ആപ്പ്ജില്ല

ആഘോഷങ്ങൾക്ക് ജീവൻ പകർന്ന കരവിരുത്, ജീവിതം വഴിമുട്ടി ശ്രീധരൻ; വീഡിയോ കാണാം

ആദ്യം നൂൽ മില്ലിൽ ജോലി ചെയ്ത ശേഷമാണ് ശ്രീധരൻ കലയുടെ ലോകത്തേക്ക് തിരിഞ്ഞത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ അടക്കം ശ്രീധരൻ അലങ്കാരപ്പണികൾ ചെയ്തിട്ടുണ്ട്

Lipi 5 Aug 2021, 1:36 am

ഹൈലൈറ്റ്:

  • കോയമ്പത്തൂർ ഗാന്ധി നഗർ ആസ്ഥാനമായുള്ള കമ്പനിയിൽ ചേർന്നു
  • ഇന്ന് മുന്നോട്ട് പോകാൻ കുടുംബം ബുദ്ധിമുട്ടുന്നു
  • ശ്രീധരൻ ഒരുക്കിയ കലാസൃഷികൾക്ക് മികച്ച പ്രതികരണം ലഭിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലക്കാട്: ചിത്രകലയോടുള്ള പ്രണയമാണ് ശ്രീധരന്റെ ജീവിത വഴി നിശ്ചയിച്ചത്. ബി.കോം പൂര്‍ത്തിയാക്കി അക്കൗണ്ടന്റായി തമിഴ്‌നാട്ടിലെ ഒരു നൂല്‍ മില്ലില്‍ ജോലിക്ക് കയറിയ ശ്രീധരന്‍ ഒന്നര വര്‍ഷം കൊണ്ട് സ്വന്തം വഴി അതല്ലെന്ന് തിരിച്ചറിഞ്ഞു. പിന്നെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ഒരു ഇവന്റ് മാനേജ്‍മെന്‍റ് സ്ഥാപനത്തില്‍ സ്‌റ്റേജ് ഡെക്കറേഷന്‍ ആര്‍ട്ടിസ്റ്റായി പുതിയ തൊഴിലിടം കണ്ടെത്തി. 22 വര്‍ഷത്തോളം അവിടെ ജോലി ചെയ്തതിനിടെ ശ്രദ്ധേയമായ നിരവധി വര്‍ക്കുകള്‍ ശ്രീധരനെ തേടിവന്നു. തെര്‍മോകോളും, പ്ലാസ്റ്റര്‍ ഓഫ് പാരീസും ശ്രീധരന്റെ കരവിരുതില്‍ കമനീയ ശില്‍പ്പങ്ങളും, ജീവന്‍തുടിക്കുന്ന രൂപങ്ങളുമൊക്കെയായി മാറി. മയില്‍, ആന, താമര, പരുന്ത്, വാഴപ്പഴം തുടങ്ങി നിരവധി രൂപങ്ങള്‍ തെര്‍മോക്കോളില്‍ ആകര്‍ഷകമായി ഒരുക്കി.
പൊളിച്ചിട്ട ബസ് സ്റ്റാന്‍ഡിന് ബലിയിട്ട് പ്രതിഷേധം, വീഡിയോ
ചില ക്ഷേത്രമാതൃകകളൊക്കെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അങ്ങനെ മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്, കോയമ്പത്തൂരിലെ കൊഡീഷാഹാള്‍, ഗംഗാആശുപത്രി, ലക്ഷ്മി മില്‍സ് എന്നിവിടങ്ങളിലൊക്കെ ശ്രീധരന്‍ തന്‍റെ കരവിരുത് ചാര്‍ത്തി. കൊവിഡിന്‍റെ ഒന്നാംവരവാണ് ശ്രീധരന്‍റെ ജീവിത താളം തെറ്റിച്ചത്. വിവാഹങ്ങള്‍ക്ക് സ്‌റ്റേജ് ഡെക്കറേഷന്‍ വര്‍ക്കുകളും, സമ്മേളന സ്ഥലങ്ങളിലും, ഉത്സവപരിപാടികളിലും ഡെക്കറേഷന്‍ ജോലികളും കരാറെടുത്ത് നടത്തി വന്നിരുന്ന കമ്പനി അടച്ചു. സേവനകാലാവധി രണ്ടുപതിറ്റാണ്ടിലേറെ ഉണ്ടെങ്കിലും കാര്യമായൊന്നും കിട്ടാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തമിഴ്‌നാട്ടിലും, കേരളത്തിലും വിവാഹങ്ങള്‍ പേരിനു മാത്രമായതോടെ ഡെക്കറേഷന്‍ വര്‍ക്കുകള്‍ ഇല്ലാതായി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലിയും കൂലിയുമില്ലാത്ത അവസ്ഥയിലാണ് ശ്രീധരന്‍ പാലക്കാട്ടെ വാടകവീട്ടില്‍ കഴിയുന്നത്.

ഉപജീവനത്തിന് മറ്റുമാര്‍ഗങ്ങളില്ലാതെ ചിത്രം വരച്ചും, തെര്‍മോക്കോളില്‍ ശില്‍പങ്ങള്‍ നിര്‍മ്മിച്ചും വില്‍പ്പന നടത്താന്‍ വഴി തേടുകയാണ് ശ്രീധരന്‍. പെരുമാട്ടി പുതുശേരിയിലെ പഴണന്‍-പാറുക്കുട്ടി ദമ്പതികളുടെ മകനാണ്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരക്കുന്ന ശ്രീധരന്‍ ജീവിതത്തിന്‍റെ നിറം മങ്ങിപോകുന്നതിന്‍റെ ആശങ്കയിലാണ്. ഭാര്യ രഞ്ജിനിക്കും വിദ്യാര്‍ഥികളായ മക്കള്‍ അക്ഷയ്, ഗോകുല്‍, ഗൗതം എന്നിവരോടൊപ്പമാണ് പാലക്കാട് മണലി ജീവന്‍ നഗറിലെ വാടക വീട്ടില്‍ ശ്രീധരൻ കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്