ആപ്പ്ജില്ല

ജയിച്ചു കയറിയത് നാല് തവണ.... അഞ്ചാം തവണ പാര്‍ട്ടി കൈവിട്ടു, തോറ്റ് മടങ്ങാന്‍ തയ്യാറല്ല, വത്സലകുമാരി വിമതയായി

2000 ല്‍ അത്തിപ്പൊറ്റ കാവുങ്കല്‍ വാര്‍ഡില്‍ നിന്നും 2005 ല്‍ വാവുളള്യാപുരം വാര്‍ഡില്‍ നിന്നും 2015ല്‍ നെച്ചൂര്‍ വാര്‍ഡില്‍ നിന്നും പട്ടികജാതി വനിത വിഭാഗത്തില്‍ പെടുന്ന വാര്‍ഡുകളില്‍ നിന്നും വിജയിച്ച വത്സവകുമാരി 2010 ല്‍ തോണിപ്പാടം കുണ്ടുകാട് വാര്‍ഡില്‍ പട്ടികജാതി ജനറല്‍ സീറ്റിലും വിജയിച്ചു.

Samayam Malayalam 3 Dec 2020, 4:23 pm
പാലക്കാട്: തരൂര്‍ പഞ്ചായത്തിലെ നാലുവാര്‍ഡുകളില്‍ നിന്നു ജയിച്ച ചരിത്രമുണ്ട് നെച്ചൂരിലെ എംആര്‍. വത്സലകുമാരിക്ക്. ഇപ്പോള്‍ പ്രായം 49 കഴിഞ്ഞു. കന്നിയങ്കത്തിന്‍റെ ചുറുചുറുക്കോടെ വത്സലകുമാരി ഇത്തവണ അഞ്ചാംഅങ്കത്തിനുണ്ട്. ചെറിയൊരു വ്യത്യാസം പാര്‍ട്ടി കൈവിട്ടതിനാല്‍ വിമത സ്ഥാനാര്‍ഥിയാണെന്നു മാത്രം. 2000 ല്‍ അത്തിപ്പൊറ്റ കാവുങ്കല്‍ വാര്‍ഡില്‍ നിന്നും 2005 ല്‍ വാവുളള്യാപുരം വാര്‍ഡില്‍ നിന്നും 2015ല്‍ നെച്ചൂര്‍ വാര്‍ഡില്‍ നിന്നും പട്ടികജാതി വനിത വിഭാഗത്തില്‍ പെടുന്ന വാര്‍ഡുകളില്‍ നിന്നും വിജയിച്ച വത്സവകുമാരി 2010 ല്‍ തോണിപ്പാടം കുണ്ടുകാട് വാര്‍ഡില്‍ പട്ടികജാതി ജനറല്‍ സീറ്റിലും വിജയിച്ചു.
Samayam Malayalam valsalakumari contest as rebel as she was denied seat fifth time though she won all the four earlier
ജയിച്ചു കയറിയത് നാല് തവണ.... അഞ്ചാം തവണ പാര്‍ട്ടി കൈവിട്ടു, തോറ്റ് മടങ്ങാന്‍ തയ്യാറല്ല, വത്സലകുമാരി വിമതയായി


​നേതൃത്വം മത്സരിപ്പിക്കാന്‍ തയ്യാറായില്ല

ഇക്കുറി അഞ്ചാം വാര്‍ഡ് നെച്ചൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായാണ്മത്സര രംഗത്തുള്ളത്. കാല്‍ നൂറ്റാണ്ടുകാലം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എംആര്‍.വത്സലകുമാരിയെ വിവിധ വാര്‍ഡുകളില്‍ മത്സരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വഴങ്ങിയില്ല. കഴിഞ്ഞ ഭരണസമിതിയിലുണ്ടായ ചില അസ്വാരസ്യങ്ങളാണ് അതിനു കാരണമായി പറഞ്ഞുകേള്‍ക്കുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു വത്സലകുമാരി.

​രാജി സമ്മര്‍ദ്ദം

ഭരണകക്ഷിയായ യുഡിഎഫിലെ മുന്‍ ധാരണപ്രകാരം അഞ്ചാം വാര്‍ഡ് മെമ്പറായിരുന്ന എംആര്‍ വത്സലകുമാരി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ഒഴിഞ്ഞിരുന്നു. വൈസ് പ്രസിഡന്‍റ് പദവി ആദ്യത്തെ രണ്ടര വര്‍ഷം വത്സലകുമാരിക്കും പിന്നീട് പതിനഞ്ചാം വാര്‍ഡ് അരിയശ്ശേരിയിലെ പ്രകാശിനി സുന്ദരനും നല്‍കാനായിരുന്നു ധാരണ. എന്നാല്‍ കാലാവധി പൂര്‍ത്തിയായെങ്കിലും രാജിവെക്കാതിരുന്ന വത്സലകുമാരിയെ സമ്മര്‍ദ്ദം ചെലുത്തിയാണ് കോണ്‍ഗ്രസ് രാജിവെപ്പിച്ചത്. രാജി വൈകിയതിന്‍റെ പേരില്‍ കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്‌നത്തിന്‍റെ തുടര്‍ച്ചയാണ് എംആര്‍ വത്സലകുമാരിയുടെ വിമത സ്ഥാനാര്‍ത്ഥിത്വം.

​നേട്ടം കൊയ്യാന്‍ എല്‍ഡിഎഫ്

മണ്ഡലം കോണ്‍ഗ്രസ് അംഗം, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കേരള ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങളും വഹിച്ചിരുന്നു. യുഡിഎഫിലെ വിമത പ്രശ്‌നങ്ങള്‍ മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പഞ്ചായത്ത് ഭരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് ഏഴും മുസ്ലീം ലീഗിന് ഒരു അംഗവുമാണുണ്ടായിരുന്നത്. പ്രതിപക്ഷമായ എല്‍ഡിഎഫിന് ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്