ആപ്പ്ജില്ല

ദുരിതമൊഴിയാതെ കുതിരാന്‍... വലത് തുരങ്കത്തില്‍ വെള്ളക്കെട്ട്, മലയിടിച്ചില്‍!!

മഴ ശക്തമായതോടെ കുതിരാന്‍ വഴിയുള്ള യാത്രദുഷ്‌കരമായതിനു പിന്നാലെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടത് അതീവ ഗുരുതരമായി കാണണം.

| Edited by Samayam Desk | Lipi 5 Aug 2020, 3:47 pm
പാലക്കാട്: ദേശീയപാതയില്‍ എന്നും ഗതാഗതകുരുക്കുമായി യാത്രക്കാരെ വലയ്ക്കുന്ന കുതിരാനില്‍ ദുരിതമൊഴിയുന്നില്ല. ഭാരവാഹനങ്ങള്‍ ഇടുങ്ങിയ ഇരുമ്പുപാലം കടന്ന് മലകയറുമ്പോഴുണ്ടാകുന്ന താമസവും ഇതിനിടയില്‍ വാഹനങ്ങള്‍ തകരാറിലാകുന്നതും മറ്റുമായി കുതിരാനില്‍ എന്നും കിലോമീറ്ററുകള്‍ നീളുന്ന കുരുക്കാണ്. ഇതൊഴിവാക്കാന്‍ വടക്കഞ്ചേരിയില്‍ നിന്നും മണ്ണുത്തിവരെയുള്ള ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി കുതിരാനില്‍ മലതുരന്ന് തുരങ്കപാതയൊരുക്കാന്‍ നടത്തിയ നീക്കവും എങ്ങുമെത്താതെ കിടക്കുന്നു.
Samayam Malayalam Kuthiran Tunnel


Also Read: കൊറോണയെ 'പിടിച്ചുകെട്ടാന്‍' പോലീസുകാര്‍ക്ക് രണ്ടാഴ്ചത്തെ സമയപരിധി; കര്‍ശന നടപടിയുമായി സിറ്റി പോലീസ് കമ്മിഷണര്‍!

മഴ ശക്തമായതോടെ കുതിരാന്‍ വഴിയുള്ള യാത്രദുഷ്‌കരമായതിനു പിന്നാലെ കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടത് അതീവ ഗുരുതരമായി കാണണം. തുരങ്കത്തിന് മുന്നിലെ പാറക്കെട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ന്നുനില്‍ക്കുകയാണ്. ഇതിനിടെ കുതിരാന്‍ ഇടത് തുരങ്കത്തിന്‍റെ പടിഞ്ഞാറെ ഭാഗത്ത് മലയിടിച്ചിലുമുണ്ടായി. എഴുപതടി ഉയരത്തിലെ പാറക്കെട്ടിനു മുകളിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ഉരുക്കുവല സ്ഥാപിച്ച് സുരക്ഷിതമാക്കിയ ഭാഗത്താണ് മലയിടിച്ചില്‍ ഉണ്ടായത്. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.

Also Read: ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിലെ ഏക തുരങ്കപാതയാകേണ്ട കുതിരാനില്‍ എല്ലാം കുത്തഴിഞ്ഞ നിലയാണ്. കുതിരാനിലെ കുരുക്കഴിക്കുമെന്നുള്ള കേന്ദ്രസഹമന്ത്രിയുടെയും എംപിമാരുടെയുമൊക്കെ പ്രഖ്യാപനങ്ങളും നടപ്പാവുന്നില്ല. തുരങ്കനിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിക്കപ്പെടുന്നുമുണ്ട്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ടോള്‍ പിരിവിന് കരാര്‍ കമ്പനി ആക്കംകൂട്ടി തുടങ്ങിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്