പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത ദലിത് സഹോദരിമാര്‍ വാളയാറില്‍ പീഡനത്തിനിരയാവുകയും ദുരുഹ സാഹചര്യത്തില്‍ മരിയ്ക്കുകയും ചെയ്തസംഭവത്തില്‍ പുനരന്വേഷണവും അട്ടിമറിച്ചേക്കുമെന്ന് പേടിയുണ്ടെന്ന് സമര സമിതി. പ്രതികളുടെ സുരക്ഷ അത്യാവശ്യമാണ്. പ്രതികളിലൊരാള്‍ ഇതിനകം മരിച്ചുകഴിഞ്ഞു. പ്രതികളെ ഇല്ലാതാക്കി കേസും ഇല്ലാതാക്കുന്ന രീതി നാട്ടിലുണ്ട്. പ്രതികളുടെ ജാമ്യം നിയമപ്രശ്നമാണ്. കേസ് അന്വേഷണത്തില്‍ തകരാറുണ്ടായെന്ന് കോടതിയും സര്‍ക്കാരും അംഗീകരിക്കുന്നുണ്ട്. അതിനര്‍ത്ഥം കേസ് അന്വേഷിച്ച സംഘത്തലവന് ഡിവൈഎസ്പി സോജനും തകരാറുണ്ടെന്നാണ്. എന്നാല്‍ അയാള്‍ക്കെതിരേ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
അതുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് സമരസമിതി കണ്‍വീനര്‍ സി ആര് നീലകണ്ഠന് പറഞ്ഞു.
26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സത്യഗ്രഹ സമരം ആരംഭിയ്ക്കും. റെയില്‍വേ എസ് പി ആര് നിശാന്തിനി ഐപിഎസ്സിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. എംഎസ് ഹേമലത ഐപിഎസ്, പാലക്കാട് ക്രൈം ബ്രാഞ്ച് സൂപ്രണ്ട് എ എസ് രാജു എന്നിവരാണ് സംഘത്തിലുള്ളത്. കോടതി അനുമതിയ്ക്ക് ശേഷം തെളിവുശേഖരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് എ എസ് രാജു പറഞ്ഞു. വെള്ളിയാഴ്ചയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്കിയ ഹര്‍ജി കോടതി പരിഗണിയ്ക്കുന്നത്.
പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുനര്‍വിചാരണക്കുള്ള നടപടിക്രമങ്ങള്‍ പാലക്കാട് പോക്സോ കോടതിയില്‍ ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികളായ എം മധു, വി മധു, ഷിബുകുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് പരിഗണിച്ച ഉടനെ തുടരന്വേഷണം വേണമെന്നും കേസില്‍ തെളിവുനശിപ്പിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എ എസ് രാജു കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷയും നല്കി.
തുടര്‍ന്നാണ് വി മധു ഷിബുകുമാര്‍ എന്നിവരെ ജനുവരി 22വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു പ്രതി എം മധുവിന് ഹൈക്കോടതി നല്കിയ ജാമ്യം തുടരും. തുടരന്വേഷണ ഹര്‍ജിയും പ്രതികളുടെ ജാമ്യാപേക്ഷയും 22-നാണ് കോടതി പരിഗണിയ്ക്കുന്നത്. കോടതി നടപടികള്‍ക്കുശേഷം പ്രോസിക്യൂട്ടര്‍ കോടതിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
തുടരന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍ ആദ്യ കേസ് അട്ടിമറിച്ചതില്‍ ഡിവൈഎസ്പി സോജന്റെ പങ്ക് മറ്റുപല സംശയങ്ങളും ഉയര്‍ത്തുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. എസ് ഐ ചാക്കോക്കെതിരേ മാത്രം നടപടിയെടുത്ത് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നാണ് സമര സമിതി അംഗങ്ങളും പറയുന്നത്. കേസ് അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
അതുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് സമരസമിതി കണ്‍വീനര്‍ സി ആര് നീലകണ്ഠന് പറഞ്ഞു.
26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സത്യഗ്രഹ സമരം ആരംഭിയ്ക്കും. റെയില്‍വേ എസ് പി ആര് നിശാന്തിനി ഐപിഎസ്സിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. എംഎസ് ഹേമലത ഐപിഎസ്, പാലക്കാട് ക്രൈം ബ്രാഞ്ച് സൂപ്രണ്ട് എ എസ് രാജു എന്നിവരാണ് സംഘത്തിലുള്ളത്. കോടതി അനുമതിയ്ക്ക് ശേഷം തെളിവുശേഖരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് എ എസ് രാജു പറഞ്ഞു. വെള്ളിയാഴ്ചയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്കിയ ഹര്‍ജി കോടതി പരിഗണിയ്ക്കുന്നത്.
പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുനര്‍വിചാരണക്കുള്ള നടപടിക്രമങ്ങള്‍ പാലക്കാട് പോക്സോ കോടതിയില്‍ ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികളായ എം മധു, വി മധു, ഷിബുകുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് പരിഗണിച്ച ഉടനെ തുടരന്വേഷണം വേണമെന്നും കേസില്‍ തെളിവുനശിപ്പിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എ എസ് രാജു കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷയും നല്കി.
തുടര്‍ന്നാണ് വി മധു ഷിബുകുമാര്‍ എന്നിവരെ ജനുവരി 22വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു പ്രതി എം മധുവിന് ഹൈക്കോടതി നല്കിയ ജാമ്യം തുടരും. തുടരന്വേഷണ ഹര്‍ജിയും പ്രതികളുടെ ജാമ്യാപേക്ഷയും 22-നാണ് കോടതി പരിഗണിയ്ക്കുന്നത്. കോടതി നടപടികള്‍ക്കുശേഷം പ്രോസിക്യൂട്ടര്‍ കോടതിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
തുടരന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. എന്നാല്‍ ആദ്യ കേസ് അട്ടിമറിച്ചതില്‍ ഡിവൈഎസ്പി സോജന്റെ പങ്ക് മറ്റുപല സംശയങ്ങളും ഉയര്‍ത്തുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. എസ് ഐ ചാക്കോക്കെതിരേ മാത്രം നടപടിയെടുത്ത് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നാണ് സമര സമിതി അംഗങ്ങളും പറയുന്നത്. കേസ് അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.