പാലക്കാട്: പുതിയ ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. പാലക്കാട് കൊല്ലങ്കോട് ചിക്കണാംപാറയിലെ മില്ലേനിയം മോട്ടോഴ്സ് യമഹ ഷോറൂമിലാണ് സംഭവം. ഷോറൂമിൻ്റെ മുന്നിൽ നിര്‍ത്തിയിട്ട ബൈക്ക് പരിശോധിക്കുന്നതിനിടെ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. യമഹ എഫ്. ഇസെഡ് പുത്തന്‍ ബൈക്കുമായാണ് രക്ഷപ്പെട്ടത്. 1.40 ലക്ഷം രൂപയാണ് വില.
Also Read: പാലക്കാട്ട് മാവോയിസ്റ്റ് ഭീഷണിയുള്ള 102 ബൂത്തുകൾ; സുരക്ഷയ്ക്ക് അർധസൈനിക വിഭാഗവും, 384 പ്രശ്ന സാധ്യത ബൂത്തുകള്‍
ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. ഷോറൂമില്‍ മറ്റു കസ്റ്റമേഴ്സ് ഉണ്ടായിരുന്നതുമില്ല. കൊല്ലങ്കോട് സ്വദേശിയാണെന്നും പേര് ആദര്‍ശ് എന്നുമാണ് പരിചയപ്പെടുത്തിയിരുന്നത്. ഷോറൂം ഉടമയുടെ പരാതിയില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോറൂമിലെയും സമീപ പ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മാസ്ക് ഉണ്ടായിരുന്നതിനാല്‍ മുഖവും വ്യക്തമല്ല. ഗോവിന്ദാപുരം ഭാഗത്തേക്കാണ് സ്കൂട്ടര്‍ ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ഉയര്‍ന്നാല്‍ 'പണി പാളും'; നടപടി തുടങ്ങി... പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍
തമിഴ്നാട്ടിലേക്കോ തമിഴ്നാട് വഴി മറ്റു സംസ്ഥാനങ്ങളിലേക്കോ കടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചെക്ക് പോസ്റ്റുവഴിയല്ലാതെ ഊടുവഴികളിലൂടെ അതിര്‍ത്തി കടന്നാല്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമാവില്ല. ഷോറൂം നിരീക്ഷിച്ചുവന്നരുന്നവരോ പരിചിതരോ ആകാമെന്ന സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഷോറൂമിലെത്തിയ ദൃശ്യങ്ങള്‍ക്കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: പാലക്കാട്ട് മാവോയിസ്റ്റ് ഭീഷണിയുള്ള 102 ബൂത്തുകൾ; സുരക്ഷയ്ക്ക് അർധസൈനിക വിഭാഗവും, 384 പ്രശ്ന സാധ്യത ബൂത്തുകള്‍
ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. ഷോറൂമില്‍ മറ്റു കസ്റ്റമേഴ്സ് ഉണ്ടായിരുന്നതുമില്ല. കൊല്ലങ്കോട് സ്വദേശിയാണെന്നും പേര് ആദര്‍ശ് എന്നുമാണ് പരിചയപ്പെടുത്തിയിരുന്നത്. ഷോറൂം ഉടമയുടെ പരാതിയില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോറൂമിലെയും സമീപ പ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മാസ്ക് ഉണ്ടായിരുന്നതിനാല്‍ മുഖവും വ്യക്തമല്ല. ഗോവിന്ദാപുരം ഭാഗത്തേക്കാണ് സ്കൂട്ടര്‍ ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ഉയര്‍ന്നാല്‍ 'പണി പാളും'; നടപടി തുടങ്ങി... പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍
തമിഴ്നാട്ടിലേക്കോ തമിഴ്നാട് വഴി മറ്റു സംസ്ഥാനങ്ങളിലേക്കോ കടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചെക്ക് പോസ്റ്റുവഴിയല്ലാതെ ഊടുവഴികളിലൂടെ അതിര്‍ത്തി കടന്നാല്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമാവില്ല. ഷോറൂം നിരീക്ഷിച്ചുവന്നരുന്നവരോ പരിചിതരോ ആകാമെന്ന സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഷോറൂമിലെത്തിയ ദൃശ്യങ്ങള്‍ക്കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ