ആപ്പ്ജില്ല

പുന്നല ശ്രീകുമാറും പറ്റിച്ചു; പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തി.. ഗുരുതര ആരോപണങ്ങളുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് അമ്മ രംഗത്തെത്തിയിരിക്കുന്നത്. പുന്നല ശ്രീകുമാറും തങ്ങളെ സഹായിച്ചില്ലെന്ന് അമ്മ കൂട്ടിച്ചേർത്തു

Samayam Malayalam 23 Oct 2020, 11:34 am
പാലക്കാട്: വീണ്ടും തങ്ങൾ ചതിക്കപ്പെട്ടു എന്നും പോലീസ് കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് വാളയാറിൽ ദുരൂഹമായി മരിച്ച പെൺകുട്ടികളുടെ അമ്മ രംഗത്ത്. കഴിഞ്ഞ ദിവസം വീണ്ടും പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വന്നിരുന്നു, എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ ഒന്നും അല്ല അവർ രേഖപ്പെടുത്തിയതെന്ന് അമ്മ ആരോപിച്ചു.
Samayam Malayalam walayar
വാളയാർ പെൺകുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയപ്പോൾ


Also Read: റഫീഖിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആണിതറച്ച പട്ടിക കണ്ടെത്തി; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

ഹൈക്കോടതിയുടെ മുൻപാകെ കേസിന്‍റെ തുടരന്വേഷണ സാധ്യത നിലനിൽക്കെയാണ് പോലീസുകാർ അമ്മയുടെ മൊഴി രേഖപ്പെടുത്താൻ എത്തിയത്. കേസിൽ സംശയമുള്ളവരെ കുറിച്ച് ചോദിച്ചപ്പോൾ അത് കൃത്യമായി പറഞ്ഞുവെന്നും ആറാമതായി ഒരാളെ കൂടി സംശയമുണ്ടെന്ന് പറഞ്ഞതായും അമ്മ പറഞ്ഞു. അയാളെ രക്ഷിക്കാനാണ് മറ്റുള്ളവരെ വെറുതെ വിട്ടയച്ചതെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നെന്ന് അമ്മ വെളിപ്പെടുത്തി. മക്കൾ മരിക്കുമ്പോൾ തങ്ങൾ താമസിച്ചിരുന്ന ഷെഡ്ഡ് പൊളിച്ചുമാറ്റിയോ എന്നും അത് കാണാനാണ് തങ്ങൾ വന്നിരിക്കുനന്നതെന്നും വ്യക്തമാക്കിയാണ് പോലീസ് വന്നതെന്നും അമ്മ പറഞ്ഞു.

Also Read: പനിമരുന്നായി ഉറക്കഗുളിക നൽകി പീഡിപ്പിച്ചു; രക്ഷിക്കാൻ കൊണ്ടുപോയതും പീഡനത്തിന്! പോക്‌സോ കേസില്‍ 2 പേര്‍ അറസ്റ്റില്‍

താൻ സംശയമുള്ളവരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒന്നും പോലീസ് ആ രീതിയിൽ രേഖപ്പെടുത്തിയില്ലെന്നാണ് അമ്മയുടെ പരാതി. ഒക്ടോബർ 25ന് കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയും. ഒക്ടോബർ 31ന് താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട ദിവസവുമാണെന്ന് അമ്മ പറഞ്ഞു. കേസന്വേഷണത്തിൽ ഇത് വരെ പുരോഗതിയില്ലാത്തതിൽ പ്രതിഷേധിച്ച് ഈ രണ്ടു ദിവസവും താൻ വീടിന് മുന്നിൽ സമരമിരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് കൃത്യമായി അന്വേഷിപ്പിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും എന്ന് വാക്ക് തന്ന കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്