പാലക്കാട് (Palakkad): ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്സ് ജീവനക്കാരനെ സസ്പെൻഷൻ. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറായ കൊടുവായൂർ സ്വദേശി ബി ജിഷാദിനെ (31) യാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. കൊലയാളി സംഘത്തിനു സഹായം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം സംഘം ജിഷാദിനെ അറസ്റ്റു ചെയ്തത്.
ശ്രീനിവാസനെ സ്കെച്ചിട്ട ജിഷാദ് കൊലയാളി സംഘത്തിന് കൃത്യം നിർവഹിക്കാനായി നിരീക്ഷണം നടത്തി സ്ഥലത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട ദിവസം രാത്രി ആർഎസ്എസ് നേതാക്കളെ തെരഞ്ഞുപോയ സംഘത്തിലും ജിഷാദ് ഉൾപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനുശേഷമാണ് ശ്രീനിവാസനെ കുറിച്ചുള്ള വിവരം കൊലയാളികൾക്കു കൈമാറിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസം ഇയാൾക്ക് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്.
അതേസമയം ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് കൊല്ലപ്പെട്ട കേസിലും ജിഷാദിനു പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. സഞ്ജിത്തിനെ സ്കെച്ചിട്ടതും സഞ്ചാര വിവരങ്ങൾ കൊലയാളികൾക്കു കൈമാറിയതും ജിഷാദാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസിലും ജിഷാദിനെ പ്രതി ചേർക്കുമെന്നാണ് വിവരം. ശ്രീനിവാസൻ വധക്കേസിൽ ജിഷാദ് കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം 22 ആയി.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Palakkad News, Sreenivasan Murder Case, Palakkad Fire Force Officer Arrest
ശ്രീനിവാസനെ സ്കെച്ചിട്ട ജിഷാദ് കൊലയാളി സംഘത്തിന് കൃത്യം നിർവഹിക്കാനായി നിരീക്ഷണം നടത്തി സ്ഥലത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട ദിവസം രാത്രി ആർഎസ്എസ് നേതാക്കളെ തെരഞ്ഞുപോയ സംഘത്തിലും ജിഷാദ് ഉൾപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനുശേഷമാണ് ശ്രീനിവാസനെ കുറിച്ചുള്ള വിവരം കൊലയാളികൾക്കു കൈമാറിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസം ഇയാൾക്ക് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്.
അതേസമയം ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് കൊല്ലപ്പെട്ട കേസിലും ജിഷാദിനു പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. സഞ്ജിത്തിനെ സ്കെച്ചിട്ടതും സഞ്ചാര വിവരങ്ങൾ കൊലയാളികൾക്കു കൈമാറിയതും ജിഷാദാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസിലും ജിഷാദിനെ പ്രതി ചേർക്കുമെന്നാണ് വിവരം. ശ്രീനിവാസൻ വധക്കേസിൽ ജിഷാദ് കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം 22 ആയി.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Palakkad News, Sreenivasan Murder Case, Palakkad Fire Force Officer Arrest