ആപ്പ്ജില്ല

വാളയാര്‍ കേസ്; പുനരന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാവണം, മുഖ്യമന്ത്രിക്ക് അമ്മയുടെ കത്ത്

കേസ് അട്ടിമറിയ്ക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമനനല്‍ കേസ് എടുക്കണമെന്നും സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

| Edited by Samayam Desk | Lipi 5 Dec 2020, 11:04 pm
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ലൈംഗിക ചൂഷണത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ കത്തുനല്‍കി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു. സംസ്ഥാന ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയ്ക്കും പട്ടിക ജാതി വകുപ്പു മന്ത്രിയ്ക്കുമാണ് കത്തുനല്‍കിയത്. കേസ് അട്ടിമറിയ്ക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമനനല്‍ കേസ് എടുക്കണമെന്നും സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Samayam Malayalam Walayar Case, mothers letter to the CM


Also Read: ജവാന്‍റെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത് വലത് കൈ... അതേ ജവാന്‍റെ കൈപിടിച്ച് കേരളത്തിന്‍റെ മരുമകളായി, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി, അമ്പരപ്പിക്കും ജീവിത കഥ

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കേസ് അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രമോഷന്‍ നടപടികള്‍ തടയണമെന്നും കത്തിലുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി സിബിഐ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പുന്നല ശ്രീകുമാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിയ്ക്കാന്‍ കൂട്ടുിനിന്ന് വിശ്വാസ വഞ്ചന കാണിച്ചത് തിരിച്ചറിയാനായില്ല.

Also Read: തലശേരി നഗരം മിനി അധോലോകമോ? പട്ടാപ്പകൽ മുളക് പൊടിയെറിഞ്ഞും കവർച്ച, പിന്നില്‍ കുഴൽപ്പണ - സ്വർണക്കടത്ത് സംഘം?

ഹൈക്കോടതി തുടര്‍നടപടികള്‍ ആവശ്യപ്പെടുമ്പോള്‍ കുട്ടികള്‍ക്കു നീതി ലഭിയ്ക്കുന്ന നിലപാട് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ജനുവരി 13ന് പതിമൂന്ന് വയസ്സുകാരിയും ഒമ്പതുവയസ്സുള്ള ഇളയ സഹോദരി മാര്‍ച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയില്‍ക്കണ്ടത്. ആത്മഹത്യചെയ്തതാണെന്നായിരുന്നു കുറ്റപത്രം. പ്രതികള്‍ ശിക്ഷിയ്ക്കപ്പെടാതെ പോയത് വലിയ വിവാദങ്ങളുയര്‍ത്തിയതോടെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയിരുന്നത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്