പത്തനംതിട്ട: കാലിൽ വെട്ടേറ്റ് അബോധാവസ്ഥയിൽ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ ബിജു ആണ് എഴുപത് അടിയിലധികം ഉയരമുള്ള മരത്തിൻ്റെ കൊമ്പിൽ കുടുങ്ങിയത്. ശിഖരം മുറിക്കാൻ ഉപയോഗിച്ച മെഷീൻ്റെ വാൾ കൊണ്ട് കാലിന് ആഴത്തിൽ മുറിവേറ്റതാണ് ബിജുവിൻ്റെ ബോധം നഷ്ടമാകാൻ കാരണം.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് കൈപ്പട്ടൂർ പന്തളം റൂട്ടിലെ റബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിജു മഹാഗണി മരക്കൊമ്പിൽ കുടുങ്ങിയത്. ഉയരമുള്ള മരത്തിൻ്റെ ശിഖിരം മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ കൊണ്ട് ആഴത്തിൽ മുറിവ് പറ്റിയതോടെ ബിജുവിന് മരത്തിൽ നിന്നും ഇറങ്ങാൻ കഴിയാതെ വന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബിജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം ഏറെ നഷ്ടമായെങ്കിലും ബിജു അപകടനില തരണം ചെയ്തു. മെഡിക്കൽ കോളേജിൽ എത്തിച്ച് ബിജുവിന് കൂടുതൽ ചികിത്സ നൽകുകയാണ്.
ഫയർഫോഴ്സിൻ്റെ പക്കലുള്ള ഏണിക്ക് 35 അടിയൊളം മാത്രമാണ് ഉയരമുണ്ടായിരുന്നത്. പിന്നീട് വടത്തിൽ തടി കെട്ടി താത്ക്കാലിക ഏണി നിർമ്മിച്ച് മുകളിലെ കൊമ്പിൽ എറിഞ്ഞ് കുരുക്കിയ ശേഷം കയറിയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പ്രേമചന്ദ്രൻ നായർ, അജിത് കുമാർ എന്നിവർ ചേർന്ന് ബിജുവിനെ താഴെയിറക്കിയത്. ഉദ്യോഗസ്ഥർക്ക് താഴെ നിന്നും വല എത്തിച്ചു നൽകി. ഇതിനുള്ളിൽ കയറ്റിയാണ് താഴെയിറക്കിയത്.
ഏണിയുടെ നീളക്കുറവ് രക്ഷാപ്രവർത്തനത്തെ ആദ്യം തടസപ്പെടുത്തി. എന്നാൽ പെട്ടെന്ന് വടത്തിൽ തടി കെട്ടി താത്ക്കാലിക ഏണി ആയിരുന്നുവെന്ന് അസി സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഓഫീസർന്മാരായ അനൂപ്, വിവേക്, സുജാതൻ, അഖിൽ രാജ്, അലക്സ് ടി ലിജോ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read Latest Local News and Malayalam News
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് കൈപ്പട്ടൂർ പന്തളം റൂട്ടിലെ റബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിജു മഹാഗണി മരക്കൊമ്പിൽ കുടുങ്ങിയത്. ഉയരമുള്ള മരത്തിൻ്റെ ശിഖിരം മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ കൊണ്ട് ആഴത്തിൽ മുറിവ് പറ്റിയതോടെ ബിജുവിന് മരത്തിൽ നിന്നും ഇറങ്ങാൻ കഴിയാതെ വന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബിജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം ഏറെ നഷ്ടമായെങ്കിലും ബിജു അപകടനില തരണം ചെയ്തു. മെഡിക്കൽ കോളേജിൽ എത്തിച്ച് ബിജുവിന് കൂടുതൽ ചികിത്സ നൽകുകയാണ്.
ഫയർഫോഴ്സിൻ്റെ പക്കലുള്ള ഏണിക്ക് 35 അടിയൊളം മാത്രമാണ് ഉയരമുണ്ടായിരുന്നത്. പിന്നീട് വടത്തിൽ തടി കെട്ടി താത്ക്കാലിക ഏണി നിർമ്മിച്ച് മുകളിലെ കൊമ്പിൽ എറിഞ്ഞ് കുരുക്കിയ ശേഷം കയറിയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പ്രേമചന്ദ്രൻ നായർ, അജിത് കുമാർ എന്നിവർ ചേർന്ന് ബിജുവിനെ താഴെയിറക്കിയത്. ഉദ്യോഗസ്ഥർക്ക് താഴെ നിന്നും വല എത്തിച്ചു നൽകി. ഇതിനുള്ളിൽ കയറ്റിയാണ് താഴെയിറക്കിയത്.
ഏണിയുടെ നീളക്കുറവ് രക്ഷാപ്രവർത്തനത്തെ ആദ്യം തടസപ്പെടുത്തി. എന്നാൽ പെട്ടെന്ന് വടത്തിൽ തടി കെട്ടി താത്ക്കാലിക ഏണി ആയിരുന്നുവെന്ന് അസി സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഓഫീസർന്മാരായ അനൂപ്, വിവേക്, സുജാതൻ, അഖിൽ രാജ്, അലക്സ് ടി ലിജോ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read Latest Local News and Malayalam News