പാലക്കാട്: ഒരു കുടം വെള്ളത്തിന് കിലോമീറ്റര്‍ നടക്കണം. അതും ആനത്താരകളിലൂടെ. രാവന്തിയോളം കൂലിപ്പണിയ്ക്ക് പോയി തിരിച്ചെത്തുമ്പോള്‍ തുള്ളിവെള്ളം കുടിയ്ക്കണമെങ്കിലുള്ള ദുരിതമാണിത്. പുതൂര്‍ പഞ്ചായത്തിലെ മുള്ളി എലച്ചിവഴിയിലാണ് ഈ കാഴ്ച. വരിവരിയായി കുടങ്ങളുമേന്തി ഭവാനിപ്പുഴയിലേക്ക് നീങ്ങുന്ന കൂട്ടങ്ങളെക്കാണുമ്പോള്‍ കൗതുകം തോന്നും.
Also Read: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലം ഇങ്ങ് കാസര്‍കോടാണ്... ഗ്ലാസ് ബ്രിഡ്ജും വരുന്നു, ആയംകടവ് പാലം ടൂറിസം ഭൂപടത്തിലേക്ക്!
ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരിതര സന്നദ്ധ സംഘടനകളും കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയിലാണിത്. ഇരുന്നൂറ് ആദിവാസി കുടുംബങ്ങളാണ് മുള്ളി എലച്ചിവഴിയിലുള്ളത്. 2017-ല്‍ പ്രവാസികളുടെ സഹായത്തോടെ കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന പ്രളയങ്ങള്‍ അതും നഷ്ടപ്പെടുത്തി. കിണറിനുചുറ്റുമുള്ള മണ്ണൊലിച്ചുപോയി. പുഴയും ഗതിമാറി മറ്റൊരുവഴിക്ക് ഒഴുകിത്തുടങ്ങി. മോട്ടോറും പൈപ്പുകളും പുഴയെക്കാള്‍ ഉയരത്തിലായി. ഇവ പുനസ്ഥാപിക്കുന്നതിനായി 1,75,000 രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വടത്തില്‍ക്കെട്ടി മോട്ടോര്‍ മാറ്റിയപ്പോഴേക്കും പണം തീര്‍ന്നുവെന്നാണ് പരാതി.
Also Read: വീട്ടിൽ ഇഡി എന്തൊക്കെ ചെയ്തു... ബിനീഷ് കോടിയേരിയുടെ ഭാര്യ പറയുന്നു!
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ക്കൂടിയായ വാര്‍ഡ് അംഗം സി തങ്കവേല്‍ കുടിവെള്ളമൊരുക്കുന്നതിന് മുന്‍കയ്യെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് എലച്ചിവഴി ഊര്. ആദിവാസി മേഖലകളിലേക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. പദ്ധതികള്‍ സര്‍ക്കാര്‍ അനുവദിച്ചാലും അട്ടപ്പാടിയിലെത്തുന്നില്ല. കരാറുകാരും പ്രാദേശി രാഷ്ട്രീയക്കാരും അഴിമതി നടത്തുന്നുവെന്ന് പരാതിയുണ്ട്. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട ദുരിതത്തിന് പരിഹാരമൊരുക്കുന്നവരോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്നാണ് എലച്ചിവഴി ഊരുവാസികള്‍ പറയുന്നത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലം ഇങ്ങ് കാസര്‍കോടാണ്... ഗ്ലാസ് ബ്രിഡ്ജും വരുന്നു, ആയംകടവ് പാലം ടൂറിസം ഭൂപടത്തിലേക്ക്!
ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരിതര സന്നദ്ധ സംഘടനകളും കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയിലാണിത്. ഇരുന്നൂറ് ആദിവാസി കുടുംബങ്ങളാണ് മുള്ളി എലച്ചിവഴിയിലുള്ളത്. 2017-ല്‍ പ്രവാസികളുടെ സഹായത്തോടെ കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന പ്രളയങ്ങള്‍ അതും നഷ്ടപ്പെടുത്തി. കിണറിനുചുറ്റുമുള്ള മണ്ണൊലിച്ചുപോയി. പുഴയും ഗതിമാറി മറ്റൊരുവഴിക്ക് ഒഴുകിത്തുടങ്ങി. മോട്ടോറും പൈപ്പുകളും പുഴയെക്കാള്‍ ഉയരത്തിലായി. ഇവ പുനസ്ഥാപിക്കുന്നതിനായി 1,75,000 രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വടത്തില്‍ക്കെട്ടി മോട്ടോര്‍ മാറ്റിയപ്പോഴേക്കും പണം തീര്‍ന്നുവെന്നാണ് പരാതി.
Also Read: വീട്ടിൽ ഇഡി എന്തൊക്കെ ചെയ്തു... ബിനീഷ് കോടിയേരിയുടെ ഭാര്യ പറയുന്നു!
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ക്കൂടിയായ വാര്‍ഡ് അംഗം സി തങ്കവേല്‍ കുടിവെള്ളമൊരുക്കുന്നതിന് മുന്‍കയ്യെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് എലച്ചിവഴി ഊര്. ആദിവാസി മേഖലകളിലേക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. പദ്ധതികള്‍ സര്‍ക്കാര്‍ അനുവദിച്ചാലും അട്ടപ്പാടിയിലെത്തുന്നില്ല. കരാറുകാരും പ്രാദേശി രാഷ്ട്രീയക്കാരും അഴിമതി നടത്തുന്നുവെന്ന് പരാതിയുണ്ട്. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട ദുരിതത്തിന് പരിഹാരമൊരുക്കുന്നവരോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്നാണ് എലച്ചിവഴി ഊരുവാസികള്‍ പറയുന്നത്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ