പാലക്കാട്: അഞ്ചാംഘട്ട ഇളവുകളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പകുതിയോളം ക്ഷേത്രങ്ങള്‍ തുറന്നു. അതേസമയം ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലീം പള്ളികളും തുറന്നിട്ടില്ല. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്ന് ധാരണയുള്ളതിനാലാണ് പള്ളികളും ദേവാലയങ്ങളും തുറക്കാത്തത്. പള്ളികളും ദേവാലയങ്ങളും തുറക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതർ അറിയിച്ചിരുന്നു.
Also Read: ഏങ്ങണ്ടിയൂര്‍ സ്വദേശിയുടെ മരണം: കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരണമായില്ല, ആരോഗ്യ വിഭാഗം അറിയിച്ചത് സ്രവ പരിശോധന നടത്താതെയെന്ന് ആക്ഷേപം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പട്ടാമ്പി താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ 349 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇവയില്‍ കണ്ടെയ്ന്‍മെൻ്റ് മേഖല ഒഴികെയുള്ള പ്രധാന ക്ഷേത്രങ്ങളെല്ലാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നിലവിലെ രോഗവ്യാപനത്തിൻ്റെ സാഹചര്യത്തില്‍ പല ക്ഷേത്രങ്ങളും തുറന്നില്ല. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി ക്ഷേത്രം, പുത്തനാല്‍ക്കല്‍ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം, മുളയങ്കാവ്, അത്തിപ്പൊറ്റ മാങ്ങോട്ടുക്കാവ്, കൊറ്റികുളങ്ങര തുടങ്ങിയ പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 145 ഓളം ക്ഷേത്രങ്ങളാണ് തുറന്നത്. ദര്‍ശനത്തിന് ഭക്തര്‍ കുറവായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതു കാരണം തുറക്കാതിരുന്ന പല ക്ഷേത്രങ്ങളുമുണ്ട്.
Also Read: കണ്‍മണിയെക്കാണാന്‍ നിതിന്‍ വരില്ല....ആതിരയോട് അതെങ്ങനെ പറയും
രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായി തുറക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്ഷേത്രം തുറന്നതുമൂലം രോഗവ്യാപനത്തിന് കാരണമാകരുത് എന്നാണ് ദേവസ്വം ബോര്‍ഡിൻ്റെയും ഭാരവാഹികളുടെയും തീരുമാനം. സര്‍ക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ക്ഷേത്രങ്ങള്‍ തുറന്നത്.
Also Read: യതീഷ് ചന്ദ്ര ഇടപെട്ടു... സമീറയുടെ പരാതിക്ക് അറുതിയായി, മക്കളുടെ ഓൺലൈൻപഠനത്തിന് 'പിടിച്ചെടുത്ത' മൊബൈല്‍ ഫോണ്‍ തന്നെ ലഭിച്ചു
Also Read: ഏങ്ങണ്ടിയൂര്‍ സ്വദേശിയുടെ മരണം: കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരണമായില്ല, ആരോഗ്യ വിഭാഗം അറിയിച്ചത് സ്രവ പരിശോധന നടത്താതെയെന്ന് ആക്ഷേപം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പട്ടാമ്പി താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ 349 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇവയില്‍ കണ്ടെയ്ന്‍മെൻ്റ് മേഖല ഒഴികെയുള്ള പ്രധാന ക്ഷേത്രങ്ങളെല്ലാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നിലവിലെ രോഗവ്യാപനത്തിൻ്റെ സാഹചര്യത്തില്‍ പല ക്ഷേത്രങ്ങളും തുറന്നില്ല. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി ക്ഷേത്രം, പുത്തനാല്‍ക്കല്‍ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം, മുളയങ്കാവ്, അത്തിപ്പൊറ്റ മാങ്ങോട്ടുക്കാവ്, കൊറ്റികുളങ്ങര തുടങ്ങിയ പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 145 ഓളം ക്ഷേത്രങ്ങളാണ് തുറന്നത്. ദര്‍ശനത്തിന് ഭക്തര്‍ കുറവായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതു കാരണം തുറക്കാതിരുന്ന പല ക്ഷേത്രങ്ങളുമുണ്ട്.
Also Read: കണ്‍മണിയെക്കാണാന്‍ നിതിന്‍ വരില്ല....ആതിരയോട് അതെങ്ങനെ പറയും
രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായി തുറക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്ഷേത്രം തുറന്നതുമൂലം രോഗവ്യാപനത്തിന് കാരണമാകരുത് എന്നാണ് ദേവസ്വം ബോര്‍ഡിൻ്റെയും ഭാരവാഹികളുടെയും തീരുമാനം. സര്‍ക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ക്ഷേത്രങ്ങള്‍ തുറന്നത്.
Also Read: യതീഷ് ചന്ദ്ര ഇടപെട്ടു... സമീറയുടെ പരാതിക്ക് അറുതിയായി, മക്കളുടെ ഓൺലൈൻപഠനത്തിന് 'പിടിച്ചെടുത്ത' മൊബൈല്‍ ഫോണ്‍ തന്നെ ലഭിച്ചു