ആപ്പ്ജില്ല

യാഗങ്ങളുടെ തമ്പുരാന് വിട... കാവുംപുറത്ത് മനയില്‍ ഇനി അന്ത്യവിശ്രമം

പന്നിയൂര്‍ ഗ്രാമത്തിലെ കല്ലടത്തൂര്‍ കാവുംപുറത്ത് മനയിലാണ് വാസുദേവന്‍ അക്കിത്തിരിപ്പാടിന്‍റെ ജനനം. പിന്നീട് കൃഷി വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം പനമണ്ണയിലേക്ക് താമസമാക്കി.

Samayam Malayalam 1 Apr 2020, 7:36 pm
പാലക്കാട്: യാഗങ്ങളുടെ തമ്പുരാന്‍ വാസുദേവന്‍ അക്കിത്തിരിപ്പാടിന് കാവുംപുറത്ത് മനയില്‍ അന്ത്യവിശ്രമം. കൊറോണ ഭീഷണി മൂലം വേണ്ടപ്പെട്ടവര്‍മാത്രമാണ് സംസ്‌ക്കാര ചടങ്ങിന് എത്തിയത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാണ് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായി ഒതുങ്ങിയത്. യാഗത്തിലൂടെ പന്നിയൂര്‍ ശുകപുരം ഗ്രാമങ്ങളെ ഒന്നിപ്പിച്ച മഹാനായിരുന്നു ഇദ്ദേഹം.
Samayam Malayalam Vasudevan Akkithirippad


Also Read: പാലക്കാട്ട് ഒരാൾക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; ജില്ലയില്‍ ഇതുവരെ ആറ് കൊവിഡ് ബാധിതര്‍!

പന്നിയൂര്‍ ഗ്രാമത്തിലെ കല്ലടത്തൂര്‍ കാവുംപുറത്ത് മനയിലാണ് വാസുദേവന്‍ അക്കിത്തിരിപ്പാടിന്‍റെ ജനനം. പിന്നീട് കൃഷി വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം പനമണ്ണയിലേക്ക് താമസമാക്കി. ശുകപുരത്ത് നടന്ന സോമയാഗം, അതിരാത്രം എന്നിവയുടെ യജമാനനായിരുന്നു. ശുകപുരത്ത് നടന്ന സോമയാഗത്തിലും തുടര്‍ന്ന് നടന്ന അതിരാത്രത്തിലൂടെയും പന്നിയൂര്‍ ശുകപുരം കൂറ് മത്സരത്തിന് ഇതോടെ വിരാമമായി. പന്നിയൂര്‍ ഗ്രാമക്കാരനായിരുന്നു വാസുദേവന്‍ എന്നതും ഇരു ഗ്രാമങ്ങളുടെയും ഒത്തു ചേരലിന് കാരണമായി.

Also Read: കൊവിഡ്-19: പാലക്കാട് 21 തടവുകാർക്ക് ഇടക്കാല ജാമ്യം, ജില്ലയില്‍ ഇത് ആദ്യ സംഭവം!

ആദ്യം അടിതിരിയായതിന് ശേഷം പിന്നീട് സോമയാഗം നടത്തിയാല്‍മാത്രം സോമയാജിപ്പാടാകുകയുളളു. പിന്നീട് അതിരാത്രം നടത്തിയാല്‍ അക്കിത്തിരിപ്പാടാമാകും. ഇതും രണ്ടും നടത്തി യാഗ പുണ്യം നേടിയ വ്യക്തിയായിരുന്നു വാസുദേവന്‍ അക്കിത്തിരിപ്പാട്. വേദങ്ങളുമായി ബന്ധപ്പെട്ട അവസാനവാക്കാണ് അക്കിത്തിരിപ്പാട്. വേദങ്ങളില്‍ അതിവ ജ്ഞാനമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്നിയൂര്‍ ശുകപുരം ഗ്രാമങ്ങളുടെ കൂട്ടായ്മയില്‍ ശുകപുരത്ത് അതിരാത്രത്തിന് വേദിയായപ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുളള പന്നിയൂര്‍, ശുകപുരം കൂറുമത്സരത്തിന് ഇദ്ദേഹത്തിലൂടെ അവസാനമാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്