പാലക്കാട്: വാളയാർ ദേശീയ പാതയിൽ ലോറി തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കഞ്ചിക്കോട് സൂര്യനഗർ വടുകത്തറയിൽ പ്രണവ് (28) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് വാളയാർ പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചിനു രാത്രി 10.30ഓടെ മംഗലത്താചള്ളയിലാണ് സംഭവം. പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ബൈക്കിലെത്തിയ സംഘം ലോറി തടഞ്ഞുനിർത്തി വാഹനത്തിന് ഉള്ളിൽക്കയറി ഡ്രൈവർ ശശികുമാറിന്റെ മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു.
ലോറിയുടെ കാബിനുള്ളിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതോടെ ശശികുമാർ ബഹളം വെച്ചു.
ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ എത്തിയതോടെ സംഘം കവർച്ചശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് പിടിയിലായത്.
അറസ്റ്റിലായ പ്രണവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർച്ച നടത്താനുണ്ടായ ശ്രമത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Read Latest Local News and Malayalam News
കഴിഞ്ഞ അഞ്ചിനു രാത്രി 10.30ഓടെ മംഗലത്താചള്ളയിലാണ് സംഭവം. പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ബൈക്കിലെത്തിയ സംഘം ലോറി തടഞ്ഞുനിർത്തി വാഹനത്തിന് ഉള്ളിൽക്കയറി ഡ്രൈവർ ശശികുമാറിന്റെ മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു.
ലോറിയുടെ കാബിനുള്ളിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതോടെ ശശികുമാർ ബഹളം വെച്ചു.
ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ എത്തിയതോടെ സംഘം കവർച്ചശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് പിടിയിലായത്.
അറസ്റ്റിലായ പ്രണവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർച്ച നടത്താനുണ്ടായ ശ്രമത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Read Latest Local News and Malayalam News