പാലക്കാട്: ഷോളയൂർ ഗോഞ്ചിയൂരിൽ വീടിനകത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടപ്പെട്ടി സ്വദേശിയായ 40 വയസ്സുള്ള ജുങ്കൻ എന്ന മധ്യവയസ്‌കന്റെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിനടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് ഇന്നലെ രാത്രിയോടെ ജുങ്കനും സുഹൃത്തുക്കളായ ജിജു എബ്രഹാം, സതീഷ് എന്നിവർ ചേർന്ന് മദ്യപിക്കുന്നതിനായി പോകുന്നത് കണ്ടതായി സമീപവാസികൾ പറയുന്നു. Also Read: ബസ്സുകളുടെ നമ്പർ ക്രമീകരിച്ചുള്ള ഓട്ടം താളം തെറ്റുന്നു, വീഡിയോ കാണാം
ഇവിടെ വെച്ച് ആനയെ കണ്ട ഇവർ മൂവരും ചിതറിയോടുകയായിരുന്നു എന്നും ഇതിൽ സതീഷ് അടുത്തുള്ള മരത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ മറ്റു രണ്ട് പേരും രണ്ട് വഴിക്ക് ഓടി രക്ഷപ്പെട്ടെന്നും സമീപവാസികൾ പോലീസിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബോഡി കണ്ടെത്തിയ സ്ഥലത്തിനടുത്തുവച്ച് ഹെഡ് ലാമ്പും എയർ ഗണ്ണും വെട്ടുകത്തിയും കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായും ഇവർ പറപ്പിയുന്നു.
Also Read: പാതയോരത്തെ തണല്‍ മരങ്ങള്‍ക്ക് കോടാലി വീണു; ഇനി ചെറുവത്തൂരിലെ ആഴ്ച ചന്തകള്‍ ഓര്‍മകളില്‍ മാത്രം, വീഡിയോ
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ മരിച്ചു കിടന്ന വീട്ടിൽ നിന്നും വേട്ടയ്ക്ക് ഉപയോഗിക്കുന്ന കെണിയും അമ്പും വില്ലും എല്ലാം കണ്ടെടുത്തിട്ടുണ്ടെന്നും, മരണം സംഭവിച്ചത് വേട്ടക്ക് പോകുന്നതിനിടെ ആകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനമെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇവിടെ വെച്ച് ആനയെ കണ്ട ഇവർ മൂവരും ചിതറിയോടുകയായിരുന്നു എന്നും ഇതിൽ സതീഷ് അടുത്തുള്ള മരത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ മറ്റു രണ്ട് പേരും രണ്ട് വഴിക്ക് ഓടി രക്ഷപ്പെട്ടെന്നും സമീപവാസികൾ പോലീസിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബോഡി കണ്ടെത്തിയ സ്ഥലത്തിനടുത്തുവച്ച് ഹെഡ് ലാമ്പും എയർ ഗണ്ണും വെട്ടുകത്തിയും കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായും ഇവർ പറപ്പിയുന്നു.
Also Read: പാതയോരത്തെ തണല്‍ മരങ്ങള്‍ക്ക് കോടാലി വീണു; ഇനി ചെറുവത്തൂരിലെ ആഴ്ച ചന്തകള്‍ ഓര്‍മകളില്‍ മാത്രം, വീഡിയോ
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ മരിച്ചു കിടന്ന വീട്ടിൽ നിന്നും വേട്ടയ്ക്ക് ഉപയോഗിക്കുന്ന കെണിയും അമ്പും വില്ലും എല്ലാം കണ്ടെടുത്തിട്ടുണ്ടെന്നും, മരണം സംഭവിച്ചത് വേട്ടക്ക് പോകുന്നതിനിടെ ആകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനമെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ