പ്രോസിക്യൂട്ടറില്ല, 4 വർഷമായിട്ടും വിചാരണ തുടങ്ങിയില്ല; മധുവിന്‍റെ കുടുംബം ഹൈക്കോടിയിലേക്ക്
കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധപോയതോടെ കേസിന്റെ നടത്തിപ്പിലും ആരും ശ്രദ്ധിക്കാതെയായെന്നും കുടുംബം ആരോപിക്കുന്നു.
Lipi 26 Jan 2022, 2:29 pm
ഹൈലൈറ്റ്:
- വിചാരണ തുടങ്ങാൻ വൈകുന്നതിനെതിരെ കുടുംബം
- കൊലപാതകം നടന്ന് നാലുവര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല
- സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പാലക്കാട് (Palakkad) : മണ്ണാര്‍ക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം നീതി വൈകുന്നതില്‍ അമര്‍ഷത്തില്‍. കൊലപാതകം നടന്ന് നാലുവര്‍ഷം പിന്നിട്ടിട്ടും വിചാരണപോലും തുടങ്ങിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് മധുവിന്റെ കുടുംബം. കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആക്ഷന്‍ കൗണ്‍സിലും കുടുംബവും ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി ഇപ്പോള്‍ കറങ്ങി നടക്കുകയാണ്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധപോയതോടെ കേസിന്റെ നടത്തിപ്പിലും ആരും ശ്രദ്ധിക്കാതെയായി. സര്‍ക്കാര്‍ രണ്ടു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചെങ്കിലും അവരൊന്നും കേസ് പഠിയ്ക്കുകയോ വിചാരണയ്ക്ക് താല്‍പര്യം കാണിയ്ക്കുകയോ ചെയ്തില്ല. ഇതാണ് ഹൈക്കോടതിയെ സമീപിയ്ക്കാനുള്ള ആലോചനയിലെത്തിയതെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. കുടുംബത്തിന്റെ നിലപാടിനെ ശരിവെയ്ക്കുകയാണ് ആക്ഷന്‍ കൗണ്‍സിലും. നീതി വൈകുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി വി സുരേഷ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സര്‍ക്കാരും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ മധുവിന്റെ കുടുംബത്തിനെ അറിയിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സിലുമുള്ളത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത്. മാനസിക അസ്വാസ്ഥ്യവും വിശപ്പുമുണ്ടായിരുന്ന മധുവിന്റെ മരണം കേരളത്തെ ഞെട്ടിച്ചിരുന്നു. അതേവര്‍ഷം മെയ് 22ന് പതിനാറ് പേരെ പ്രതിയാക്കി പോലീസ് സംഭവത്തില്‍ കുറ്റപത്രം നല്‍കി. നാലുവര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്ത സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യവുമായി പ്രതിഷേധം ശക്തമായിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ചുമലതലയേല്‍പ്പിച്ച വി ടി രഘുനാഥ് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസിന്റെ വിചാരണ പ്രതിസന്ധിയിലായത്. മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെന്ന ആക്ഷേപം അന്നുതന്നെ ഉയര്‍ന്നതാണ്.
ഒരാഴ്ച മുമ്പാണ് രഘുനാഥ് ഡിജിപിയ്ക്ക് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയത്. എന്നാല്‍ പകരം ഒരു സംവിധാനവുമൊരുക്കിയില്ല. രഘുനാഥിനെതിരെ ഗുരുതര ആരോപണങ്ങളാണ് മധുവിന്‍റെ കുടുംബം ഉയര്‍ത്തുന്നത്. പ്രോസിക്യൂട്ടര്‍ ഹാജരാവുന്നില്ലെന്ന് മാത്രമല്ല. അവരെ ഫോണില്‍പോലും കിട്ടുന്നില്ലെന്ന് സഹോദരി സരസു പറഞ്ഞു. സംഭവത്തിന് പിന്നാലെ 2018 മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടിയില്‍ മധുവിന്റെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. കേസില്‍ നീതി ലഭ്യമാക്കുമെന്ന ഉറപ്പും കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന് മുമ്പ് മധുവിന്റെ കുടുംബമോ ആദിവാസി സംഘടനകളോ അന്വേഷണത്തില്‍ പിഴവ് ആരോപിച്ചിരുന്നില്ല. ഫെബ്രുവരി 26-ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കും.
Topic: Madhu Case Prosecutor Issue, Attapadi Madhu Case, Madhu Murder Case
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത്. മാനസിക അസ്വാസ്ഥ്യവും വിശപ്പുമുണ്ടായിരുന്ന മധുവിന്റെ മരണം കേരളത്തെ ഞെട്ടിച്ചിരുന്നു. അതേവര്‍ഷം മെയ് 22ന് പതിനാറ് പേരെ പ്രതിയാക്കി പോലീസ് സംഭവത്തില്‍ കുറ്റപത്രം നല്‍കി. നാലുവര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്ത സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യവുമായി പ്രതിഷേധം ശക്തമായിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ചുമലതലയേല്‍പ്പിച്ച വി ടി രഘുനാഥ് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസിന്റെ വിചാരണ പ്രതിസന്ധിയിലായത്. മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെന്ന ആക്ഷേപം അന്നുതന്നെ ഉയര്‍ന്നതാണ്.
ഒരാഴ്ച മുമ്പാണ് രഘുനാഥ് ഡിജിപിയ്ക്ക് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയത്. എന്നാല്‍ പകരം ഒരു സംവിധാനവുമൊരുക്കിയില്ല. രഘുനാഥിനെതിരെ ഗുരുതര ആരോപണങ്ങളാണ് മധുവിന്‍റെ കുടുംബം ഉയര്‍ത്തുന്നത്. പ്രോസിക്യൂട്ടര്‍ ഹാജരാവുന്നില്ലെന്ന് മാത്രമല്ല. അവരെ ഫോണില്‍പോലും കിട്ടുന്നില്ലെന്ന് സഹോദരി സരസു പറഞ്ഞു. സംഭവത്തിന് പിന്നാലെ 2018 മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടിയില്‍ മധുവിന്റെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. കേസില്‍ നീതി ലഭ്യമാക്കുമെന്ന ഉറപ്പും കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന് മുമ്പ് മധുവിന്റെ കുടുംബമോ ആദിവാസി സംഘടനകളോ അന്വേഷണത്തില്‍ പിഴവ് ആരോപിച്ചിരുന്നില്ല. ഫെബ്രുവരി 26-ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കും.
Topic: Madhu Case Prosecutor Issue, Attapadi Madhu Case, Madhu Murder Case