ആപ്പ്ജില്ല

കാട്ടാന വായ തകർന്ന് ചരിഞ്ഞ കേസ്; മുഖ്യ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്!!

കേസിലെ മുഖ്യ പ്രതികളായ ഇവരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർക്കായി കഴിഞ്ഞ ദിവസങ്ങളിൽ വനമേഖലയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയതാണ്.

| Edited by Samayam Desk | Lipi 14 Jun 2020, 8:30 am
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന സ്ഫോടക വസ്തു കടിച്ച് വായ തകർന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ ഒന്നും രണ്ടും പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമ്പലപ്പാറയിലെ റബർ എസ്റ്റേറ്റുടമ അബുദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Samayam Malayalam Police to issue lookout notice to find main accused


Also Read: കൊവിഡ്; 329 പേരെ കൂടി നിരീക്ഷണത്തിലാക്കി, വയനാടില്‍ ചികിത്സയിലുള്ളത് 20 രോഗികള്‍ ഉള്‍പ്പെടെ 33 പേര്‍!

കേസിലെ മുഖ്യ പ്രതികളായ ഇവരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർക്കായി കഴിഞ്ഞ ദിവസങ്ങളിൽ വനമേഖലയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയതാണ്. ഗർഭിണിയായ കാട്ടാന അതിദാരുണമായി ചരിഞ്ഞ സംഭവത്തിൽ പോലീസും വനം വകുപ്പും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

Also Read: പയ്യോളിക്കടുത്ത് മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; പിതാവും മകളും മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

സംഭവത്തിലെ മൂന്നാം പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. ആന കടിച്ച സ്ഫോടക വസ്തു നിർമിച്ച മലപ്പുറം എടക്കര സ്വദേശി വിൽസൺ ആണ് ആദ്യം പിടിയിലായത്. ഇതിനു പിന്നാലെയാണ് മുഖ്യ പ്രതികൾ ഒളിവിൽ പോയത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ ഇവരുടെ തോട്ടത്തിലെ ടാപ്പിങ്ങ് തൊഴിലാളിയാണ്. ഈ മാസം 5 ന് അറസ്റ്റിലായ വിൽസനെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്