പത്തനംതിട്ട: സദാചാര ആക്രമണത്തില്‍ ആരോപണ വിധേയരായവരും ചികിത്സ തേടി. വാഴക്കുന്നത്ത് അക്വ ഡേറ്റര്‍ പാലത്തില്‍ ഇരിക്കുകയായിരുന്ന കോളജ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധന്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് വഴക്കക്കുന്നത്ത് പാലത്തില്‍ രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങിയ സംഘം നില്‍ക്കുന്നത് ആ വഴി കടന്നു പോയ കാറില്‍ സഞ്ചരിച്ച കുടുംബം ചോദ്യം ചെയ്തു. Also Read: ഫോണിലേക്ക് അശ്ലീല വീഡിയോ; പെണ്‍കുട്ടിയുടെ ശരീരം പരിശോധിക്കണമെന്ന് പോലീസ്, ഫോണും തിരികെ കൊടുത്തില്ല
തുടര്‍ന്ന്, തര്‍ക്കം ഉണ്ടാകുകയും പിന്നീട് ഇവരുടെ ബന്ധു കൂടി സ്ഥലത്തെത്തി വിദ്യാര്‍ഥിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി വിഷ്ണു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റ വിഷ്ണുവിന്റെ പരാതിയില്‍ അയിരൂര്‍ സ്വദേശികളായ സുജിത്ത്, ഭാര്യ അനുപമ, സഹോദരന് അനു എന്നിവര്‍ക്കെതിരെ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍, സംഭവത്തില്‍ ഇവര്‍ക്കും മര്‍ദ്ദനമേറ്റതായി കാണിച്ച് കോയിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ പരാതി ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് നല്‍കിയതോടെ ഇതിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി ഇന്‍സ്പെക്ടര്‍ സി കെ മനോജ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയതായി സ്ത്രീകള്‍
അടങ്ങുന്ന സംഘത്തിന് എതിരെ പരാതി ഉയര്‍ന്നതോടെ വിഷയം സജീവമായിരുന്നു. ഇതിനിടെയാണ് ആക്രമണം നടത്തിയെന്ന് പറയുന്നവരും പോലീസിനെ സമീപിച്ചിരിക്കുന്നത്. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് നേരെ റാന്നി വാഴക്കുന്നത്ത് സദാചാര ആക്രമണം ഉണ്ടായതായാണ് ഇവര്‍ ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നത്. പാലത്തില്‍ ഒന്നിച്ചിരുന്ന കുട്ടികളെ സ്ത്രീ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പാലത്തില്‍ നിന്ന് തള്ളിയിടാന്‍ നോക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
Also Read: ഫോണിലേക്ക് അശ്ലീല വീഡിയോ; പെണ്‍കുട്ടിയുടെ ശരീരം പരിശോധിക്കണമെന്ന് പോലീസ്, ഫോണും തിരികെ കൊടുത്തില്ല
കോളജില്‍ ക്ലാസ് കഴിഞ്ഞു മടങ്ങുപോള്‍ വാഴക്കുന്നം പാലത്തില്‍ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം പാലത്തില്‍ ഇരിക്കുകയായിരുന്നെന്നും ഈ സമയം ഇതുവഴി കാറില്‍ വന്നവര്‍ മോശമായി സംസാരിക്കുകയും ചെയ്തു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് കാറില്‍ ഉണ്ടായിരുന്ന സ്ത്രീയും മറ്റ് രണ്ടുപേരും ഇവരുടെ സുഹൃത്തായി എത്തിയവരും ചേര്‍ന്ന് മര്‍ദിച്ചത്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തങ്ങളെ
രക്ഷപെടുത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
Read Latest Local News and Malayalam News
തുടര്‍ന്ന്, തര്‍ക്കം ഉണ്ടാകുകയും പിന്നീട് ഇവരുടെ ബന്ധു കൂടി സ്ഥലത്തെത്തി വിദ്യാര്‍ഥിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി വിഷ്ണു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റ വിഷ്ണുവിന്റെ പരാതിയില്‍ അയിരൂര്‍ സ്വദേശികളായ സുജിത്ത്, ഭാര്യ അനുപമ, സഹോദരന് അനു എന്നിവര്‍ക്കെതിരെ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍, സംഭവത്തില്‍ ഇവര്‍ക്കും മര്‍ദ്ദനമേറ്റതായി കാണിച്ച് കോയിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ പരാതി ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് നല്‍കിയതോടെ ഇതിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി ഇന്‍സ്പെക്ടര്‍ സി കെ മനോജ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയതായി സ്ത്രീകള്‍
അടങ്ങുന്ന സംഘത്തിന് എതിരെ പരാതി ഉയര്‍ന്നതോടെ വിഷയം സജീവമായിരുന്നു. ഇതിനിടെയാണ് ആക്രമണം നടത്തിയെന്ന് പറയുന്നവരും പോലീസിനെ സമീപിച്ചിരിക്കുന്നത്. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് നേരെ റാന്നി വാഴക്കുന്നത്ത് സദാചാര ആക്രമണം ഉണ്ടായതായാണ് ഇവര്‍ ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നത്. പാലത്തില്‍ ഒന്നിച്ചിരുന്ന കുട്ടികളെ സ്ത്രീ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പാലത്തില്‍ നിന്ന് തള്ളിയിടാന്‍ നോക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
Also Read: ഫോണിലേക്ക് അശ്ലീല വീഡിയോ; പെണ്‍കുട്ടിയുടെ ശരീരം പരിശോധിക്കണമെന്ന് പോലീസ്, ഫോണും തിരികെ കൊടുത്തില്ല
കോളജില്‍ ക്ലാസ് കഴിഞ്ഞു മടങ്ങുപോള്‍ വാഴക്കുന്നം പാലത്തില്‍ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം പാലത്തില്‍ ഇരിക്കുകയായിരുന്നെന്നും ഈ സമയം ഇതുവഴി കാറില്‍ വന്നവര്‍ മോശമായി സംസാരിക്കുകയും ചെയ്തു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് കാറില്‍ ഉണ്ടായിരുന്ന സ്ത്രീയും മറ്റ് രണ്ടുപേരും ഇവരുടെ സുഹൃത്തായി എത്തിയവരും ചേര്‍ന്ന് മര്‍ദിച്ചത്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തങ്ങളെ
രക്ഷപെടുത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
Read Latest Local News and Malayalam News