ആപ്പ്ജില്ല

ഫീസ് അടക്കാതെ പുസ്തകത്തിന്‍റെ പണവും വേണ്ട; അണ്‍ എയ്‍ഡഡ് സ്‌കൂളുകളില്‍ പകല്‍കൊള്ള

വാട്സാപ്പ് വഴി ഫീസ് അടക്കണമെന്ന നിർദേശം നൽകിയിട്ടും പല രക്ഷിതാക്കളും പണം നൽകിയിരുന്നില്ല. തുടർന്നാണ് പുസ്തകം വാങ്ങണമെങ്കിൽ ഫീസ് മുഴുവൻ നൽകണമെന്ന നിർദേശം വന്നത്

Lipi 28 Dec 2020, 5:02 pm
പാലക്കാട്: കൊവിഡ് പ്രതിസന്ധിയിലും ഫീസില്‍ ഇളവുവരുത്താന്‍ തയ്യാറാകാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പകല്‍കൊള്ള തുടരുന്നു. അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകങ്ങള്‍ക്ക് മുന്‍കൂര്‍ തുക നല്‍കണമെന്ന് വാട്ട്‌സ് ആപ് സന്ദേശമയച്ച് അതുപ്രകാരം സ്‌കൂളിലെത്തുന്ന രക്ഷിതാക്കളോട് ഫീസ് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പുസ്തകത്തിന്റെ പണം വാങ്ങണമെങ്കില്‍ ആദ്യം സ്‌കൂളിലെ ഫീസ് അടയ്ക്കണമെന്നാണ് സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്‌കൂള്‍ അധികൃതരുടെ തിട്ടൂരം. വിദ്യാഭ്യാസം അവകാശമാക്കിയ രാജ്യത്താണ് പ്രീകെജി ക്ലാസുകളിലേക്ക് പോലും കൊവിഡ് പ്രതിസന്ധികളൊന്നും നോക്കാതെ ആയിരങ്ങള്‍ ഫീസ് ചുമത്തി കൊള്ള നടത്തുന്നത്.
Samayam Malayalam education
(പ്രതീകാത്മക ചിത്രം)


കാലിത്തീറ്റയെന്ന വ്യാജേന കടത്തിയ 50,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

പുസ്തകത്തിനുള്ള മുന്‍കൂര്‍ തുക വലിയ സംഖ്യയല്ലാത്തതിനാലാണ് പലരും അത് അടയ്ക്കാനായി സ്‌കൂളിലെത്തിയത്. പക്ഷെ, അത് അടയ്ക്കണമെങ്കില്‍ സ്‌കൂളിലെ ഭീമമായ ഫീസ് അടയ്ക്കണമെന്നാണ് ആവശ്യം. ആദ്യം സ്‌കൂള്‍ മാഗസിനും പിടിഎ, മാതൃസംഗമം തുടങ്ങി പലവകകളിലായി ഫീസ് പിരിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവ വെട്ടിചുരുക്കേണ്ടി വന്നു. ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളി അപ്പോഴും മറഞ്ഞിരിക്കുന്ന പല ഫീസുകളും ചുമത്തി. ചെറിയൊരു ഇളവുമാത്രമാണ് ആദ്യം അനുവദിച്ചത്. ഇതിനകം രണ്ടു ഫീസ് അടയ്ക്കാനുള്ള നിര്‍ദേശം വാട്ട്‌സാപ്പിലൂടെ അയച്ചു കഴിഞ്ഞു. അടഞ്ഞുകിടക്കുന്ന സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിനു വരെ ഇപ്പോഴും ഫീസ് പിരിക്കുകയാണ്. പ്രതിസന്ധിയിലായ രക്ഷിതാക്കള്‍ അത് അടയ്ക്കാന്‍ എത്താതിരുന്നതിനാലാണ് പുസ്തകങ്ങളുടെ പേരില്‍ വീണ്ടും പിരിവിന് ഒരുങ്ങിയത്.

രക്തക്കറയുള്ള വസ്ത്രങ്ങളും ചെരുപ്പും ബൈക്കുകളും കണ്ടെത്തി...മുത്തച്ഛന്‍ ഉൾപ്പടെയുള്ളവർക്ക് അനീഷിന്‍റെ കൊലയിൽ പങ്കെന്ന് ആരോപണം

മാഗസിന്‍, തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ളവയ്ക്ക് തോന്നിയതുപോലെയാണ് സ്‌കൂളുകള്‍ തുക ചുമത്തുന്നത്. 50 രൂപ വിലയുള്ള മാഗസിന് 250 രൂപവരെ ചുമത്തുന്നുണ്ട്. പുറമെ പുസ്തകങ്ങളും യൂണിഫോമും ഉള്‍പ്പെടെ പലവിധ സാധനങ്ങളും സ്‌കൂളില്‍ നിന്നുതന്നെ വാങ്ങണമെന്നാണ് വ്യവസ്ഥ. ജി.എസ്.ടി. ഉള്‍പ്പെടെയുള്ള യാതൊരു നികുതി സമ്പ്രദായങ്ങളും പാലിക്കാതെയാണ് സ്‌കൂളിലെ വില്‍പ്പന. ഇതൊന്നും പരിശോധിക്കപ്പെടാറുമില്ല. ഇതിനു പുറമെയാണ് സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെല്ലാം രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് ടൈല്‍സ് പതിക്കുന്നതും സ്‌കൂളിലെ സ്റ്റേജിന് മുന്നില്‍ ഹാള്‍ നിര്‍മിക്കുന്നതുമെല്ലാം രക്ഷിതാക്കളില്‍ നിന്നും നിര്‍ബന്ധ പണപിരിവ് നടത്തിയിട്ടാണ്. വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ച് ക്ലാസുകള്‍ തോറും മറ്റിതര പണപ്പിരിവുകളും ഇവിടങ്ങളില്‍ പതിവാണ്. പണം നല്‍കാത്ത കുട്ടിയെ മാനസികമായി പീഡിപ്പിക്കുമെന്നതിനാല്‍ സ്‌കൂള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം പണം എത്തിച്ചു നല്‍കാറുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്