഹ മരണം; നേരറിഞ്ഞോ പോലീസ്?
പരിശോധനയിൽ നാല് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ കൊവിഡ് വ്യാപനമുള്ളതിനാൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കും പ്രതിരോധ കുത്തിവയ്പ്പിനും സഹകരിക്കാത്ത ഊര് നിവാസികൾക്കിടയിൽ മണിക്കൂറുകളോളം സമയം ചിലവിട്ടിട്ടും ഫലമില്ലാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകാറുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
Also Read: എഴുപതാണ്ടിൻ്റെ പഴക്കത്തിലും പ്രതാപം കൈവിടാതെ ഒരു കാർ; ബ്രിട്ടീഷുകാരുടെ മോറിസ് മൈനറിനെ നെഞ്ചോട് ചേർത്ത് സൂരജ്, വീഡിയോ കാണാം
ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഊരിൽ പ്രവേശിച്ചയുടൻ പരിശോധനയോട് നിസഹകരണ മനോഭാവമാണ് ഊര് നിവാസികൾ പ്രകടിപ്പിച്ചതെന്നും ഇതിനെ മറികടക്കുന്നതിനായാണ് ആരോഗ്യ പ്രവർത്തകർ വ്യത്യസ്ത രീതികൾ അവലംബിച്ചതെന്നും ഡോക്ടർ പറയുന്നു. ആദ്യമാരും ശ്രദ്ധിക്കാതിരുന്നെങ്കിലും പിന്നീട് പതിയെ പതിയെ ഊര് വാസികൾ അടുത്ത് കൂടി തുടങ്ങുകയായിരുന്നെന്നും സംഘം പറഞ്ഞു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ. കെ.പി. അരുണും ഡ്രൈവർ കുഞ്ഞിരാമനും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ താത്ക്കാലിക ജീവനക്കാരായ സതീഷും ജിനീഷും അടങ്ങുന്ന സംഘമാണ് ഊരുകളിൽ പരിശോധനയ്ക്കെത്തി വ്യത്യസ്തമായ മാതൃക ആയത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പരിശോധനയിൽ നാല് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ കൊവിഡ് വ്യാപനമുള്ളതിനാൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കും പ്രതിരോധ കുത്തിവയ്പ്പിനും സഹകരിക്കാത്ത ഊര് നിവാസികൾക്കിടയിൽ മണിക്കൂറുകളോളം സമയം ചിലവിട്ടിട്ടും ഫലമില്ലാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകാറുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
Also Read: എഴുപതാണ്ടിൻ്റെ പഴക്കത്തിലും പ്രതാപം കൈവിടാതെ ഒരു കാർ; ബ്രിട്ടീഷുകാരുടെ മോറിസ് മൈനറിനെ നെഞ്ചോട് ചേർത്ത് സൂരജ്, വീഡിയോ കാണാം
ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഊരിൽ പ്രവേശിച്ചയുടൻ പരിശോധനയോട് നിസഹകരണ മനോഭാവമാണ് ഊര് നിവാസികൾ പ്രകടിപ്പിച്ചതെന്നും ഇതിനെ മറികടക്കുന്നതിനായാണ് ആരോഗ്യ പ്രവർത്തകർ വ്യത്യസ്ത രീതികൾ അവലംബിച്ചതെന്നും ഡോക്ടർ പറയുന്നു. ആദ്യമാരും ശ്രദ്ധിക്കാതിരുന്നെങ്കിലും പിന്നീട് പതിയെ പതിയെ ഊര് വാസികൾ അടുത്ത് കൂടി തുടങ്ങുകയായിരുന്നെന്നും സംഘം പറഞ്ഞു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ. കെ.പി. അരുണും ഡ്രൈവർ കുഞ്ഞിരാമനും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ താത്ക്കാലിക ജീവനക്കാരായ സതീഷും ജിനീഷും അടങ്ങുന്ന സംഘമാണ് ഊരുകളിൽ പരിശോധനയ്ക്കെത്തി വ്യത്യസ്തമായ മാതൃക ആയത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ