പത്തനംതിട്ട: പോലീസ് മേധാവി നല്ല നടപ്പിനായി കടയിൽ ജോലി വാങ്ങി കൊടുത്ത കുട്ടി കള്ളന് പതിനെട്ടാം പിറന്നാൾ ജുവനൈൽ ഹോമിൽ. തുടരെ മോഷണങ്ങളിൽ പങ്കാളിയാകുന്നത് കണ്ടതോടെയാണ് മുൻ ജില്ലാ പോലീസ് മേധാവി പത്തനംതിട്ട നഗരത്തിലെ കടയിൽ സഹായി ആയി ശുപാർശ ചെയ്തത്. ഇവിടെ നിന്നും സാധനങ്ങളുമായി മുങ്ങിയ ഇയാളെ പിന്നെ കാണാനില്ലായിരുന്നു. പക്ഷെ 2022 ഓഗസ്റ്റ് 10 ന് 18 വയസ് തികയുന്ന കുട്ടി മോഷ്ട്ടാവ് ഓഗസ്റ്റ് 9 ന് മോഷണ കേസിൽ വീണ്ടും പോലീസ് പിടിയിലായി. പ്രായം തികയാൻ ഒരു ദിവസം അവശേഷിക്കുന്നതിനാലാണ് കുട്ടി എന്ന പരിഗണനയും നിയമ പരിരക്ഷയും നൽകി ഇയാളെ ജുവാനയിൽ ഹോമിലേക്ക് അയച്ചത്. Also Read: പിന്നിൽ നിന്ന് കടന്ന് പിടിച്ച് വായ പൊത്തി, ആദ്യം ശ്രമിച്ചത് കഴുത്തറയ്ക്കാൻ, പരാജയപ്പെട്ടതോടെ ഷാൾ കുരുക്കി, മനോരമയുടെ കൊലപാതകത്തിൽ പുതിയ കണ്ടെത്തലുകൾ, 21കാരന്റെ ക്രൂരത
കള്ളൻ പയ്യൻ പിടിയിലായതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങൾക്ക് തുമ്പ് ഉണ്ടാക്കാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. നഗര പരിധിയിലെ കച്ചവടക്കാരുടെ ഉറക്കം കെടുത്തിയ കള്ളനെന്നു വിളിക്കാൻ കഴിയാത്ത കുമ്പഴക്കാരനായ പയ്യനെ നഗരമധ്യത്തിലെ മുത്താരമ്മൻ ക്ഷേത്രത്തിൽ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. പിടിയിലാകുമ്പോൾ കത്തിയും മറ്റ് മാരകായുധങ്ങളും കൈയ്യിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് പത്തനംതിട്ട നഗര മധ്യത്തിലുള്ള മുത്താരമ്മൻകോവിൽ കോവിലിൽ കള്ളൻ കയറിയത്.
Also Read: 21 വയസുള്ള കൊടും ക്രിമിനൽ, ആദം അലിയുടെ തന്ത്രങ്ങൾ ഞെട്ടിക്കുന്നത്, ചുട്ടുപൊളളുന്ന വെയിലത്ത് തെളിനീർ നൽകിയതിന്റെ നന്ദിപോലും കാണിച്ചില്ല, രക്ഷപ്പെട്ടത് എല്ലാ പഴുതുകളും അടച്ച്
ഇവിടെ കയറിയ കള്ളൻ ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് മാറ്റി വച്ചു. റിസീവറിൽ നിന്നുള്ള ശബ്ദം കേട്ട ക്ഷേത്ര സുരക്ഷാജീവനക്കാരൻ നോക്കുമ്പോൾ വഴിപാട് കൗണ്ടറിനുള്ളിൽ ആളെ കണ്ടു. പുറമെ നിന്നുള്ള വാതിൽ പൂട്ടിയിരിന്നതിനാൽ ആൾ കള്ളനെന്ന തോന്നലിൽ ജീവനക്കാരൻ ക്ഷേത്രഭാരവാഹികളെ ഫോണിൽ വിവരം അറിയിച്ചു. ഇത് കേട്ട കള്ളൻ കൗണ്ടറിൽ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമം ആരംഭിച്ചു. തല കൗണ്ടറിന് പുറത്തേക്ക് എത്തിയപ്പോൾ അകത്തുണ്ടായിരുന്ന കാലിൽ ജീവനക്കാരൻ കയറിപ്പിടിച്ചു.
ഇതോടെ കള്ളന് പുറത്തേക്ക് ചാടാനോ അകത്തേക്ക് കയറാനോ കഴിയാതെ ആയി. ഇതിനിടയിൽ ക്ഷേത്രസെക്രട്ടറി അടക്കമുള്ള ഭാരവാഹികളും എത്തി. പോലീസിലും അറിയിച്ചു. സമീപ തീയേറ്ററിൽ സിനിമ കണ്ടശേഷമായിരുന്നു മോഷണത്തിന് കയറിയതെന്ന് കിയാൽ പോലീസിനോട് പറഞ്ഞു. ചോദ്യംചെയ്യലിൽ, കുമ്പഴയിലെയും പത്തനംതിട്ട നഗരത്തിലെയും കടകളിൽ അടുത്തിടെ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. നേരത്തേയും ഇയാളുടെപേരിൽ മോഷണത്തിന് കേസ് എടുത്തിരുന്നു. എന്നാൽ പ്രായം തികയാത്തതിനാൽ ഇവിടെ നിന്നെല്ലാം ഊരിപ്പോന്നു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കള്ളൻ പയ്യൻ പിടിയിലായതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങൾക്ക് തുമ്പ് ഉണ്ടാക്കാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. നഗര പരിധിയിലെ കച്ചവടക്കാരുടെ ഉറക്കം കെടുത്തിയ കള്ളനെന്നു വിളിക്കാൻ കഴിയാത്ത കുമ്പഴക്കാരനായ പയ്യനെ നഗരമധ്യത്തിലെ മുത്താരമ്മൻ ക്ഷേത്രത്തിൽ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. പിടിയിലാകുമ്പോൾ കത്തിയും മറ്റ് മാരകായുധങ്ങളും കൈയ്യിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് പത്തനംതിട്ട നഗര മധ്യത്തിലുള്ള മുത്താരമ്മൻകോവിൽ കോവിലിൽ കള്ളൻ കയറിയത്.
Also Read: 21 വയസുള്ള കൊടും ക്രിമിനൽ, ആദം അലിയുടെ തന്ത്രങ്ങൾ ഞെട്ടിക്കുന്നത്, ചുട്ടുപൊളളുന്ന വെയിലത്ത് തെളിനീർ നൽകിയതിന്റെ നന്ദിപോലും കാണിച്ചില്ല, രക്ഷപ്പെട്ടത് എല്ലാ പഴുതുകളും അടച്ച്
ഇവിടെ കയറിയ കള്ളൻ ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് മാറ്റി വച്ചു. റിസീവറിൽ നിന്നുള്ള ശബ്ദം കേട്ട ക്ഷേത്ര സുരക്ഷാജീവനക്കാരൻ നോക്കുമ്പോൾ വഴിപാട് കൗണ്ടറിനുള്ളിൽ ആളെ കണ്ടു. പുറമെ നിന്നുള്ള വാതിൽ പൂട്ടിയിരിന്നതിനാൽ ആൾ കള്ളനെന്ന തോന്നലിൽ ജീവനക്കാരൻ ക്ഷേത്രഭാരവാഹികളെ ഫോണിൽ വിവരം അറിയിച്ചു. ഇത് കേട്ട കള്ളൻ കൗണ്ടറിൽ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമം ആരംഭിച്ചു. തല കൗണ്ടറിന് പുറത്തേക്ക് എത്തിയപ്പോൾ അകത്തുണ്ടായിരുന്ന കാലിൽ ജീവനക്കാരൻ കയറിപ്പിടിച്ചു.
ഇതോടെ കള്ളന് പുറത്തേക്ക് ചാടാനോ അകത്തേക്ക് കയറാനോ കഴിയാതെ ആയി. ഇതിനിടയിൽ ക്ഷേത്രസെക്രട്ടറി അടക്കമുള്ള ഭാരവാഹികളും എത്തി. പോലീസിലും അറിയിച്ചു. സമീപ തീയേറ്ററിൽ സിനിമ കണ്ടശേഷമായിരുന്നു മോഷണത്തിന് കയറിയതെന്ന് കിയാൽ പോലീസിനോട് പറഞ്ഞു. ചോദ്യംചെയ്യലിൽ, കുമ്പഴയിലെയും പത്തനംതിട്ട നഗരത്തിലെയും കടകളിൽ അടുത്തിടെ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. നേരത്തേയും ഇയാളുടെപേരിൽ മോഷണത്തിന് കേസ് എടുത്തിരുന്നു. എന്നാൽ പ്രായം തികയാത്തതിനാൽ ഇവിടെ നിന്നെല്ലാം ഊരിപ്പോന്നു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം