ആപ്പ്ജില്ല

കാട്ടുപന്നി കിണറ്റിൽ വീണു; കരക്കെത്തിച്ചപ്പോൾ ബൈക്കുകൾ മറിച്ചിട്ട് കാട്ടിലേക്കോടി

ജനവാസമേഖലയിലെ കിണറ്റിൽ പന്നി വീണത് ഭീതിയുണ്ടാക്കി. നാട്ടുകാരും പോലീസും വനംവകുപ്പ് ജീവനക്കാരും പന്നിയെ കരക്കെത്തിക്കാകൻ പരിശ്രമിച്ചു

Lipi 11 Jul 2020, 4:17 pm


പാലക്കാട്: ജനവാസ മേഖലയിലെ വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് കാട്ടുപന്നി ആൾമറയുള്ള കിണറ്റിൽ ചാടിയത്. വലിയങ്ങാടിയിൽ വ്യാപാരിയായ പിരായിരി പൂഴിക്കുന്നം അബ്ദുൾ വഹാബിൻ്റെ തറവാട് വീട്ടിലെ നിറയെ വെള്ളമുള്ള കിണറ്റിലാണ് പന്നി വീണത്. ശനിയാഴ്ച രാവിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പന്നിയെ കണ്ടത്.

Also Read: അതിഥി തൊഴിലാളികളെ ആശ്രയിച്ചിരുന്ന പാലക്കാടന്‍ വയലുകളിൽ ഇനി നിറ സേന ഇറങ്ങും

സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി. ഉടനടി പോലീസിൽ അറിയിച്ചു. ടൗൺ നോർത്ത് പോലീസും വനംവകുപ്പിലെ ജീവനക്കാരനും സ്ഥലത്തെത്തി. അതിനകം നാട്ടുകാർ കുടുക്കിട്ട് പന്നി മുങ്ങാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ജീവനക്കാരൻ ആബിദ് പ്രത്യേക കുടുക്കുണ്ടാക്കി പന്നിയെ കരയ്ക്ക് കയറ്റി. കുടുക്ക് അഴിച്ചതും പന്നി ഓടി രക്ഷപ്പെട്ടു.

കിണറ്റിൽ വീണ പന്നിയെ കാണാൻ വന്നവർ നിർത്തിയിട്ട ബൈക്കുകൾ തട്ടിമറിച്ചാണ് പന്നി ജീവനും കൊണ്ട് പാഞ്ഞത്. കാട്ടുപന്നി അക്രമകാരിയായതിനാൽ വളരെ ശ്രദ്ധിച്ചാണ് കരകയറ്റൽ യജ്ഞം പൂർത്തിയാക്കിയത്. ജനവാസ മേഖലയായതിനാൽ ആശങ്കയുണ്ടായിരുന്നു. ടൗൺ നോർത്ത് എ എസ് ഐ ദീപക്, അനിൽ, ഷിജു എന്നിവർ സ്ഥലത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്