പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പരിഷ്കരണം. ദേശീയപാതാ നവീകരണം പൂര്‍ത്തിയായിട്ടും നീണ്ട ട്രാഫിക് ജാം നേരിടുന്നതാണ് കാരണം. ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍ എന്നിവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. Also Read: എന്‍ജിഒ രൂപീകരിച്ച് ഹരിത മുന്‍നേതാക്കള്‍; വിമര്‍ശനവുമായി ലീഗണികള്‍
ഇന്നുമുതല്‍ പരിഷ്കരണങ്ങള്‍ നിലവില്‍വന്നു. ദേശീയ പാതയ്ക്ക് അരികില്‍ പാര്‍ക്കിങ്ങിന് അനുമതിയുള്ള സ്ഥലങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തി. ദിശാബോര്‍ഡുകള്‍ സ്ഥാപിയ്ക്കല്‍, ഓട്ടോ സ്റ്റാന്റുകളുടെ ക്രമീകരണം എന്നിവ വേഗത്തില്‍ നടപ്പാക്കും. കോടതിപ്പടിയില് പെരിമ്പിടാരി, ഞെട്ടരക്കടവ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുന്നവര്‍ നമ്പിയംകുന്നുവഴി കുന്തിപ്പുഴയിലെത്തണം. നഗരത്തില്‍ നീണ്ടക്കുരുക്കിന്റെ പ്രധാന പോയിന്റ് കോടതിപ്പടിയാണ്.
Also Read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി; യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി സൈനികൻ
കോടതിപ്പടി മുല്ലാസ് ബസ് സ്റ്റോപ് പുതുതായി നിര്‍മിച്ച ബസ് ബേയ്ക്ക് എതിര്‍വശത്തേക്ക് മാറ്റി. ടിപ്പു സുല്‍ത്താന്‍ റോഡിലെ പ്രവേശന ഭാഗത്തെ ബസ് സ്റ്റോപും മാറ്റി. ബവിറജ്സ് ഔട്ലറ്റിനു മുന്‍വശത്തെ പാര്‍ക്കിങ്ങിന് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തി. താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയിലെ ഓട്ടോ സ്റ്റാന്റ് മാറ്റി. ആശുപത്രിയുടെ മുന്നില്‍ നിന്ന് റസ്റ്റ് ഹൗസ് വരെയാണ് പുതിയ ഓട്ടോ സ്റ്റാന്റ്. അടിയന്തരമായി ആശുപത്രിയിലേക്ക് വരുന്നവര്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് വലിയ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
അനുവദനീയമല്ലാത്ത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസ്സുകള്‍ക്കെതിരേ ഇന്നുമുതല്‍ നടപടി സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി ഒന്നുമുതല്‍ പിഴ ചുമത്തുമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു. പരിഷ്കരണത്തിന്റെ ഭാഗമായി 18 തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. നടമാളിക ഓട്ടോ സ്റ്റാന്റ്, കോടതിപ്പടി ഓട്ടോ സ്്റ്റാന്റ് എന്നിവയുടെ മാറ്റം, പച്ചക്കറി മാര്‍ക്കറ്റ് റോഡ് വണ്‍വേ ആക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ തല്ക്കാലം ഒഴിവാക്കി. ഓട്ടോ സ്റ്റാന്റുകളുടെ ക്രമീകരണത്തില്‍ ഇനിയും ചര്‍ച്ച തുടരും.
പച്ചക്കറി മാര്‍ക്കറ്റിലേക്ക് ലോഡുമായി വരുന്ന ഫോര്‍ വീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ രാത്രി ഒമ്പതിന് ശേഷമോ രാവിലെ എട്ടുമണിയ്ക്ക് ശേഷമോ മാത്രമേ പ്രവേശിയ്ക്കാവൂ. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സനഫ കോംപ്ലക്സിനു മുന്നിലാണ് ആളുകളെ ഇറക്കേണ്ടതും കയറ്റേണ്ടതും. നഗരത്തിലെ പരിഷ്കരണങ്ങളോട് ജനങ്ങളുടെ സഹകരണമുണ്ടാവണമെന്ന് നഗരസഭാ ചെയര്‍മാര്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Mannarkkad Traffic Development, Mannarkkad Traffic Development, Traffic, Palakkad News, Palakkad
ഇന്നുമുതല്‍ പരിഷ്കരണങ്ങള്‍ നിലവില്‍വന്നു. ദേശീയ പാതയ്ക്ക് അരികില്‍ പാര്‍ക്കിങ്ങിന് അനുമതിയുള്ള സ്ഥലങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തി. ദിശാബോര്‍ഡുകള്‍ സ്ഥാപിയ്ക്കല്‍, ഓട്ടോ സ്റ്റാന്റുകളുടെ ക്രമീകരണം എന്നിവ വേഗത്തില്‍ നടപ്പാക്കും. കോടതിപ്പടിയില് പെരിമ്പിടാരി, ഞെട്ടരക്കടവ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുന്നവര്‍ നമ്പിയംകുന്നുവഴി കുന്തിപ്പുഴയിലെത്തണം. നഗരത്തില്‍ നീണ്ടക്കുരുക്കിന്റെ പ്രധാന പോയിന്റ് കോടതിപ്പടിയാണ്.
Also Read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി; യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി സൈനികൻ
കോടതിപ്പടി മുല്ലാസ് ബസ് സ്റ്റോപ് പുതുതായി നിര്‍മിച്ച ബസ് ബേയ്ക്ക് എതിര്‍വശത്തേക്ക് മാറ്റി. ടിപ്പു സുല്‍ത്താന്‍ റോഡിലെ പ്രവേശന ഭാഗത്തെ ബസ് സ്റ്റോപും മാറ്റി. ബവിറജ്സ് ഔട്ലറ്റിനു മുന്‍വശത്തെ പാര്‍ക്കിങ്ങിന് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തി. താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയിലെ ഓട്ടോ സ്റ്റാന്റ് മാറ്റി. ആശുപത്രിയുടെ മുന്നില്‍ നിന്ന് റസ്റ്റ് ഹൗസ് വരെയാണ് പുതിയ ഓട്ടോ സ്റ്റാന്റ്. അടിയന്തരമായി ആശുപത്രിയിലേക്ക് വരുന്നവര്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് വലിയ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
അനുവദനീയമല്ലാത്ത സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസ്സുകള്‍ക്കെതിരേ ഇന്നുമുതല്‍ നടപടി സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി ഒന്നുമുതല്‍ പിഴ ചുമത്തുമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു. പരിഷ്കരണത്തിന്റെ ഭാഗമായി 18 തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. നടമാളിക ഓട്ടോ സ്റ്റാന്റ്, കോടതിപ്പടി ഓട്ടോ സ്്റ്റാന്റ് എന്നിവയുടെ മാറ്റം, പച്ചക്കറി മാര്‍ക്കറ്റ് റോഡ് വണ്‍വേ ആക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ തല്ക്കാലം ഒഴിവാക്കി. ഓട്ടോ സ്റ്റാന്റുകളുടെ ക്രമീകരണത്തില്‍ ഇനിയും ചര്‍ച്ച തുടരും.
പച്ചക്കറി മാര്‍ക്കറ്റിലേക്ക് ലോഡുമായി വരുന്ന ഫോര്‍ വീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ രാത്രി ഒമ്പതിന് ശേഷമോ രാവിലെ എട്ടുമണിയ്ക്ക് ശേഷമോ മാത്രമേ പ്രവേശിയ്ക്കാവൂ. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സനഫ കോംപ്ലക്സിനു മുന്നിലാണ് ആളുകളെ ഇറക്കേണ്ടതും കയറ്റേണ്ടതും. നഗരത്തിലെ പരിഷ്കരണങ്ങളോട് ജനങ്ങളുടെ സഹകരണമുണ്ടാവണമെന്ന് നഗരസഭാ ചെയര്‍മാര്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Mannarkkad Traffic Development, Mannarkkad Traffic Development, Traffic, Palakkad News, Palakkad