പാലക്കാട്: നീണ്ട അടച്ചിടലിനുശേഷം പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച തുറക്കുന്നു. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം മാത്രം രണ്ടുദിവസം കൂടി കഴിഞ്ഞേ തുറക്കു. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളായ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, മലമ്പുഴ റോക്ക് ഗാര്‍ഡന്‍, ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, കോട്ടമൈതാനത്തെ വാടിക, കാഞ്ഞിരപ്പുഴ ഉദ്യാനം, മംഗലം ഡാം ഉദ്യാനം, പോത്തുണ്ടി ഡാം ഉദ്യാനം, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നിവയാണ് തുറക്കുന്നത്.
Also Read: 16 വയസുകാരി മകളെ പീഢിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചു... പറശ്ശിനിക്കടവ് സംഭവത്തില്‍ പിതാവിന് ഇരട്ട ജീവപര്യന്തം
ഉദ്യാനത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് മലമ്പുഴ ഉദ്യാനം തുറക്കുന്നത് വൈകിയത്.
കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എല്ലായിടത്തും സാനിറ്റൈസേഷന്‍ സൗകര്യം ഒരുക്കും. മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. കാഞ്ഞിരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളില്‍ ബോട്ടിങ്ങും നടത്താം. ആകാശത്തുകൂടെയുള്ള സൈക്ലിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ സഞ്ചാരമാണ് പോത്തുണ്ടി ഉദ്യാനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വെള്ളിയാങ്കല്ല്, ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, മംഗലം ഡാം, പോത്തുണ്ടി ഡാം, മലമ്പുഴ എന്നിവിടങ്ങളില്‍ ഒരേസമയം 75 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. റോക്ക് ഗാര്‍ഡന്‍, വാടിക, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നിവിടങ്ങളില്‍ 50 പേര്‍ക്ക് പ്രവേശിക്കാം. കാഞ്ഞിരപ്പുഴയില്‍ 250 പേര്‍ക്കാണ് പ്രവേശനം.
Also Read: ബസിൽ ക്ളീനർ, സ്കൂളിലെ പ്യൂൺ, ഫുട്പാത്തിൽ ചെരുപ്പ് കച്ചവടം, ഇപ്പോൾ ഫ്രൂട്ട് സ് കച്ചവടം... തീര്‍ത്തും വ്യത്യസ്തനാണ് ഈ യുവ കവി
പ്രവേശനകവാടത്തില്‍ താപ പരിശോധന, സാനിറ്റൈസര്‍, സോപ്പിട്ട് കൈകഴുകാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും. കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് വാഹനപാര്‍ക്കിങ് അനുവദിക്കുക. നടപ്പാത, ഹാന്‍ഡ് റെയിലുകള്‍, ഇരിപ്പിടങ്ങള്‍, ഷെല്‍റ്ററുകള്‍ എന്നിവിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. കടകള്‍ക്ക് മുന്നിലും മറ്റും കുറഞ്ഞത് രണ്ട് മീറ്റര്‍ എങ്കിലും സാമൂഹിക അകലം പാലിക്കാന്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കും. സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ വഴിയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: 16 വയസുകാരി മകളെ പീഢിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചു... പറശ്ശിനിക്കടവ് സംഭവത്തില്‍ പിതാവിന് ഇരട്ട ജീവപര്യന്തം
ഉദ്യാനത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് മലമ്പുഴ ഉദ്യാനം തുറക്കുന്നത് വൈകിയത്.
കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എല്ലായിടത്തും സാനിറ്റൈസേഷന്‍ സൗകര്യം ഒരുക്കും. മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. കാഞ്ഞിരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളില്‍ ബോട്ടിങ്ങും നടത്താം. ആകാശത്തുകൂടെയുള്ള സൈക്ലിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ സഞ്ചാരമാണ് പോത്തുണ്ടി ഉദ്യാനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വെള്ളിയാങ്കല്ല്, ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, മംഗലം ഡാം, പോത്തുണ്ടി ഡാം, മലമ്പുഴ എന്നിവിടങ്ങളില്‍ ഒരേസമയം 75 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. റോക്ക് ഗാര്‍ഡന്‍, വാടിക, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നിവിടങ്ങളില്‍ 50 പേര്‍ക്ക് പ്രവേശിക്കാം. കാഞ്ഞിരപ്പുഴയില്‍ 250 പേര്‍ക്കാണ് പ്രവേശനം.
Also Read: ബസിൽ ക്ളീനർ, സ്കൂളിലെ പ്യൂൺ, ഫുട്പാത്തിൽ ചെരുപ്പ് കച്ചവടം, ഇപ്പോൾ ഫ്രൂട്ട് സ് കച്ചവടം... തീര്‍ത്തും വ്യത്യസ്തനാണ് ഈ യുവ കവി
പ്രവേശനകവാടത്തില്‍ താപ പരിശോധന, സാനിറ്റൈസര്‍, സോപ്പിട്ട് കൈകഴുകാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും. കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് വാഹനപാര്‍ക്കിങ് അനുവദിക്കുക. നടപ്പാത, ഹാന്‍ഡ് റെയിലുകള്‍, ഇരിപ്പിടങ്ങള്‍, ഷെല്‍റ്ററുകള്‍ എന്നിവിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. കടകള്‍ക്ക് മുന്നിലും മറ്റും കുറഞ്ഞത് രണ്ട് മീറ്റര്‍ എങ്കിലും സാമൂഹിക അകലം പാലിക്കാന്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കും. സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ വഴിയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ