കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് സ്വകാര്യ ബസ് കണ്ടക്ടർക്ക് യുവാവിൻ്റെ മർദനം. ഗോവിന്ദാപുരം - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടർ സതീഷിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ സതീഷ് ആശുപത്രിയിൽ ചികിത്സ തേടി.
ബസിനുള്ളിൽ വെച്ചാണ് സതീഷിന് നേരെ ആക്രമണമുണ്ടായത്. സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റില്ലേ എന്ന് ചോദിച്ച് യുവാവ് ബസിനുള്ളിലേക്ക് ഓടിക്കയറുകയും കണ്ടക്ടറുമായി തർക്കിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. സതീഷിൻ്റെ മുഖത്തും തലയിലുമാണ് മർദനമേറ്റത്.
യുവാവിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിന് മർദനമേറ്റത്. ബസിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഉണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പോലും നിറയെ വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നതായി ബസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
റൂട്ടിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളെയും ബസിൽ കയറ്റാറുണ്ടെന്ന് സതീഷ് പ്രതികരിച്ചു. യുവാവിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സതീഷൗം ബസ് ഉടമയും പറഞ്ഞു.
പരിക്കേറ്റ കണ്ടക്ടര്‍ സതീഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലങ്കോട് പോലീസില്‍ ബസുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Latest Local News and Malayalam News
ബസിനുള്ളിൽ വെച്ചാണ് സതീഷിന് നേരെ ആക്രമണമുണ്ടായത്. സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റില്ലേ എന്ന് ചോദിച്ച് യുവാവ് ബസിനുള്ളിലേക്ക് ഓടിക്കയറുകയും കണ്ടക്ടറുമായി തർക്കിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. സതീഷിൻ്റെ മുഖത്തും തലയിലുമാണ് മർദനമേറ്റത്.
യുവാവിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിന് മർദനമേറ്റത്. ബസിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഉണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പോലും നിറയെ വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നതായി ബസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
റൂട്ടിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളെയും ബസിൽ കയറ്റാറുണ്ടെന്ന് സതീഷ് പ്രതികരിച്ചു. യുവാവിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സതീഷൗം ബസ് ഉടമയും പറഞ്ഞു.
പരിക്കേറ്റ കണ്ടക്ടര്‍ സതീഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലങ്കോട് പോലീസില്‍ ബസുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Latest Local News and Malayalam News