ആപ്പ്ജില്ല

മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; 69കാരന് 4 വർഷം കഠിനതടവ്

2018ൽ നടന്ന കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രതിയുടെ കടയിലേക്ക് പെൺകുട്ടി മിഠായി വാങ്ങാനെത്തിയപ്പോഴാണ് സംഭവം.

Samayam Malayalam 3 Aug 2022, 11:55 am
പാലക്കാട്: മിഠായി വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് നാല് വർഷം കഠിന തടവ് ശിക്ഷ. പാലക്കാട് കപ്പൂർ എറവക്കാട് സ്വദേശി മൊയ്തീന്‍ കുട്ടി(69) യെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2018ൽ നടന്ന കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. നാല് വർഷം കഠിനതടവിന് പുറമെ പ്രതി 50,000 രൂപ പിഴയും അടക്കണം.
Samayam Malayalam Police
പ്രതീകാത്മക ചിത്രം


പ്രതിയുടെ കടയിലേക്ക് പെൺകുട്ടി മിഠായി വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. കാഞ്ഞിരത്താണിയിലാണ് ഇയാൾ കട നടത്തുന്നത്. കുട്ടി കടയിലേക്ക് വന്നപ്പോൾ ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ച മൊയ്തീൻ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

Also Read : കാസർകോട് മലയോര മേഖലയിൽ ശക്തമായ മഴയും ഉരുൾ പൊട്ടലും

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ചാലിശ്ശേരി പോലീസാണ് കേസെടുത്തത്. എസ്ഐമാരായിരുന്ന അനിൽ മാത്യു, അരുൺകുമാർ, ഷിബു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ച കോടതി പത്ത് രേഖകളും പരിഗണിച്ചിരുന്നു.

Also Read : ലെയ്സിന്‍റെ പേരിലല്ല, അക്രമം കോഴിയെ മോഷ്ടിച്ചെന്ന് പറഞ്ഞെന്ന് പോലീസ്; 19കാരനെ മർദ്ദിച്ച സംഭവം, ഒരാൾ അറസ്റ്റിൽ


പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാല് മാസം കൂടി കഠിനതടവ് അനുഭവിക്കണം. മൊയ്തീൻകുട്ടിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്